Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് അവർക്ക് രണ്ടാം ജന്മം; അടിവസ്ത്രം മാത്രം ധരിച്ചുള്ള അസദിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് വിമതര്‍...

17 DECEMBER 2024 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതോടെ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരും വിമതരും മോചിതരായെങ്കിലും ഇവിടുത്തെ ഏറ്റവും ഭയാനകമായ സെയ്ദ്നിയ ജയിലിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പാക്കാൻ ഒരുകൂട്ടം ജനം സിറിയയിലെ കുപ്രസിദ്ധ ജയിലിലേക്ക്  ഡിസംബർ 8, ഞായറാഴ്ച ഒഴുകിയെത്തി.  സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ‘മനുഷ്യ അറവുശാല’ എന്നറിയപ്പെടുന്ന ജയിലിൽ വര്‍ഷങ്ങളായി നരകിച്ച് കഴിയുന്ന ഉറ്റവരെ കാണാനുള്ള ഓട്ടമായിരുന്നു അത്. വരും ദിവസങ്ങളിൽ വധശിക്ഷയ്ക്ക് വരെ വിധിച്ചവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ.

സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് തടവുകാരാണ് ഭൂഗർഭ ജയിലുകളിൽ കഴിഞ്ഞിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാതിരുന്ന ഉറ്റവരെയും ബന്ധുക്കളെയും തേടി ജനം അവിടേക്ക് ഇരച്ചെത്തുകയായിരുന്നു. സിറിയയിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും കുപ്രസിദ്ധവുമായ ജയിലായിരുന്നു അത്. കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമത സായുധ സംഘം തുറന്നുവിട്ടത്.

ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. ‘കശാപ്പുശാല’ എന്നറിയപ്പെട്ട സെയ്ദാനിയ ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞെട്ടിക്കുന്നതാണ്   സെയ്ദാനിയ തടവറയുടെ ചരിത്രം. ഭൂഗർഭ ജയിലായ സെയ്ദ്നിയയിൽ നിരവധി സെല്ലുകളുണ്ട്. പൂർണ്ണമായും ഇരുട്ടുമൂടിയ ഈ സെല്ലുകളിലാണ് ആളുകളെ തടവിലാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വാതിലുകളും പൂട്ടുകളും.

 

 

 

ബാഷർ അൽ അസദ് ഭരണകൂടത്തിൻറെയും ക്രൂരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പ്രതീകമാണ് സെയ്ദ്നിയ ജയിൽ. രാഷ്ട്രീയ എതാരളികളെയും വിമതരെയും പീഡിപ്പിക്കുന്നതിനാണ് സെയ്ദ്നിയ ജയിൽ ഉപയോഗിച്ചിരുന്നത്. സിറിയയിലെ സെയ്ദ്നിയ ജയിൽ വളരെ അപകടകരമാണ്. മരണ ക്യാമ്പ്, കോൺസൺട്രേഷൻ ക്യാമ്പ് എന്നിങ്ങനെയാണ് ഈ ജയിൽ അറിയപ്പെടുന്നത്. ഭൂഗർഭ ജയിലിൽ കഴിയുന്ന ആളുകളെ സിസിടിവി ദൃശ്യങ്ങളിലൂടെ മാത്രമേ കാണാനാകൂ.  ഈ ജയിൽ എത്ര ഭീകരമാണെന്ന കാര്യം ഇതിൽ നിന്നു തന്നെ വ്യക്തമാകും. തടവുകാരെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ഭൂഗർഭ മനുഷ്യ അറവുശാലകളും ജയിലുകളിൽ കണ്ടെത്തിയിട്ടുണ്ട്.

 

 

സെയ്ദ്നിയ ജയിലിൻറെ മതിൽ തകർത്താണ് തടുവാരെ പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മോചിതരായ തടവുകാരുടെ എണ്ണവും രേഖകളും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നിരവധി രാഷ്ട്രീയ തടവുകാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരിക്കൽ കൂടി ഭൂമിയിൽ പിറവിയെടുത്ത പ്രതീതിയാണ് ജയിൽ മോചനം യാഥാർഥ്യമായപ്പോൾ ഉണ്ടായതെന്ന് ഹാല പറയുന്നു. 136,614 പേരെയാണ് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തടവിലിട്ടത്. ബശ്ശാർ ഭരണകൂടത്തെ സഹായിക്കുന്ന പ്രധാന സ്തംഭങ്ങളിലൊന്നായിരുന്നു സിറിയയിലെ ജയിലുകൾ.

 

കൊടിയ മർദനമുറകളും പട്ടിണിയുമാണ് ജയിലുകളിൽ തടവുകാർ അനുഭവിച്ചത്. മർദനത്തിനൊടുവിൽ ജയിലറക്കുള്ളിൽ 16 കാരി കൊല്ലപ്പെട്ട സംഭവവും ഹാല ഓർത്തെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ആ പെൺകുട്ടി ജയിലിലായത്. യൂനിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തിയവർക്കൊപ്പമാണ് അവളെയും അറസ്റ്റ് ചെയ്ത്കൊണ്ടുവന്നത്. ബശ്ശാറുൽ അസദിന്റെ പതനം ലോകമെമ്പാടുമുള്ള സിറിയക്കാർ ആഘോഷിക്കുകയാണ്. വിമതസേന പിടിച്ചടക്കും മുമ്പ് ബശ്ശാർ സിറിയ വിട്ടിരുന്നു. ബശ്ശാറും കുടുംബവും റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.

25 വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബശ്ശാറുല്‍ അസദ്. പിതാവ് ഹാഫിസുല്‍ അസദ് മരിച്ചപ്പോള്‍ 2000ത്തിലാണ് അദ്ദേഹം സിറിയയുടെ ഭരണം ഏറ്റെടുത്തത്. ഈ മാസം എട്ടിന് വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പാണ് അസദും കുടുംബവും സിറിയ വിട്ട് റഷ്യയില്‍ അഭയം തേടിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആലപ്പോയിലെയും ദമസ്‌കസിലെയും കൊട്ടാരങ്ങള്‍ വിമതര്‍ കൈയ്യേറിയിരുന്നു.



കൊട്ടാരത്തില്‍ നിന്ന് ലഭിച്ച ആല്‍ബത്തിൽ  ബശ്ശാറുല്‍ അസദിന്റെയും കുടുംബത്തിന്റെ ഫോട്ടോകള്‍ ഉണ്ട്. വിമതര്‍ ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നതും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതും യുവതിയെ തോളിലേറ്റിയതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നവയില്‍ ഉള്‍പ്പെടും. അസദ് കുടുംബത്തിന്റെ ആഡംബര ജീവിതം വിളിച്ചോതുന്നതാണ് പുറത്തുവരുന്ന ഫോട്ടോകള്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



പിതാവ് ഹാഫിസുല്‍ അസദിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് ഇതും. നിലവില്‍ ബശ്ശാറും ഭാര്യ അസ്മയും മക്കളും അടുത്ത ബന്ധുക്കളും റഷ്യയിലാണുള്ളത്. ദമസ്‌കസില്‍ നിന്ന് വിമാനത്തില്‍ ഇവര്‍ രക്ഷപ്പെട്ടുവെന്ന വിവരം ഈ മാസം ആദ്യവാരാന്ത്യത്തില്‍ വന്നിരുന്നു. പിന്നീട് റഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, ബശ്ശാറുല്‍ അസദ് 250 ദശലക്ഷം ഡോളര്‍ റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഏകദേശം 2082 കോടി രൂപയാണിത്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഡോളറായും യൂറോ ആയുമാണ് ഇത്രയും തുക കടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (51 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends