Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

ലോകത്തെ നാലാമത്തെ സൈനിക ശക്തി..പണിപ്പുരയിൽ അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍; ഗാസയില്‍ സംഭവിക്കാനിരിക്കുന്നത് ഹിരോഷിമയോ നാഗസാക്കിയോ അതിനപ്പുറമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം..

30 JUNE 2024 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍. 2022ലെ യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇസ്രയേല്‍. അതായത് അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കും മാത്രം പിന്നില്‍.

അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍ ഇസ്രായേല്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗാസയിലെ തുരങ്കങ്ങളിലും ഒളിവുകേന്ദ്രങ്ങളിലുമായി കഴിയുന്ന നാല്‍പതിനായിരം ഹമാസ് തീവ്രവാദികളെ ഉന്‍മൂലനം ചെയ്യാനുള്ള നൂതന ബോംബ് ഇസ്രായേല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കും. ഗാസയില്‍ സംഭവിക്കാനിരിക്കുന്നത് ഹിരോഷിമയോ നാഗസാക്കിയോ അതിനപ്പുറമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

ഗാസ മുനമ്പിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ബോംബാക്രമണം നടത്താൻ ഇസ്രായേൽ അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചുവെന്നാണ് പാലസ്തീന്‍ ആരോപിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും മുൻകാല സംഘർഷങ്ങളിൽ ഇസ്രായേൽ ഗാസയിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ ഉപയോഗിച്ച് സ്മോക്ക് സ്‌ക്രീൻ സൃഷ്ടിക്കുന്നതിനും സൈനിക നീക്കങ്ങൾ മറയ്ക്കുന്നതിനും നിയമപരമായി അംഗീകാരമുണ്ടെങ്കിലും, 1980 ലെ ജനീവ കൺവെൻഷൻ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

മെഴുക് പോലെയുള്ള ഒരു തരം രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ഇത് വളരെ വേഗത്തില്‍ തീ പിടിക്കുന്ന പദാർത്ഥം കൂടിയാണ് ഇത്. ഇത് വായുവിൽ സമ്പർക്കം പുലർത്തുമ്പോൾ വേഗത്തില്‍ കത്തുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള സൈനികർ, രാത്രിയിൽ ലക്ഷ്യങ്ങൾ കണ്ടെത്തുക അല്ലെങ്കിൽ ശത്രുക്കൾക്ക് നാശം വരുത്തുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി ആയുധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

വൈറ്റ് ഫോസ്ഫറസ് ബോംബ് അതിതീവ്രമായ ചൂട് (ഏകദേശം 815 ഡിഗ്രി സെൽഷ്യസ്), പ്രകാശം, കട്ടിയുള്ള വെളുത്ത പുക എന്നിവ ഉണ്ടാക്കുന്നു. സെൻസിറ്റീവ് സോണുകളിൽ പുകമറകൾ സൃഷ്ടിക്കാൻ സൈന്യത്തെ സഹായിക്കുന്നു. വെളുത്ത ഫോസ്ഫറസ് ഭൂമിയിൽ വ്യാപകമായ തീപിടുത്തത്തിന് ഇടയാക്കും. ഈ തീ അത്ര പെട്ടെന്ന് കെടുത്താനും സാധ്യമല്ല. ശരീരത്തിലും ദേഹത്തിലും പതിച്ചാല്‍ അവിടെ പറ്റിപ്പിടിച്ച് തീ ആളിക്കത്തഹാൻ കാരണമാകും . ഈ തീ എല്ലുകളിലേക്ക് വരെ ആഴത്തില്‍ തുളച്ച് കയറുന്നതിനാൽ വൈറ്റ് ഫോസ്ഫറസ് ബോംബ് ആക്രമണത്തില്‍ പരിക്കേറ്റവർ രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഇന്ത്യ ഇസ്രായേലിനു യുദ്ധസഹായം ചെയ്യുന്നുണ്ടോ എന്നതാണ് . അതായത് ഇന്ത്യ ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട് എന്ന ആരോപണമാണ് പലസ്‌തീൻ പത്രങ്ങൾ റിപ്പോർട് ചെയ്യുന്നത് . മെയ് 15 ന് അതിരാവിലെ, 2 കാർഗോ കപ്പലുകൾ ബോർക്കം സ്പാനിഷ് തീരത്ത് കാർട്ടജീനയിൽ നിന്ന് കുറച്ച് അകലെ നങ്കൂരമിട്ടിരുന്നു . ഇതോടെ തുറമുഖത്ത്, ഫലസ്തീൻ പതാകകൾ വീശി പ്രതിഷേധക്കാർ നിരന്നു . , ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോക്കുകയാണ് എന്ന സംശയത്തിൽ അവർ കപ്പൽ പരിശോധിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.

യൂറോപ്യൻ പാർലമെൻ്റിലെ ഇടതുപക്ഷ അംഗങ്ങൾ സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസിനോട് കപ്പൽ ഡോക്കിംഗ് തടയണമെന്ന് അഭ്യർത്ഥിച്ചു. സ്പാനിഷ് ഗവൺമെൻ്റ് ഒരു നിലപാട് സ്വീകരിക്കുന്നതിന് മുമ്പ്, കപ്പൽ ഇവിടെ നിന്നും വഴിമാറി യാത്ര തിരിച്ചു എന്നും പറയുന്നു .

 

അൽ ജസീറ റിപ്പോർട്ട് അനുസരിച്ച് , കപ്പലിൽ ഇന്ത്യയിൽ നിന്നുള്ള സ്ഫോടകവസ്തുക്കാളും യുദ്ധ സാമഗ്രികളും ആയിരുന്നു ഗാസ മുനമ്പിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) അകലെ ഇസ്രായേൽ തുറമുഖമായ അഷ്‌ദോദിലേക്ക് പോകുകയായിരുന്നു. മറൈൻ ട്രാക്കിംഗ് സൈറ്റുകൾ കാണിക്കുന്നത് പ്രകാരം കപ്പലുകൾ ഏപ്രിൽ 2 ന് തെക്കുകിഴക്കൻ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ടതായിരുന്നു . എന്നാൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണ സാധ്യത കണക്കിലെടുത്തു കപ്പലുകൾ ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയാണ് ഇസ്രയേലിയനെ ലക്ഷ്യമിട്ട് യാത്ര ചെയ്തത്

പലസ്തീൻ അധിനിവേശത്തിനെതിരായ സോളിഡാരിറ്റി നെറ്റ്‌വർക്ക് (RESCOP) അനൗദ്യോഗികമായി ലഭിച്ച ഡോക്യുമെൻ്റേഷനിൽ വ്യക്തമാക്കിയിട്ടുള്ള തിരിച്ചറിയൽ കോഡുകൾ സൂചിപ്പിക്കുന്നത്, ബോർക്കത്തിൽ 20 ടൺ റോക്കറ്റ് എഞ്ചിനുകളും 12.5 ടൺ സ്‌ഫോടനാത്മക ചാർജുകളുള്ള റോക്കറ്റുകളും 1,500 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും 740kg ചാർജുകളും പീരങ്കികൾക്കുള്ള പ്രൊപ്പല്ലൻ്റുകളും ഉണ്ടായിരുന്നു എന്നാണ്.

രണ്ടാമത്തെ ചരക്ക് കപ്പലിന് കാർട്ടജീന തുറമുഖത്തേക്ക് മെയ് 21 ന് പ്രവേശനം നിഷേധിച്ചു. ഈ ചരക്കു കപ്പൽ ഇന്ത്യയിലെ ചെന്നൈ തുറമുഖത്ത് നിന്ന് പുറപ്പെട്ട് 27 ടൺ സ്‌ഫോടക വസ്തുക്കളുമായി ഇസ്രായേൽ തുറമുഖമായ ഹൈഫയിലേക്ക് പോകുകയായിരുന്നെന്ന് സ്പാനിഷ് പത്രമായ എൽ പൈസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് സൈനിക ചരക്ക് കടത്തുന്നു എന്ന കാരണത്താലാണ് കപ്പലിന് പ്രവേശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

എന്നാൽ ഇന്ത്യ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല , ഇസ്രായേലിലേക്ക് ആയുധങ്ങളോ മറ്റ് ചരക്കുകളോ കയറ്റിയിട്ടില്ല എന്നാണ് ചെന്നൈ ഡിവിഷൻ വ്യക്തമാക്കിയത് .അതേസമയം ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ യുഎൻ അഭയകേന്ദ്രത്തിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയതിന് ശേഷം, മിസൈലിൻ്റെ അവശിഷ്ടങ്ങളുടെ വീഡിയോകൾ സൂചിപ്പിക്കുന്നത് ഇവ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ആണ്

ഒക്ടോബർ 7 ന് ഹമാസിൻ്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ വ്യാപകമായി ഗാസയിൽ ഉപയോഗിക്കുന്നത് ഹെർമിസ് 900 ഡ്രോൺ ആണ് . ഇത്തരം ഡ്രോണുകൾ ഇസ്രായേൽ നിർമിക്കുന്നുണ്ട് . അതിനാൽ .ഹെർമിസ് ഡ്രോണുകൾ ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്നതുകൊണ്ട് ഇന്ത്യ ഇസ്രായേലിലേക്ക് ആയുധം കയറ്റി അയച്ചു എന്ന് പറയാവില്ല .

പൊതുവെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് ആണ് പുലര്‍ത്തുന്നത് . എങ്കിലും, ഇന്ത്യയും ഇസ്രയേലും, തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നത് .1950ലാണ് ഇസ്രയേൽ എന്ന രാജ്യത്തെ ഇന്ത്യ അംഗീകരിക്കുന്നത്.മൂന്നു വർഷത്തിനുള്ളിൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) കോൺസുലേറ്റ് തുറക്കാൻ ഇസ്രയേലിന് അനുമതി ലഭിച്ചു.

1971ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ ഇസ്രയേൽ പിന്തുണച്ചത് ഇന്ത്യയെയാണ്. ആ രാജ്യത്തിന്‍റെ മുസ്‌ലിം വിരോധം അതിനൊരു കാരണമായിരുന്നെങ്കിൽ പോലും, ഇസ്രയേൽ കൈമാറിയ സുപ്രധാന വിവരങ്ങൾ ഒന്നിലധികം യുദ്ധങ്ങളിൽ ഇന്ത്യക്കു സഹായകമായിട്ടുണ്ട്.

എന്നാൽ, 1992ൽ മാത്രമാണ് ഇന്ത്യയുടെ അറബ് അനുകൂല നിലപാടിൽ കാതലായ മാറ്റം വരുന്നത്. ആ വർഷം ഇന്ത്യ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയും, ടെൽ അവിവിൽ എംബസി സ്ഥാപിക്കുകയും ചെയ്തു. 1999ലെ കാർഗിൽ യുദ്ധത്തിലും ഇസ്രയേലിന്‍റെ പിന്തുണ ഇന്ത്യക്കു കിട്ടി, വാക്കാൽ മാത്രമല്ല, ഇന്‍റലിജൻസ് വിവരങ്ങളായും ആയുധങ്ങളായും.

 

തുടർന്നിങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ വലിയ വളർച്ചയുണ്ടായി. 2022 ആയപ്പോഴേക്കും ഇസ്രയേലിന്‍റെ ഏറ്റവും വലിയ ആയുധ വിപണിയായി ഇന്ത്യ മാറി. ഇന്ത്യ ആയുധം വാങ്ങുന്ന രാജ്യങ്ങളിൽ റഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനവും ഇസ്രയേലിനായി. ഇന്ന് ഇസ്രയേലിന്‍റെ ആയുധ കയറ്റുമതിയിൽ ഏകദേശം 42 ശതമാനവും ഇന്ത്യയിലേക്കു മാത്രമാണ്.

 

സംയുക്ത സൈനിക പരിശീലനവും, സുരക്ഷാ സംബന്ധമായ ഇന്‍റലിജൻസ് വിവരങ്ങളുടെ കൈമാറ്റവുമെല്ലാം ഉൾപ്പടെ ഏഷ്യയിൽ ഇസ്രയേലിന്‍റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ ഇപ്പോൾ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായി .മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായുള്ള സൗഹൃദവും ഇതിലൊരു ഘടകമാണ്

എന്നാൽ ഇന്ത്യയുടെ ചേരാ നയത്തിൽ യാതൊരുമാറ്റവും ഉണ്ടായിട്ടുമില്ല . ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ രൂക്ഷമായി അപലപിക്കുമ്പോൾ തന്നെ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിലും ഇന്ത്യമുന്നിട്ട് നിന്നു . ഇസ്രയേലിനെതിരേ ഐക്യരാഷ്‌ട്ര സഭയിൽ വന്ന പ്രമേയത്തിൽ വോട്ട് ചെയ്യാതെ വിട്ടു നിൽക്കുകയും ചെയ്തു

റഷ്യ - യുക്രെയ്ൻ പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നിൽക്കുമ്പോൾ തന്നെ യുക്രയിനിലേയ്ക്ക് ഇന്ത്യ സഹായം നൽകി .. റഷ്യയെ സഹായിക്കാനായി എന്ന ഇറക്കുമതി ചെയ്തു . ഇസ്രയേലിന്‍റെ കാര്യത്തിലും പക്ഷം പിടിക്കാതെ, അതേസമയം തുറന്നെതിർക്കുകയും ചെയ്യാതെ, ഇന്ത്യ ഒരു പ്രത്യേക സമവായം സൃഷ്ടിച്ചടുത്തിരിക്കുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (6 minutes ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (15 minutes ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (22 minutes ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (25 minutes ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (30 minutes ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (38 minutes ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (1 hour ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (1 hour ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (2 hours ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (2 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (2 hours ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

Malayali Vartha Recommends