Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു

07 JANUARY 2025 08:40 AM IST
മലയാളി വാര്‍ത്ത

ഒന്‍പത് വര്‍ഷം അധികാരത്തിന് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാര്‍ത്തകള്‍ പുറത്തുവന്നത്. ഇന്ത്യയ്‌ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരേയും അമിത് ഷായ്‌ക്കെതിരേയും നിരന്തരം ആരോപണങ്ങളുന്ന ട്രൂഡോ പടിയിറങ്ങുമ്പോള്‍ അത് ചരിത്രമായി.

മോദി സര്‍ക്കാരിനെ മറച്ചിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള അമേരിക്ക കേന്ദ്രമായ ഡീപ് സ്റ്റേറ്റിന്റെ തന്ത്രത്തിന് കുട പിടിച്ച ജസ്റ്റിന്‍ ട്രൂഡോ കര്‍മ്മഫലം അനുഭവിച്ചിരിക്കുന്നു. ഇന്ത്യയെ വെട്ടിമുറിച്ച് ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കാനഡയുടെ മണ്ണില്‍ നല്‍കുകയും കാനഡയില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളാണെന്ന് വരെ കുറ്റപ്പെടുത്തുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ചെയ്ത തെറ്റിന് ഇതാ ഉചിതമായ സമ്മാനം കിട്ടിയിരിക്കുന്നു.

അങ്ങനെ മോദി ഉയര്‍ത്തിപ്പിടിച്ച സത്യസന്ധത ജയിച്ചിരിക്കുന്നു എന്നും പറയാം. ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന പ്രധാനമന്ത്രി പദത്തില്‍ നിന്നാണ് ട്രൂഡോ പുറത്ത് പോയിരിക്കുന്നത്. പ്രധാനമന്ത്രി പദം മാത്രമല്ല, തന്റെ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ചു. കാരണം സ്വന്തം പാര്‍ട്ടിയിലും ട്രൂഡോയ്ക്ക് പിന്തുണ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കാനഡയുടെ മണ്ണില്‍ ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ ഭീകരനെ വധിക്കാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ വരെ കൂട്ടുനിന്നു എന്ന ട്രൂഡോയുടെ ആരോപണത്തിനെതിരെ ഇന്ത്യ തെളിവുകള്‍ നിരത്തിയിരുന്നു. മാത്രമല്ല, കാനഡയില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.

ട്രൂഡോയുടെ ഈ ആരോപണം കാനഡയിലെ ഒരു വിഭാഗം ഖാലിസ്ഥാന്‍ വാദികളെ തൃപ്തിപ്പെടുത്താനാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ആരോപണം തെളിയിക്കാനുളള രേഖകള്‍ ഹാജരാക്കാന്‍ ട്രൂഡോയ്ക്ക് കഴിയാതിരുന്നത് അന്താരാഷ്ട്ര വേദികളില്‍ ട്രൂഡോയോടുള്ള ബഹമാനം നഷ്ടപ്പെടുത്തിയിരുന്നു. പല രാഷ്ട്രത്തലവന്മാരും ട്രൂഡോയെ സംശയിക്കാനും തുടങ്ങി. ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതും ട്രൂഡോയെ പ്രതിരോധത്തിലാക്കിയിരുന്നു.

കാനഡയിലെ സാമ്പത്തിക പ്രതിസന്ധി, ഹൗസിംഗ് രംഗത്തെ പ്രതിസന്ധി, കത്തുന്ന ദേശീയ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ഇന്ത്യയ്ക്കെതിരെ ട്രൂഡോ ആക്രമണം നടത്തുന്നതെന്നും കാനഡയിലെ പ്രതിപക്ഷപാര്‍ട്ടികളും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ അംഗങ്ങളും വിശ്വസിച്ചിരുന്നു. അവരെ വിശ്വാസത്തിലെടുക്കുന്നതില്‍ മോദി വിജയിക്കുകയും ചെയ്തിരുന്നു.

ട്രൂഡോ പുറത്തുപോകുന്നതോടെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പൂത്തുലയും എന്ന് കരുതാം. പുതിയ കാനേഡിയന്‍ സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തി മോദി കാനഡയിലെ പുതിയ അവസരം പ്രയോജനപ്പെടുത്തിയേക്കാം.

ജസ്റ്റിന്‍ ട്രൂഡോയുടെ പിന്നില്‍ ഉറച്ചുനിന്നിരുന്ന ഖലിസ്ഥാനികള്‍ക്ക് പിന്തുണ നല്‍കുന്ന കാനഡയിലെ സിഖുകാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയും ഏറ്റവും ഒടുവില്‍ ട്രൂഡോയെ തള്ളിപ്പറഞ്ഞിരുന്നു. ഖലിസ്ഥാനി ഭീകരര്‍ക്ക് വേണ്ടത്ര പിന്തുണ ട്രൂഡോ നല്‍കുന്നില്ല എന്നതായിരുന്നു ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്ങിന് ഒടുവിലൊടുവില്‍ പരാതിയുണ്ടായിരുന്നു. ജഗ്മീത് സിങ്ങിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാനമന്ത്രി പദവിയില്‍ നിന്നുള്ള വീഴ്ച ഏതാണ്ട് ഉറപ്പായിരുന്നു.

നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ വാദി കാനഡയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇന്ത്യാസര്‍ക്കാരിനെതിരെ ട്രൂഡോ കുറ്റപ്പെടുത്തല്‍ നടത്തിയത് ജഗ്മീത് സിങ്ങിന്റെ സമ്മര്‍ദ്ദം കാരണമാണ്. ജഗ്മീത് സിങ്ങ് എന്തുചെയ്താലും ട്രൂഡോ മൗനം പാലിക്കുന്നതിന് ഒരു കാരണമുണ്ട്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 2023ലെ തെരഞ്ഞെടുപ്പിന് ശേഷം ഭരിയ്ക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലായിരുന്നു. അത് ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി നല്‍കി. അതോടെയാണ് ട്രൂഡോയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാനായത്. ആ ഉപകാരസ്മരണയാണ് ട്രൂഡോഎപ്പോഴും പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റക്കാരല്ലെന്നറിഞ്ഞിട്ടും ഖലിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെളിവില്ലാതെ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി ട്രൂഡോ കുറ്റാരോപണങ്ങള്‍ നടത്തിയത് ജഗ്മീത് സിങ്ങിനെ തൃപ്തിപ്പെടുത്താനാണ്. എന്നാല്‍ അതെല്ലാം തീര്‍ന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (17 minutes ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (34 minutes ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (1 hour ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (1 hour ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (2 hours ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (2 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (2 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (2 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (3 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (3 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (4 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (4 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (4 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends