14, 300 വിദേശ തൊഴിലാളികൾക്ക് കൂടി ഇസ്രായേലിലേക്ക് വരാൻ അനുവാദം; നിർണായക തീരുമാനവുമായി ഇസ്രായേൽ ഭരണ കൂടം

ഗാസയിൽ ഹമാസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം തൊഴിൽ ക്ഷാമം വർധിച്ച സ്ഥിതിയാണ്. ഇത് പരിഹരിക്കുന്നതിനായി 14,300 വിദേശ തൊഴിലാളികൾക്ക് കൂടി ഇസ്രായേലിലേക്ക് വരാൻ അധിക ക്വാട്ട അനുവദിച്ചിരിക്കുകയാണ്. നേരത്തെ 98,400 വിദേശ തൊഴിലാളികളുടെ ക്വാട്ട വർധിപ്പിച്ചിരുന്നു അതിനു പുറമേയാണ് പുതിയ വർദ്ധനവ്.
വിദേശ തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനമെടുക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ യോസി ഷെല്ലിയുടെ അധ്യക്ഷതയിൽ ചേർന്ന് ഇസ്രായേൽ ഡയറക്ടർ ജനറൽ കമ്മിറ്റിയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇനിപ്പറയുന്ന മേഖലകളിൽ പ്രവർത്തിക്കുവാനാണ് 14,300 പേരെ എടുക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നഴ്സിംഗ് സ്ഥാപനങ്ങൾക്ക് 2,750 വിദേശ തൊഴിലാളികളുടെ ക്വാട്ട, ക്ഷേമ-സാമൂഹിക കാര്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നഴ്സിംഗ് സ്ഥാപനങ്ങൾക്ക് 1,550 തൊഴിലാളികളുടെ ക്വാട്ട, ഗതാഗത ഇൻഫ്രാസ്ട്രക്ചർ ഉപമേഖലയിൽ 5,000 വിദേശ തൊഴിലാളികളുടെ ക്വാട്ട, നവീകരണ കോൺട്രാക്ടർ ഉപമേഖലയ്ക്ക് 5,000 തൊഴിലാളികളുടെ ക്വാട്ട എന്നിങ്ങനെയാണ്.
അതേസമയം, തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി, 92,000 വിദേശ തൊഴിലാളികളുടെ ക്വാട്ടയ്ക്ക് ഇസ്രായേൽ ഉദ്യോഗസ്ഥർ അംഗീകാരം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെയും അറിയിച്ചിരുന്നു. കൃഷി, വ്യവസായം, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിലേക്ക് ഇസ്രയേൽ റസ്റ്റോറൻ്റ് വ്യവസായത്തിന് വിദേശ തൊഴിലാളികൾക്ക് അംഗീകാരം നൽകുന്നത്. ക്വാട്ടയുടെ എഴുപത് ശതമാനവും കർഷകത്തൊഴിലാളികൾക്കായി പ്രത്യേകം നീക്കിവച്ചിട്ടുണ്ട്.ഉൽപ്പാദനത്തിലും മനുഷ്യവിഭവശേഷിയിലും ഇസ്രയേലി കൃഷി നഷ്ടം നേരിടുന്നു.
https://www.facebook.com/Malayalivartha





















