Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്ത് ഇസ്രായേല്‍ സൈന്യം: അതിഭയാനകമായ സാഹചര്യം; ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയടക്കം തകർത്തു...

29 AUGUST 2025 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഇനി ഒരു മാസം മാത്രം ബാക്കി. ഗാസ സിറ്റിയില്‍ ഒരു പലസ്തീന്‍ പൗരന്‍ പോലും ഇനി ബാക്കിയുണ്ടാകില്ല. ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു. ഗാസ സിറ്റിയിലെ അഞ്ചു ലക്ഷം ജനങ്ങളോടും അടിയന്തിരമായ ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കിയതോടെ അതിഭയാനകമായ സാഹചര്യമാണ് ഗാസയില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേല്‍ ടാങ്കുകള്‍ ഇന്നലെ മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഗാസയുടെ 80 ശതമാനം പ്രദേശവും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.

ഗാസ സിറ്റിയിലെ സെയ്തൂണ്‍, സബ്ര, ഷെജയ്യ എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ ബോംബിംഗ് നടത്തിവരികയാണ്. കുട്ടികള്‍ ഉള്‍പ്പെടെ 40 പേരാണ് ഇന്നലെ ഇവിടെ കൊല്ലപ്പെട്ടത്. ഹമാസിന്റെ സമുന്നത നേതാവും ജനറല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ തലവനുമായ മഹ്മൂദ് അല്‍ അസ്വദിനെ ഇസ്രായേല്‍ സൈന്യം വധിച്ചതോടെ ഹമാസ് കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുന്നു. തെക്കന്‍ ഗാസയില്‍ കൂടുതല്‍ സഹായവിതരണ കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഭക്ഷണത്തിനായി നിന്ന 12 പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നു. ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ മാത്രം രണ്ടായിരം പേരാണ് ഇതോടകം വെടിയേറ്റുമരിച്ചത്.

ഗാസ സിറ്റി ഉള്‍പ്പെടെ പലസ്തീന്റെ അഞ്ചിലൊന്ന് ഭാഗവും കടുത്ത ക്ഷാമത്തിലായിരിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗത്തേക്ക് കടുത്ത ക്ഷാമം വ്യാപിക്കുമെന്ന സാഹചര്യമാണ്.
ഗാസ സിറ്റിയുടെ വടക്കേ അറ്റത്തെ നഗരമായ എബാദ് അല്‍റഹ്മാനിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ പ്രവേശിക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഹമാസിന്റെ അവസാന കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഗാസ സിറ്റിയില്‍ അതിശക്തമായ ആക്രമണം നാളെ ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ 20 ലക്ഷം വരുന്ന ജനങ്ങളില്‍ പകുതിപ്പേരും താമസിക്കുന്നത് ഗാസ സിറ്റിയിലാണ്. എന്നാല്‍ ഇവരോട് ഗാസ സിറ്റി വിട്ട് പോകാനാണ് ഇസ്രയേല്‍ നിര്‍ദ്ദേശിക്കുന്നത്.


ഗാസയുടെ വിവിധ പ്രദേശങ്ങളില്‍ പട്ടിണിമൂലം ഇന്നലെ 10 പേര്‍ കൂടി മരിച്ചു. ഇതോടെ പട്ടിണിമരണം 119 കുട്ടികളടക്കം 313 ആയി വര്‍ധിച്ചു. ഒരു മാസത്തിനുള്ളില്‍ മൂവായിരം പേര്‍ ഇവിടെ പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യമാണ്. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത യുദ്ധത്തില്‍ മരണനിരക്ക് അറുപത്തി മൂവായിരത്തിലേക്കു കടക്കുകയാണ്. ഹമാസ് പൂര്‍ണമായി കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതു വരെ അതിശക്തമായ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമ്പോള്‍ യുദ്ധാനന്തര ഗാസയിലെ നടപടികള്‍ സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും തമ്മില്‍ ആലോചനകള്‍ ആരംഭിച്ചിരിക്കുകയാണ്. വാഷിംഗ്ടനിലുള്ള ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രത്യേക കൂടിക്കാഴ്ച നടത്തിവരികയാണ്.

ഗാസയില്‍ ഘോരയുദ്ധം നടത്തുന്നതിനൊപ്പം ഹമാസിന് ആയുധങ്ങള്‍ നല്‍കുന്നുവെന്നതിനാല്‍ സിറിയയ്ക്കു നേരെയും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രണമത്തില്‍ എട്ടു സിറിയന്‍ സൈനികര്‍ ഇന്നലെ കൊല്ലപ്പെട്ടു. ഗാസയില്‍ പട്ടിണി യാഥാര്‍ഥ്യമാണെന്നും മാനവികതയെ വെല്ലുവിളിച്ച്, ബോധപൂര്‍വമെടുത്ത തീരുമാനങ്ങളാണ് ദുരന്തത്തിന് കാരണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മുനമ്പിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന സംയോജിത ഭക്ഷ്യസുരക്ഷാ റിപ്പോര്‍ട്ടിനെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു. 

ഗാസയിലെ അല്‍ നാസര്‍ ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ ഇന്നലെ ഇസ്രായേല്‍ തകര്‍ത്തു. ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഹമാസ് ക്യാമറ സ്ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ കാബിനറ്റ് യോഗം ചേര്‍ന്നു. ഗാസയില്‍ അടുത്ത ഘട്ടത്തിലെ നടപടി സംബന്ധിച്ച് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഗാസയിലെ അല്‍ നാസര്‍ ആശുപത്രി ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച ശേഷം 189 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രികാല ബോംബിങ് ഗാസ സിറ്റിയില്‍ ശക്തമാക്കിയതോടെ കൂടുതല്‍ പലസ്തീന്‍ കുടുംബങ്ങള്‍ പലായനം തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends