Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഹമാസ് തടങ്കൽ പാളയത്തിലെ ഭീകരത : രക്തം മരവിപ്പിക്കുന്ന വെളിപ്പെടുത്തൽ

29 DECEMBER 2024 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം

ഗാസയിലെ ഹമാസിൻ്റെ അടിമത്തത്തിൽ നിന്ന് മടങ്ങിയ ബന്ദികൾ തടവിലാക്കപ്പെട്ടതിൻ്റെ ഫലമായി നിരവധി ആരോഗ്യ-മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത് . ആരോഗ്യ മന്ത്രാലയം ഈയാഴ്ച ഐക്യരാഷ്ട്രസഭയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലുള്ളത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് . ഇസ്രായേലിലേക്ക് മടങ്ങിയ ശേഷം അവരെ ചികിത്സിച്ച ഉദ്യോഗസ്ഥർ വിവരിച്ചതുപോലെ, ബന്ദികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെകുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആണ് നൽകിയത്

ഗാസയിൽ പിടിക്കപ്പെട്ടവരുടെ ഇസ്രായേലിൻ്റെ ഔദ്യോഗിക കണക്ക് 101 ആണ് - ഇതിൽ 2014 ലും 2015 ലും ബന്ദികളാക്കിയ നാല് പേർ ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർ മരിച്ചതായി വിശ്വസിക്കപ്പെടുന്നു. റാഫ മേഖലയിൽ സൈനികർ ഓപ്പറേഷൻ നടന്നപ്പോൾ ബന്ദികളുടെ സാന്നിധ്യം അറിയാതെയിരുന്നതായും പിന്നീട് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു .ആറ് ബന്ദികളെ ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയതിൻ്റെ തെളിവുകൾ ലഭിച്ചു

ആഗസ്റ്റ് അവസാനത്തിൽ, റാഫയിലെ താൽ അൽ-സുൽത്താൻ പ്രദേശത്തെ ഭൂഗർഭ ഷാഫ്റ്റിൽ നിന്ന് ഇസ്രായേലി സൈന്യം മൃതദേഹങ്ങൾ കണ്ടെത്തി. സൈനികർ എത്തുന്നതിന് തൊട്ടുമുമ്പ് അവർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

ബന്ദി മോചനത്തിന് ശേഷം ഇസ്രായേലിലേക്ക് മടങ്ങിയവർക്ക് ശാരീരികവും മാനസികവുമായ വിഷമതകൾ ഏറെയാണ് . തടവിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഹമാസ് തടങ്കലിൽ ദിവസങ്ങളോളം വെളിച്ചം പോലും കിടക്കാത്ത ഇരുണ്ട മുറിയ്ക്കുള്ളിൽ തളയ്ക്കപ്പെട്ടിരുന്നു . ഭക്ഷണവും വെള്ളവും നൽകാതെ ദിവസങ്ങളോളം കഴിയേണ്ടി വന്ന കുട്ടികൾ ഉൾപ്പടെയുള്ളവർ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കും ഇരയായി . ഇത് അവരുടെ മാനസിക നില അപ്പാടെ തെറ്റിച്ചിട്ടുണ്ട് . ഉറക്കക്കുറവും പേടിസ്വപ്നങ്ങളും ഉൾപ്പടെ കടുത്ത മാനസിക വിഭ്രാന്തിയുടെ വക്കിലാണ് പല ബന്ദികളും . ഹമാസിൻ്റെ തടവിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള ബന്ദികൾ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം വിശദമായി വിവരിച്ചു,

2023 ഒക്‌ടോബർ 7-ന്, ഭീകരാക്രമണത്തിനിടെ പരിക്കേറ്റ ബന്ദികൾ ശരിയായ വൈദ്യചികിത്സ ലഭിച്ചില്ല - മാരകമായ മുറിവേറ്റവരെ അനസ്തേഷ്യ പോലും നൽകാതെയാണ് മുറിവ് തുന്നിക്കൂട്ടുകയും മറ്റും ചെയ്തത് . കഴിഞ്ഞ വർഷത്തെ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാർ എന്നിവയിലൂടെ ഇസ്രായേലിലേക്ക് മടങ്ങിയവരിൽ പലർക്കും നേരിടേണ്ടി വന്നത് ഭീകരമായ പീഡനമാണെന്നു യു എന്നിന് സമർപ്പിച്ച രേഖയിൽ പറയുന്നു . മടങ്ങിയെത്തിയ കുട്ടികളിൽ രണ്ട് പേർ ഒരുമിച്ച് കെട്ടിയിട്ടതായി റിപ്പോർട്ടുചെയ്‌തു, തോക്കിൻ മുനയിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരും പരസ്യമായി വിവസ്ത്രയാക്കി നിർത്തിയതുമെല്ലാം ബന്ദികൾ തുറന്നു പറഞ്ഞിട്ടുണ്ട് . പല ബന്ദികളും മറ്റ് ബന്ദികളെ അവരുടെ കൺമുന്നിൽ കൊലപ്പെടുത്തുന്നതിനും സാക്ഷിയായി . പല ബന്ദികളും മോചിപ്പിക്കപ്പെട്ടതിനു ശേഷം "survivor's guilt എന്ന അതി മാരകമായ മാനസിക അവസ്ഥ നേരിടുന്നവരാണ് . തടവിൽ കഴിയുന്നവരോട് ഹമാസ്പ്രതികാരം ചെയ്യുമെന്ന ഭയം നിമിത്തം അവരുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ മടി കാണിക്കുന്നു, കൂടാതെ ഇപ്പോഴും തീവ്രവാദികളുടെ കൈവശമുള്ളവരെ സഹായിക്കാൻ തടവിലേക്ക് മടങ്ങാനുള്ള ആഗ്രഹം കാണിക്കുന്നവരാണ് മോചിപ്പിക്കപ്പെട്ടവരിൽ പലരും . മടങ്ങിയെത്തിയവരിൽ പലർക്കും തിരികെ വരാൻ വീടില്ല എന്നതും വലിയ പ്രതിസന്ധിയാണ് .

പോഷകാഹാരക്കുറവ്, സാർകോപീനിയ, റീഫീഡിംഗ് സിൻഡ്രോം, മറ്റ് വൈകല്യങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം രോഗങ്ങൾ ഇവരിൽ പലർക്കുംപിടിപെട്ടിട്ടുണ്ട് . മോചിപ്പിക്കപ്പെട്ട കുട്ടികൾക്ക് ഭാവിയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നു ഡോക്ടർമാർ പറയുന്നു

മോചിപ്പിക്കപ്പെട്ട ഭൂരിഭാഗം ബന്ദികളും അവരുടെ കുടുംബങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്നും അവരുടെ വീടുകൾ നശിപ്പിക്കപ്പെട്ടതായും അറിഞ്ഞത് കൂടുതൽ മാനസിക പ്രശ്നങ്ങളിലേക്ക് കാരണമായിട്ടുണ്ട്

 

ഇസ്രായേലും ഹമാസും തമ്മിലുള്ള 14 മാസത്തെ യുദ്ധത്തിൽ 45,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎൻ കണക്കുകൾ പ്രകാരം ഏകദേശം 2 ദശലക്ഷം ആളുകൾ - ജനസംഖ്യയുടെ 90% - പലായനം ചെയ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ഹമാസ് ആക്രമണത്തിൽ വിദേശികളുൾപ്പടെ 251 ഇസ്രായേലികളാണ് ഹമസ്‌പിടിയിലായത് . അവരിൽ തൊണ്ണൂറ്റിയാറ് പേർ ഇപ്പോഴും തടവിലാണെന്ന് വിശ്വസിക്കപ്പെടുന്നു, ബാക്കിയുള്ളവരെ വിട്ടയക്കുകയോ രക്ഷിക്കുകയോ അല്ലെങ്കിൽ മരണപ്പെടുകയോ ചെയ്തിട്ടുണ്ട് . അറുപത്തിരണ്ട് പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകൾ തുടരുകയാണ്.

“ചില പുരോഗതി” ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ചർച്ചകൾ എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും നെതന്യാഹു അടുത്തിടെ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞത് തടസ്സമാകുന്നത് ഹമാസ് നിലപാട് ആണ് എന്നാണ് .

ചാവേർ സ്‌ഫോടനങ്ങളും റോക്കറ്റ് ആക്രമണങ്ങളും ഉൾപ്പെടെ ഇസ്രയേലി സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള തീവ്ര അക്രമത്തിൻ്റെ നീണ്ട ചരിത്രമാണ് ഹമാസിനുള്ളത്. അതിർത്തി കടന്നുള്ള റെയ്ഡുകളും ഗാസയിൽ നിന്ന് ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ തുരങ്കങ്ങൾ ചൂഷണം ചെയ്യുന്നതും ഉൾപ്പെടെ ഇസ്രായേലികളെ ബന്ദികളാക്കാൻ ഹമാസ് വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള വിലപേശൽ ചിപ്പുകളായി അവർ ബന്ദികളെ ഉപയോഗിക്കുന്നു, അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനുള്ള പ്രചാരണ ഉപകരണങ്ങളായും അവർ ഉപയോഗിക്കുന്നു.

മടങ്ങിയെത്തിയവരുടെ കഠിനമായ ശാരീരികവും മാനസികവുമായ അവസ്ഥകൾ ഹമാസ് നടത്തിയ വ്യാപകമായ അതിക്രമങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ലോകത്തിന് നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ മെഡിക്കൽ ഡയറക്ടറേറ്റ് മേധാവി ഡോ. ഹാഗർ മിസ്രാഹി പറഞ്ഞു ..“എല്ലാ ബന്ദികളെയും കഴിയുന്നത്ര വേഗത്തിൽ മോചിപ്പിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകതയെ ഈ നിർണായക റിപ്പോർട്ട് അടിവരയിടുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (7 hours ago)

Malayali Vartha Recommends