തെക്കൻ ലെബനനിലെ ഭൂഗർഭ ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം; 50 ഹിസ്ബുള്ള ഭീകരരെ ഇല്ലാതാക്കിയതായി ഇസ്രായേൽ സേന

തെക്കൻ ലെബനനിലെ ഭൂഗർഭ ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം. സതേൺ ഫ്രണ്ടിലെയും റദ്‌വാൻ സേനയിലെയും 6 മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ, ലെബനനിലെ 50 ഹിസ്ബുള്ള ഭീകരരെ ഇല്ലാതാക്കിയതായി ഐഡിഎഫ് .ബിൻത് ജബെയിൽ മേഖലയിൽ നിന്നുള്ള ആക്രമണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള അഹമ്മദ് ഹസൻ നസൽ ഉൾപ്പെടെ 50 ഹിസ്ബുള്ള ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത് .
ഹസിൻ തലാൽ കമാലായിരുന്നു ഗജർ മേഖലയുടെ ചുമതല വഹിച്ചിരുന്നത്.ഗജർ മേഖലയുടെ ചുമതല വഹിച്ചിരുന്നത് മൂസ ദിയാവ് ബറകത്ത് ആണ് . മഹമൂദ് മൂസ കാർണിവ്, ഗജർ സെക്ടറിലെ ഓപ്പറേഷൻസ് മേധാവി.അലി അഹമ്മദ് ഇസ്മായിൽ, ബിൻറ്റ് ജെബെയിൽ സെക്ടറിലെ പീരങ്കികളുടെ ചുമതല വഹിച്ചിരുന്നു ഗജർ സെക്ടറിലെ പീരങ്കിപ്പടയുടെ ചുമതല വഹിച്ചിരുന്നയാണ് അബ്ദുള്ള അലി ഡാകിക്ക്.
വർഷങ്ങളായി, ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ട് തെക്കൻ ലെബനനിൽ അടിസ്ഥാന സൗകര്യങ്ങളും ഭൂഗർഭ ആസ്ഥാനങ്ങളും നിർമ്മിച്ചു, യുദ്ധസമയത്ത് ഐഡിഎഫ് സേനയെ ഉപദ്രവിക്കാനും ഗലീലി സെറ്റിൽമെൻ്റുകൾക്കെതിരെ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടു. ഹിസ്ബുല്ലയുടെ അസീസ് യൂണിറ്റിൻ്റെ 50 അടിസ്ഥാന സൗകര്യങ്ങളും നാസർ യൂണിറ്റും ബദർ യൂണിറ്റിറ്റും ആക്രമണത്തിൽ തകർന്നു. കൂടാതെ, റഡ്‌വാൻ സേനയുടെ പത്തോളം ലക്ഷ്യങ്ങളും അതിൻ്റെ ഇൻ്റലിജൻസ് ആസ്ഥാനവും തെക്കൻ ലെബനനിലെ മധ്യദൂര റോക്കറ്റ് ശ്രേണിയുടെ 30 ലക്ഷ്യങ്ങളും ആക്രമിക്കപ്പെട്ടു.
https://www.facebook.com/Malayalivartha


























