Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ജൂതപ്പടയെ വെല്ലുവിളിച്ച ഹിസ്ബുള്ള തലവന്റെ പൊടിപോലും കാണാനില്ല;ഹസന്‍ നസറുള്ള എവിടെ പോയി ഒളിച്ചാലും പൊക്കുമെന്ന് ഐ ഡി എഫ്,ലബനന്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സംശയം ഇസ്രയേല്‍ സൈന്യം ബങ്കറുകള്‍ വളഞ്ഞു,ഇറാന്റെയും നെഞ്ചിടിപ്പ് കൂട്ടി ഇസ്രയേലിന്റെ നീക്കം,ജൂതരാഷ്ട്രം തങ്ങളുടെ ശ്രദ്ധ മുഴുവനും ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതില്‍ കേന്ദ്രീകരിക്കുന്നു

28 JUNE 2024 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഗാസ മുനമ്പിലെ പലസ്തീന്‍ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ എട്ടുമാസമായി തുടരുകയാണ് . ഇതിനൊപ്പമാണ് ഇപ്പോള്‍ ഇറാനും ഹിസ്ബുല്ലയും യുദ്ധ രംഗത്തേയ്ക്ക് എത്തിയിരിക്കുന്നത് എട്ട് മാസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം സമ്പൂര്‍ണ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും ലെബനന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ഗാസ മുനമ്പില്‍ ഹമാസില്‍ നിന്ന് നേരിടേണ്ടി വന്നതിനേക്കാള്‍ ശക്തമായ ശത്രുവിനെയാണ് ലെബനനില്‍ ഇസ്രായേലിന് നേരിടേണ്ടിവരുക എന്നും ഹിസ്ബുള്ള തലവന്‍ വെല്ലുവിളിച്ചിരുന്നു .

ബെയ്‌റൂട്ട് മുതല്‍ തെക്കന്‍ ലെബനന്‍ വരെ നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങളുടെ ശൃംഖലയാണ് ഹിസ്ബുള്ള ഭീകരസംഘം കുഴച്ചിട്ടുള്ളത്. തെക്കന്‍ ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് ഹിസ്ബുള്ള കുഴിച്ച തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമത്തില്‍ ഐഡിഎഫ് 2018 ഡിസംബറിനും 2019 ജനുവരിക്കും ഇടയില്‍ ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ഷീല്‍ഡ് നടത്തിയിരുന്നു .വടക്കന്‍ ഇസ്രായേലിലെ സൈനിക, സിവിലിയന്‍ ലക്ഷ്യങ്ങളിലേക്ക് നുഴഞ്ഞുകയറ്റ ആക്രമണം നടത്താന്‍ ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരരെ പ്രാപ്തരാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് ആറ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചതെന്ന് ഐഡിഎഫ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും തന്ത്രപ്രധാനമായ അതിര്‍ത്തി ഇസ്രായേലിനും ലെബനനും ഇടയിലാണ്. കഴിഞ്ഞ എട്ടുമാസമായി നിരന്തരം പ്രക്ഷുബ്ദമേഖലയാണ് ഇവിടെ. ഹമാസ് ഹിസ്ബുള്ള തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിനോടൊപ്പം ബന്ദി മോചനവും ഒക്‌ടോബര്‍ ആദ്യം യുദ്ധം ആരംഭിച്ചതിനുശേഷം വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ 90,000 ഇസ്രായേലികളെ തിരികെ കൊണ്ടുവരിക എന്നതുമാണ് ലക്ഷ്യമെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നു.

ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ഹിസ്ബുള്ളയ്ക്ക് സഹായം നല്‍കുന്നത് . ലെബനനെതിരെ ഇസ്രായേല്‍ നടത്തുന്ന ഏത് സൈനിക നടപടിയെയും നേരിടുക എന്നതില്‍ ഹമാസ്, ഹിസ്ബുള്ള, ഹൂത്തികള്‍ കൂട്ടുകെട്ട് പ്രതിജ്ഞാബദ്ധമാണ് . ഇറാനും സിറിയയും ഹമാസും ചേര്‍ന്നുള്ള സഖ്യം ഇസ്രായേലിനെതിരെ 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' തീര്‍ക്കുമ്പോള്‍ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം മിഡില്‍ ഈസ്റ്റില്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളെ ഈ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. ഇറാഖിലെ ഷിയാ മിലിഷ്യകളും യെമനിലെ ഹൂത്തി സേനയും പോലെ മേഖലയിലെ ഇറാന്റെ പിന്തുണയുള്ള മറ്റ് സേനകളുമായും ഹിസ്ബുള്ള സഖ്യത്തിലാണ്. ഒക്ടോബര്‍ 7 മുതല്‍ , ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ സാനിധ്യവും സജീവമാക്കി.

വര്‍ഷങ്ങളോളം, ലെബനന്റെ തെക്കന്‍ ഭാഗം ഒരു ബഫര്‍ സോണായി ഇസ്രായേല്‍ കൈവശപ്പെടുത്തിയിരുന്നതാണ് . ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982 ല്‍ സ്ഥാപിതമായ ഹിസ്ബുള്ളയുടെ പ്രാഥമിക ലക്ഷ്യം തെക്കന്‍ ലെബനനിലെ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു. 2000 ല്‍ അത് നേടുകയും ചെയ്തു. ഇറാനിയന്‍ പിന്തുണയുള്ള വിഭാഗങ്ങളുടെയും സര്‍ക്കാരുകളുടെയും ഒരു ശേഖരത്തിന്റെ ഭാഗമാണ് ഷിയാ മുസ്‌ലിം ഹിസ്ബുള്ള. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തിന്റെ ബ്രാന്‍ഡ് വളര്‍ത്താനുള്ള മാര്‍ഗമായി ഇറാന്‍ പിന്തുണയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത ആദ്യത്തെ ഗ്രൂപ്പാണിത്. 25,000ലധികം മുഴുവന്‍ സമയ പോരാളികളും ഏകദേശം 30,000 റിസര്‍വിസ്റ്റുകളും (ജെയ്ന്‍ 2017) 800 മില്യണ്‍ ഡോളറില്‍ കൂടുതലുള്ള സൈനിക ബജറ്റുള്ള കേഡര്‍ ശക്തിയുള്ള ലെബനനിലെ ദേശീയ സൈന്യത്തേക്കാള്‍ വളരെ ഉയര്‍ന്ന ശക്തിയായി ഇത് പരക്കെ കണക്കാക്കപ്പെടുന്നു. ഹിസ്ബുള്ള ഒരു പ്രാദേശിക ശക്തിയായി വളര്‍ന്നതോടെ അതിന്റെ സ്വാധീനം സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

ഇസ്രായേല്‍ തങ്ങളുടെ ശ്രദ്ധ മുഴുവനും ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതില്‍ കേന്ദ്രീകരിച്ചതിനാല്‍ ആണ് തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് ഉള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റത്തിന്റെ സൂചനകള്‍ ഇസ്രായേല്‍ സൈന്യത്തിനു ലഭിക്കാതെ പോയതും. തന്റെ ഗ്രൂപ്പിന് പുതിയ ആയുധങ്ങളും കഴിവുകളും ഉണ്ടെന്ന് ഹിസ്ബുള്ള സ്ഥാപക നേതാവ് ഹസന്‍ നസ്‌റല്ല കഴിഞ്ഞ ആഴ്ച ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1960 ല്‍ ബെയ്‌റൂട്ട് പ്രാന്തപ്രദേശമായ ബൂര്‍ജ് ഹമ്മൂദിലെ ഒരു ദരിദ്ര ഷിയ കുടുംബത്തില്‍ ജനിച്ച നസ്‌റല്ല, പിന്നീട് തെക്കന്‍ ലെബനനിലേക്ക് കുടിയേറി. പിന്നീട് ദൈവശാസ്ത്രം പഠിക്കുകയും ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളാകുന്നതിന് മുമ്പ് ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക സംഘടനയായ അമല്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. തന്റെ മുന്‍ഗാമി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 1992 ല്‍ ഹിസ്ബുള്ളയുടെ നേതാവായി. ഇസ്രയേലിനെ ഭയന്ന് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന നസ്‌റല്ല അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണ് പ്രസംഗങ്ങള്‍ തയ്യാറാക്കി പുറത്തുവിടുന്നത്. എന്ത് വില കൊടുത്തും നസ്‌റല്ലയെ ഒളിത്താവളത്തില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (41 minutes ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (1 hour ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (1 hour ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (3 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (4 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (6 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (6 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (6 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (6 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (6 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (6 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (7 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (7 hours ago)

Malayali Vartha Recommends