Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ട്രംപിനെ പേടിയ്ക്കണം... യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍

20 DECEMBER 2024 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ഒരാഴ്ച കൊണ്ട് യുക്രെയ്‌നെ ചുരുട്ടിക്കൂട്ടാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. മൂന്ന് വര്‍ഷമായിട്ടും നട്ടെല്ലോടെ യുക്രെയ്ന്‍ പൊരുതി. ഇപ്പോള്‍ റഷ്യയും തളര്‍ന്നു. യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും പുട്ടിന്‍ പറഞ്ഞു.

യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുട്ടിന്‍, നിലപാട് മയപ്പെടുത്തിയത്. റഷ്യക്കാരുമായുള്ള വാര്‍ഷിക ചോദ്യോത്തര വേളയില്‍ സ്റ്റേറ്റ് ടിവിയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് പുട്ടിന്‍ നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ന്‍ യുദ്ധത്തിലടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണെന്നും പുട്ടിന്‍ പറഞ്ഞു.

4 വര്‍ഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുട്ടിന്‍, ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപ്, പുട്ടിനുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

റഷ്യയില്‍ സാഹചര്യങ്ങള്‍ പഴയതുപോലെയല്ല. യുക്രെയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ച് മൂന്നു വര്‍ഷത്തോട് അടുക്കുമ്പോള്‍ തിരിച്ചടികള്‍ റഷ്യയുടെ 'വീട്ടുപടിക്കല്‍' വരെ എത്തിയിരിക്കുന്നു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങിനിന്ന ആക്രമണങ്ങള്‍ നിയന്ത്രിത ആക്രമണങ്ങളുടെ രൂപത്തില്‍ റഷ്യന്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. റഷ്യയുടെ ആണവ, രാസ, ജൈവായുധ സേനാവിഭാഗം മേധാവി ലഫ്. ജനറല്‍ ഇഗോര്‍ കിറിലോവ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മോസ്‌കോ നഗര ഹൃദയത്തിലാണ്.

മോസ്‌കോയിലെ ഓഫിസില്‍ നിന്നിറങ്ങി കിറിലോവ് കാറില്‍ കയറാനൊരുങ്ങുമ്പോഴാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. കിറിലോവിന്റെ അസിസ്റ്റന്റും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. വിദൂരനിയന്ത്രിത സ്‌ഫോടനമാണുണ്ടായതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള 29കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായി റഷ്യയുടെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. യുക്രെയ്ന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കിറിലോവിന്റെ കൊലപാതകത്തിനു കനത്ത തിരിച്ചടി നല്‍കുമെന്നാണു റഷ്യ നല്‍കുന്ന സൂചന. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സ്വന്തം മരണവിധിയില്‍ ഒപ്പിട്ടെന്നായിരുന്നു റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചത്.

യുക്രെയ്‌ന്റെ സൈനിക - രാഷ്ട്രീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ടു റഷ്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നാണ് ആശങ്ക. യുക്രെയ്ന്‍ - റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ നിരവധി പ്രമുഖരാണു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ ടിവി കമന്റേറ്റര്‍ ദാരിയ ദുഗിന, റഷ്യയിലേക്കു പലായനം ചെയ്ത മുന്‍ യുക്രെയ്ന്‍ എംപി ഇലിയ കിവ, യുക്രെയ്ന്‍ വിരുദ്ധനായ പ്രമുഖ മിലിറ്ററി ബ്ലോഗര്‍ വ്‌ലാഡ്ലന്‍ ടറ്റാര്‍സ്‌കി എന്നിവരടക്കം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. റഷ്യയില്‍ കടന്നുകയറിയുള്ള ആക്രമണങ്ങള്‍ക്കു സര്‍ക്കാരിനു മറുപടി നല്‍കേണ്ടതുണ്ട്. റഷ്യയുടെ ഭാഗത്തു നിന്നുള്ള ഇന്റലിജന്‍സ് വീഴ്ചയടക്കം പരിശോധിക്കപ്പെടേണ്ട സാഹചര്യമാണ്.

നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതിന് ഇഗോര്‍ കിറിലോവിനെ യുക്രെയ്ന്‍ ലക്ഷ്യമിട്ടിരുന്നു. യുക്രെയ്‌ന്റെ തെക്ക് - കിഴക്കന്‍ മേഖലകളില്‍ 4,800ലേറെ തവണ നിരോധിത ആയുധം ഉപയോഗിച്ചെന്നാണ് ആരോപണം. രാസായുധങ്ങള്‍ സംബന്ധിച്ച 1993ലെ കണ്‍വന്‍ഷനിലെ തീരുമാനത്തിനു വിരുദ്ധമായിട്ടാണ് ആയുധങ്ങള്‍ ഉപയോഗിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചതിനു കിറിലോവിനെതിരെ എസ്ബിയു (സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രെയ്ന്‍) അന്വേഷണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നായിരുന്നു കൊലപാതകം.

2023ല്‍ കഫേയിലുണ്ടായ സ്‌ഫോടനത്തിലാണു ബ്ലോഗര്‍ വ്‌ലാഡ്ലന്‍ ടറ്റാര്‍സ്‌കി കൊല്ലപ്പെട്ടത്. ടറ്റാര്‍സ്‌കിയ്ക്കു ഡാരിയ ട്രെപോവയെന്ന യുവതി സമ്മാനിച്ച പ്രതിമ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ് ഡാരിയ വിചാരണ സമയത്തു പറഞ്ഞത്. യുക്രെയ്നിലെ യുദ്ധത്തോടു വിയോജിപ്പുള്ള ആളായിരുന്നു ഡാരിയ. 27 വര്‍ഷത്തെ തടവുശിക്ഷയാണു ഡാരിയയ്ക്കു ലഭിച്ചത്. റഷ്യയ്ക്കകത്തു നടന്ന പല ആക്രമണങ്ങളിലും റഷ്യന്‍ പൗരന്‍മാരുടെ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം പൗരന്‍മാരെ സ്വാധീനിക്കുന്ന യുക്രെയ്ന്‍ തന്ത്രമാണു റഷ്യയ്ക്ക് ഇപ്പോള്‍ തലവേദന. കിറിലോവിന്റെ വധത്തോടെ റഷ്യയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends