ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍, നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി... ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു.... രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്...

അസർബൈജാൻ വിമാനം പൊട്ടിച്ചിതറിയതിന്റെ നടുക്കം മാറും മുൻപേ മറ്റൊരു വിമാന അപകടവും സംഭവിച്ചിരിക്കുകയാണ് . ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി . മരണ സംഖ്യ ഉയരുന്നു. ഇന്ന് രാവിലെ മരണസംഖ്യ 28 പേർ ആയിരുന്നെങ്കിൽ ഇപ്പോൾ ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ രക്ഷപ്പെടൂവെന്നാണ് ഉയരുന്ന നിഗമനം. ഇന്ത്യാക്കാര്‍ ആരും ആ വിമാനത്തിലുണ്ടായിരുന്നില്ല.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 179 പേര്‍ മരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തു. ബാക്കി എല്ലാവരും കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊറിയന്‍ ഹെറാള്‍ഡാണ് മരണം 179 ആയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം.തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തി. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ വിരല്‍ചൂണ്ടുന്നതും ലാന്‍ഡിങ് ഗിയര്‍ തകരാറിലേക്കാണ്. പക്ഷി ഇടിച്ചാണ് അപകടമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ദക്ഷിണ കൊറിയ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ദക്ഷിണ കൊറിയയുടെ ആകാശ പരിധിയിലേക്ക് കടക്കും വരെ വിമാനത്തില്‍ നിന്നും അപകട സൂചനകള്‍ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ അട്ടിമറി ശ്രമം തിരിച്ചറിയാന്‍ വിശദ അന്വേഷണം അനിവാര്യതയാണ്.
മരണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്.തായ്ലന്‍ഡില്‍നിന്നും 181 യാത്രക്കാരുമായെത്തിയ മുവാന്‍ വിമാനത്താവളത്തിലെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ അപകട കാരണം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമുള്ള ഒന്നായി മാറും. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാന്‍ഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























