Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ലബനനെ വിറപ്പിച്ച് IDF ആക്രമണം പേടിച്ചുവിറച്ച് ഖത്തര്‍;ഇസ്രയേല്‍ അടുത്ത കുറിവെക്കുന്നത് തങ്ങള്‍ക്കോ,ദോഹയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്ന മൊസാദ് ഭീതി പടര്‍ത്തുന്നു,അടവ് പിഴച്ച് ഇറാന്‍ ഭരണകൂടവും നില്‍ക്കുന്നു,ലബനന്‍ കത്തിച്ച് ചാമ്പലാക്കുമെന്ന നെതന്യാഹുവിന്റെ വെല്ലുവിളി നിസ്സാരമല്ല

28 JUNE 2024 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ലബനനിലേക്ക് ഇരച്ചുകയറി ഒരറ്റത്തൂന്ന് ആക്രമണം തുടങ്ങിക്കഴിഞ്ഞു ജൂതപ്പട. റഫയില്‍ നിന്നും ഐഡിഎഫ് ലബനനിലേക്ക് തിരിയുമ്പോള്‍ ബയപ്പെടുന്നത് ഖത്തറാണ്. എന്തിനുള്ള പുറപ്പാട് ഇസ്രയേല്‍ നടത്തുന്നതെന്ന് ഭയം. ശത്രുക്കളെയെല്ലാം മടയില്‍ക്കയറി അടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി കഴിഢഞ്ഞു. അതായത് ഒക്ടോബര്‍ ഏഴിന് ജൂതരാഷ്ട്രത്തിന് നേരെ നടന്ന്ത പോലെ ഒരു യുദ്ധം ഇനി നടത്താന്‍ ഒരുത്തര്‍ക്കും ധൈര്യം വരരുത്. അതുകൊണ്ട് ശത്രുക്കളെയെല്ലാം ഒറ്റയടിക്ക് തീര്‍ത്തേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന്. തുടക്കത്തില്‍ ഗാസയില്‍ മാത്രം ഒതുങ്ങിയ യുദ്ധം പൊടുന്നനെയാണ് റഫയിലേക്ക് ഐഡിഎഫ് വ്യാപിപ്പിച്ചത്. കാരണം ഈജിപ്ത് അതിര്‍ത്തിയില്‍ ഹമാസ് ഗ്രൂപ്പുകള്‍ തുരങ്കം ഉണ്ടാക്കി അതിനുള്ളിലിരുന്ന് ആക്രമണം നടത്തിയിരുന്നു. റഫയില്‍ കയറിയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. അതും കഴിഞ്ഞ് നേരെ ലബനനിലേക്ക് എത്തിയിരിക്കുന്നു. അടുത്തത് ആരെന്നതാണ് ഖത്തറിനെ ഭയപ്പെടുത്തുന്നത്. ഇതേ ഭയത്തിലാണ് തുര്‍ക്കിയും.

ഖത്തര്‍ ഭയപ്പെടുന്നത് ഹമാസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിട്ടുള്ളത് എട്ടിന്‍രെ പണിയാകുമോ എന്നതാണ്. കൂടാതെ ഹമാസ് തലവന്മാര്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത് ഖത്തറിലാണ്. ആ അറബ് മണ്ണിലിരുന്നുകൊണ്ടാണ് നേതാക്കള്‍ ഗാസയിലെ യുദ്ധം നിയന്ത്രിച്ചത്. റഫയിലേക്ക് ജൂതപ്പട ആക്രമണം നടത്തിയപ്പോള്‍ മുതല്‍ ഉറക്കം നഷ്ടപ്പെട്ടു ഖത്തറിന്. ഇപ്പോള്‍ ലബനനിലേക്ക് കയറിയതോടെ അടുത്തത് ഖത്തറിനെ കുറിവെയ്ക്കുമോയെന്ന ഭയം. മൊസാദ് ചാരന്മാര്‍ ഇപ്പോഴും ദോഹയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ട്. ഇസ്മയില്‍ ഹനിയേയും, യഹിയ സിന്‍വാറും ഇരുവരേയും കിട്ടാതെ മൊസാദും അടങ്ങില്ല. ഇതിനിടെ ഐഡിഎഫ് ലബനനില്‍ ആക്രമണം അഴിച്ചുവിട്ടതോടെ ഇറാന്റെ പ്ലാന്‍ പൊളിയുന്നു. നേരിട്ട് കളത്തിലിറങ്ങാതെ ഹിസ്ബുള്ളയെ കളത്തിലിറക്കി പോര് കടുപ്പിക്കാന്‍ പദ്ധതി മെനഞ്ഞത് ഇറാനാണ്. ടെഹ്‌റാനില്‍ ഹിസ്ബുള്ള ഇറാന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇസ്രയേലിന്റെ ലെബനന്‍ നീക്കത്തില്‍ വിറളിപിടിച്ചിരിക്കുകയാണ് അറബ് രാഷ്ട്രങ്ങള്‍.

ലബനാനിലെ ഷിയാ സായുധ സംഘമായ ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന നീക്കമാണ് പശ്ചിമേഷ്യയെ ആശങ്കയിലാക്കുന്നത്. ഘോരമായ യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷിയാകേണ്ടി വരുമോ എന്നാണ് ഭീതി. കഴിഞ്ഞ മാസം ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്ററെ ഇസ്രായേല്‍ സൈന്യം വധിച്ചതാണ് സ്ഥിതി വഷളാക്കിയത്. നൂറോളം റോക്കറ്റുകള്‍ അയച്ച് ഹിസ്ബുല്ല മറുപടി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഹൈഫയിലെയും മറ്റും തന്ത്രപ്രധാന സ്ഥലങ്ങളുടെ വീഡിയോ ഹിസ്ബുല്ല പുറത്തുവിട്ടത് ഇസ്രായേലിനെ അമ്പരപ്പിച്ചിട്ടുണ്ട്... ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളും സൈനിക ആയുധപുരകളും തുറമുഖങ്ങളും ആക്രമിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുല്ല ചെയ്തത്. തൊട്ടുപിന്നാലെ യോഗം ചേര്‍ന്ന ഇസ്രായേല്‍ സൈനിക കമാന്റര്‍മാര്‍ ഏത് സമയവും യുദ്ധം തുടങ്ങിയേക്കാമെന്ന സൂചന നല്‍കി. ഹമാസുമായുള്ള കടുത്ത യുദ്ധം അവസാനിച്ചെന്നും പക്ഷേ, ആക്രമണം തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഹമാസിനെതിരെ ആക്രമണം നടത്തുന്ന സൈന്യത്തിലെ വലിയൊരു ഭാഗത്തെ ലബ്‌നാന്‍ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ മാറ്റി വിന്യസിച്ചിരിക്കുകയാണ്. ഹമാസുമായുള്ള യുദ്ധം പോലെയാകില്ല ഹിസ്ബുല്ലയുമായുള്ള യുദ്ധം എന്ന് പശ്ചിമേഷ്യയിലെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഉപരോധത്തില്‍ ചുറ്റപ്പെട്ട പ്രദേശമായ ഗാസയില്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ കഴിഞ്ഞിരുന്നവരാണ് ഹമാസ്. എന്നാല്‍ ലബ്‌നാനും ഹിസ്ബുല്ലയും അങ്ങനെയല്ല. ലബ്‌നാനിലെ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ഷിയാ വിഭാഗമാണ് ഹിസ്ബുല്ല. ഇവരുടെ നേതാവ് ഹസന്‍ നസറുല്ലയുടെ വാക്കുകള്‍ വേദവാക്യമായി കരുതുന്നവരാണ് ഷിയാ വിശ്വാസികള്‍. മാത്രമല്ല, ഒരു ലക്ഷം ഭടന്മാര്‍ ഹിസ്ബുല്ലയ്ക്കുണ്ട്. ഇറാനില്‍ നിന്ന് ലബ്‌നാനിലേക്ക് ആയുധങ്ങള്‍ കൈമാറാന്‍ വേഗത്തില്‍ സാധിക്കുകയും ചെയ്യും. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഭാഗമാകുമെന്നാണ് സൂചനകള്‍.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്, ഇറാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ ലബ്‌നാനിലെ ഷിയാ പോരാളികളും ഹിസ്ബുല്ലയെ സഹായിക്കാന്‍ എത്തും. ഈ രാജ്യങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഭാഗമാകുമെന്ന് അറിയിച്ചതായി ഹസന്‍ നസറുല്ല പരസ്യപ്പെടുത്തിയിരുന്നു. ഹമാസിനെക്കാള്‍ കരുത്തുള്ള സൈനിക ശക്തിയാണ് ഹിസ്ബുല്ല എന്നതും എടുത്തുപറയണം. ഹിസ്ബുല്ലയുമായി യുദ്ധമുണ്ടാകരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎന്‍ മേധാവിയും ഇക്കാര്യത്തില്‍ താക്കീത് നല്‍കി. മറ്റൊരു ഗാസ ആവര്‍ത്തിക്കരുതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രായേല്‍ മന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥര്‍ നിലവില്‍ ലബ്‌നാനിലെത്തിയിട്ടുണ്ട്. ഹമാസിന്റെ കൈവശം അത്യാധുനിക ആയുധങ്ങളില്ല. എന്നാല്‍ ഹിസ്ബുല്ലയ്ക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. മാത്രമല്ല, ഇറാനില്‍ നിന്ന് ആയുധങ്ങളെത്തിക്കുന്നതിന് തടസമുണ്ടാകുകയുമില്ല. ഇത് ഇസ്രായേലിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകനായ ഖാസിം ഖാസിര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇസ്രായേല്‍ സൈന്യത്തിന് സഹായം ചെയ്യാന്‍ സൈപ്രസിന് പദ്ധതിയുണ്ട് എന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആരോപിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ സൈപ്രസിനെയും ആക്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നു. യൂണിയനിലെ അംഗരാജ്യമാണ് സൈപ്രസ്. ഇവരുടെ തുറമുഖങ്ങളും സൈനിക കേന്ദ്രങ്ങളും ഇസ്രായേലിന് വേണ്ടി തുറന്നുകൊടുക്കുമെന്ന വിവരം ലഭിച്ചുവെന്നാണ് ഹിസ്ബുല്ല സൂചിപ്പിചച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (41 minutes ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (1 hour ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (1 hour ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (3 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (4 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (6 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (6 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (6 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (6 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (6 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (6 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (7 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (7 hours ago)

Malayali Vartha Recommends