ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ മൃതദേഹമടങ്ങിയ പെട്ടി വൻ ജനക്കൂട്ടത്തിന് നടുവിലൂടെ പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളിൽ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുമായി വൻ ജനസഞ്ചയമാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നിരവധി ചടങ്ങുകളോടെയായിരിക്കും ഭൗതികശരീരം സംസ്കരിക്കുക.
ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ജൂലൈ 4-ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിക്കും. തുടര്‍ന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്‍റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് തിങ്കളാഴ്ച ടെഹ്‌റാൻ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും. ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, അവിടെയുള്ള ചടങ്ങുകൾക്ക് ശേഷം ഇറാഖിലെ നജാഫ്, കർബല എന്നീ നഗരങ്ങളിലെ ചടങ്ങുകൾക്കായും എത്തിക്കും. അതിനുശേഷം ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ ഖമേനിയുടെ ജന്മനാട്ടിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
അതേസമയം ആയത്തുല്ല ഖമനയിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാലാണ് സ്വന്തം പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കുന്നത്. ഇറാന്റെ മുന്‍ പരമാധികാരിയായ ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങുകളിലാണ് മകന്‍ മൊജ്താബ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതിനിധിയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രായേലില്‍ നിന്നുള്ള വധഭീഷണിയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമാണ് മൊജ്താബയെ ചടങ്ങില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന പൊതുചടങ്ങില്‍ മൊജ്താബ പ്രത്യക്ഷപ്പെടുന്നത് അതീവ അപകടകരമാണെന്ന് ആയത്തുള്ള ഹക്കീം ഇലാഹി വ്യക്തമാക്കി.
കഴിഞ്ഞ 36 വര്‍ഷത്തോളമായി ഇറാന്റെ വിധാതാവായിരുന്ന അലി ഖമേനി കഴിഞ്ഞ ഫെബ്രുവരി 28-നാണ് കൊല്ലപ്പെടുന്നത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ ബോംബാക്രമണം ആരംഭിച്ച അതേദിവസം തന്നെയാണ് ഖമേനിയുടെ അന്ത്യം സംഭവിച്ചത്. ഇതോടെയാണ് മിഡില്‍ ഈസ്റ്റില്‍ വന്‍ യുദ്ധത്തിന് തിരികൊളുത്തപ്പെട്ടത്.
https://www.facebook.com/Malayalivartha























