Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ട്രംപും പുട്ടിനും..... ഭീഷണികൾ വകവയ്ക്കാതെ ഇന്ത്യയും ചൈനയും ; എപ്സ്റ്റീന്‍ ഫയലില്‍ ശ്രദ്ധ തിരിക്കാൻ ഈ വിവാദങ്ങൾ എന്ന് വിമർശനം

05 AUGUST 2025 10:11 AM IST
മലയാളി വാര്‍ത്ത

യുഎസ്-നേറ്റോ സഖ്യം ഒരു വശത്തും റഷ്യ മറുവശത്തും നിലകൊണ്ട് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം നീങ്ങുകയാണോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോൾ റഷ്യയ്‌ക്കെതിരെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിച്ചതായി യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയതോടെ ട്രംപും ആശങ്കയിലാണ്. കാരണം അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്ന എതിരാളി തന്നെയാണ് റഷ്യ. അത് ആയുധങ്ങളുടെ കാര്യത്തിൽ ആയാലും സഖ്യ കക്ഷികളുടെ കാര്യത്തിൽ ആയാലും.

യുദ്ധമേറെ നടത്തി പരിചയമുള്ള പുടിന് ഒരു യുദ്ധമുണ്ടായാല്‍ യുഎസില്‍ ആണവാക്രമണം നടത്താനും അതിന്റെ ദുഷ്ഫലങ്ങൾ വര്‍ഷങ്ങളോളം അനുഭവിക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് അമേരിക്കയെ തള്ളിവിടാനും പുടിന് സാധിക്കും. കൂടാതെ ഇപ്പോൾ ഹൈപ്പര്‍ സോണിക് ഒറെഷ്നിക് മിസൈല്‍ റഷ്യ കൂട്ടത്തോടെ നിര്‍മ്മാണം ആരംഭിച്ചതും ശ്രദ്ധിക്കേണ്ടത് ആണ്. ആറ് പോര്‍മുനകള്‍ ഉള്ള ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയില്‍ കുതിക്കുന്ന ഈ മിസൈലിനെ തടുക്കാനും പ്രയാസമാണ്.

 

അതേസമയം റഷ്യ സഖ്യരാഷ്‌ട്രമായ ബെലാറസിന്റെ സേനയെ യുഎസിനെതിരെ വിന്യസിച്ചുതുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട് . കൂടാതെ നേറ്റോ സഖ്യകക്ഷി ആണെങ്കിലും ഹംഗറി റഷ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹംഗറിയുടെ പ്രധാനമന്ത്രിയാണ് വിക്ടര്‍ ഓര്‍ബാന്‍. അടുത്തയിടെ ക്രൈന് ആയുധം നല്‍കാമെന്നും അതിന്റെ പണം യൂറോപ്യന്‍ യൂണിയന്‍ നൽകണം എന്ന് ട്രംപ് പറഞ്ഞത് വിക്ടര്‍ ഓര്‍ബാന്‍ എതിർത്തിരുന്നു. യുഎസ് ഉക്രൈന് നല്‍കുന്ന ആയുധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അമേരിക്കയ്‌ക്ക് പണം കൊടുക്കണം എന്ന ന്യായമായ ചോദ്യമാണ്‌ വിക്ടര്‍ ഉയർത്തിയത്.

ഇത് ഒന്നും കൂടാതെ വടക്കന്‍ കൊറിയയിൽ നിന്നും പട്ടാളക്കാർ റഷ്യയിൽ എത്തും എന്നും പുടിൻ വ്യക്തമാക്കിയിരിക്കുകയാണ് .30,000 പട്ടാളക്കാരെ വരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് വടക്കന്‍ കൊറിയയുടെ തീരുമാനം. ചൈനയും റഷ്യയ്ക്ക് നേരിട്ടു സഹായിച്ചില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പമാണ് . കാരണം റഷ്യയ്ക്ക് പിന്നാലെ തങ്ങളാവും ലക്‌ഷ്യം എന്ന് ചൈനയ്ക്കു അറിയാം.

 

പത്ത് ദിവസത്തിനുള്ളില്‍ ഉക്രൈനുമായി സമാധാനം പാലിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത ഉപരോധം റഷ്യ്‌ക്കെതിരെ നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. പക്ഷെ ഉക്രൈനെതിരായ യുദ്ധം റഷ്യ നിര്‍ത്താന്‍ സാധ്യതയില്ല. എന്തായാലും റഷ്യയ്‌ക്ക്ചുറ്റും ഉക്രൈന്റെ ഭാഗം കൂടി ചേര്‍ത്ത് ഒരു ബഫര്‍സോണ്‍ പ്രദേശം വേണമെന്ന കടുത്ത നിലപാടില്‍ തന്നെയാണ് റഷ്യ.

എന്നാൽ ഈ പ്രഹസനം എല്ലാം ട്രംപിന് എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച വിവാദത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നും വാദം ഉയരുന്നുണ്ട്. 14 വയസ്സായ പെണ്‍കുട്ടികളെ വമ്പന്‍മാര്‍ക്ക് കാഴ്ചവെച്ച് അധികാരവും പണവും കൊയ്തിരുന്ന ആളാണ് എപ്സ്റ്റീന്‍. ഇദ്ദേഹത്തിന്റെ എസ്റ്റേറ്റിലേക്ക് പണ്ട് ട്രംപും പോയിരുന്നതായി ചില തെളിവുകള്‍ കിട്ടിയതായി സൂചനകൾ ഉണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാൻ പല വിവാദങ്ങളും ട്രംപ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു.

 

അതിനിടെ ഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ “ഗണ്യമായി” വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ തിരിച്ചടിച്ചു.2024-ൽ യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തെ മന്ത്രാലയം ഉദ്ധരിച്ചു, അത് "ആ വർഷമോ അതിനുശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ ഗണ്യമായി കൂടുതലായിരുന്നു." എന്നും പറഞ്ഞു.

ഇന്ത്യയ്ക്ക് പിന്നാലെ ട്രംപിന്റെ ഭീഷണികളും മുന്നറിയിപ്പുകളും ചൈനയും തള്ളുകയാണ്. ചൈന ഇതുവരെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയിട്ടില്ല. ട്രംപ് ഭരണകൂടവുമായുള്ള ഇടപാടുകളിൽ ചൈന ഉറച്ച നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് വ്യാപാരം, ഊർജ്ജം, വിദേശനയ വിഷയങ്ങൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടുമ്പോൾ.

 

കഴിഞ്ഞയാഴ്ച ചൈനയും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മാധ്യമപ്രവർത്തകരോട് സംസാരിച്ചു, റഷ്യൻ എണ്ണ ഏറ്റെടുക്കലുകളെ സംബന്ധിച്ച്, "ചൈനക്കാർ അവരുടെ പരമാധികാരം വളരെ ഗൗരവമായി കാണുന്നു" എന്ന് ചൂണ്ടിക്കാട്ടി."അവരുടെ പരമാധികാരത്തിന് ഞങ്ങൾ തടസ്സം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ അവർ 100% താരിഫ് നൽകാൻ ആഗ്രഹിക്കുന്നു," ബെസെന്റ് പറഞ്ഞു. വ്യാപാര കരാർ ഉറപ്പിക്കുന്നതിനും ശിക്ഷാ തീരുവകൾ തടയുന്നതിനുമായി അമേരിക്കയിലെയും ചൈനയിലെയും ഉദ്യോഗസ്ഥർ നിരവധി അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചേക്കാം, എന്നിരുന്നാലും ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ചൈന നിർത്തണമെന്ന അമേരിക്കയുടെ നിർബന്ധത്തെക്കുറിച്ച് അവർ വ്യക്തമായി ഭിന്നാഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ്.

100% താരിഫ് ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മറുപടിയായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച എക്‌സിൽ ഒരു പ്രസ്താവന പുറത്തിറക്കി: "നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ചൈന എപ്പോഴും ഊർജ്ജ വിതരണം ഉറപ്പാക്കും.""നിർബന്ധവും സമ്മർദ്ദവും ഒന്നും നേടില്ല. ചൈന അതിന്റെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ശക്തമായി സംരക്ഷിക്കും," മന്ത്രാലയം പറഞ്ഞു.ബെയ്ജിംഗും വാഷിംഗ്ടണും പോസിറ്റീവ് വികാരങ്ങളും വ്യാപാര കരാർ കൈവരിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഈ പ്രതികരണം പ്രത്യേകിച്ചും വേറിട്ടുനിൽക്കുന്നു.

 

ബീജിംഗിലെ ഇന്റർനാഷണൽ ബിസിനസ് ആൻഡ് ഇക്കണോമിക്സ് സർവകലാശാലയിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡബ്ല്യുടിഒ സ്റ്റഡീസിന്റെ തലവനായ ടു സിൻക്വാൻ, "താരിഫ് ചുമത്താൻ യുഎസ് തീരുമാനിച്ചാൽ, ചൈന അവസാനം വരെ പോരാടും, ഇതാണ് ചൈനയുടെ സ്ഥിരമായ ഔദ്യോഗിക നിലപാട്" എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോക വ്യാപാര സംഘടനയെ പ്രതിനിധീകരിക്കുന്നത് ഡബ്ല്യുടിഒ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends