Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...


വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

ജോർദാൻ–ഈജിപ്ത് അതിർത്തികൾ അടച്ചു; ഗാസയിൽ കര-വ്യോമാക്രമണം ശക്തം....

20 SEPTEMBER 2025 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...

ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം... ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്...ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു...

പാകിസ്താന്റെ ആണവശേഷി സൗദി അറേബ്യക്ക് ലഭ്യമാക്കും..പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.. ബുധനാഴ്ച ഒപ്പുവെച്ച കരാർ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും...

റഷ്യൻ ജെറ്റുകൾ അഞ്ചാം തവണയും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി എസ്റ്റോണിയ; നാറ്റോയുടെ വ്യോമ പ്രതിരോധ പിന്തുണാ ദൗത്യത്തിലുള്ള ഇറ്റാലിയൻ എഫ്-35 യുദ്ധവിമാനങ്ങൾ തടഞ്ഞു

എച്ച്-1ബി വിസകൾക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു; കുടിയേറ്റ നിയന്ത്രണത്തിനായി ഉള്ള ഏറ്റവും പുതിയ നടപടി

ഗാസയില്‍ കൂട്ടനിലവിളി റഫയില്‍ തീവെപ്പ് ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്. പശ്ചിമേഷ്യ ആളിക്കത്തുന്നു. ഈജിപ്തും ജോര്‍ദ്ദാനും അതിര്‍ത്തികള്‍ അടച്ചു. ഗാസയുടെ വടക്കും പടിഞ്ഞാറന്‍ മേഖലകളും എരിഞ്ഞടങ്ങുന്നു. ഗാസയില്‍ ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് മഹ്മൂദ് യൂസുഫ് അബു അല്‍ഖീറിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസ് സൈനിക ഇന്റലിജന്‍സ് ഉപമേധാവിയാണ്. ഗാസയില്‍ വന്‍ സൈനിക ശക്തി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍. ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ നേരത്തേക്ക് തുറന്ന താല്‍ക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു.



അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനുമിടയിലെ പാത ഇസ്രയേല്‍ അടച്ചു. കഴിഞ്ഞദിവസം ജോര്‍ദാനില്‍നിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവര്‍ നടത്തിയ വെടിവയ്പില്‍ 2 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്. അതിര്‍ത്തിയില്‍ ജോര്‍ദാന്‍ നദിയിലെ അലന്‍ബി പാലവും അടച്ചു. ജോര്‍ദാന്‍-ഇസ്രയേല്‍ മുഖ്യവ്യാപാരപാതയാണിത്. വെസ്റ്റ്ബാങ്കില്‍ നിന്നുള്ള പലസ്തീന്‍കാരും ജോര്‍ദാന്‍ വഴിയാണ് പുറത്തുകടക്കുന്നത്. ഹമാസ് ഭീകരര്‍ ജോര്‍ദ്ദാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. എങ്കില്‍ ജോര്‍ദ്ദാനും ഇസ്രയേല്‍ ആക്രമിക്കും. ഇതിന് തടയിട്ട് കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് ജോര്‍ദ്ദാനും സുരക്ഷ ശക്തമാക്കി. ജോര്‍ദ്ദാന്‍ അഥിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമോ ഇരുവരും നേര്‍ക്കുനേര്‍ പോരിലേക്ക് വഴിവെക്കുമോയെന്ന് ആശങ്കപടരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ജോര്‍ദ്ദാന്‍ കടുത്ത അതൃപ്തിയിലാണ്.


1994ല്‍ ഇസ്രായേല്‍ജോര്‍ദാന്‍ സമാധാന ഉടമ്പടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നത്. ഇത് 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതുമുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധാവസ്ഥ ഔദ്യോഗികമായി അവസാനിപ്പിക്കുകയും നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്തു. 1994 ജൂലൈ 25ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് യിത്സാക്ക് റാബിന്‍ , ഹുസൈന്‍ രാജാവ് , ബില്‍ ക്ലിന്റണ്‍ എന്നിവര്‍ അതില്‍ ഒപ്പുവച്ചു. 1994 ഒക്ടോബര്‍ 26ന് ജോര്‍ദാനും ഇസ്രായേലും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു, അത് അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുകയും ജലവിഹിതം ഉള്‍പ്പെടെയുള്ള പ്രദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്തു.

ഈ ഉടമ്പടി ഭൂമി, ജല തര്‍ക്കങ്ങള്‍ ക്രമീകരിക്കുകയും വിനോദസഞ്ചാരത്തിലും വ്യാപാരത്തിലും വിശാലമായ സഹകരണം സാധ്യമാക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ 8ന്, ഇസ്രായേലും ജോര്‍ദാനും പരസ്പരം വ്യോമാതിര്‍ത്തി കടക്കാന്‍ വിമാനങ്ങളെ അനുവദിക്കുന്ന ഒരു കരാറില്‍ ഒപ്പുവച്ചു. മൂന്നാമതൊരു രാജ്യത്തിന്റെ സൈനിക ആക്രമണങ്ങള്‍ക്ക് തങ്ങളുടെ പ്രദേശം ഒരു വേദിയാകാന്‍ ജോര്‍ദാനോ ഇസ്രായേലോ അനുവദിക്കില്ലെന്ന പ്രതിജ്ഞയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇസ്രായേലും പലസ്തീനിയും തമ്മില്‍ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളുമായി ഈ ഉടമ്പടി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഗാസ വിഷയത്തില്‍ ഈ ഉടമ്പടിയുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നു. 2024 ഏപ്രിലില്‍ ഇസ്രായേലില്‍ നടന്ന ആക്രമണങ്ങളില്‍ ഇറാനിയന്‍ ഡ്രോണുകള്‍ തടയാന്‍ ജോര്‍ദാന്‍ സഹായിച്ചു. ഇറാന്‍ ഇസ്രയേല്‍  വിഷയം വരുമ്പോള്‍ ഇസ്രയേല്‍ പക്ഷത്താണ് ജോര്‍ദ്ദാന്‍ നിലയുറപ്പിക്കാറ്. എന്നാല്‍ പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ നടപടിയെ ജോര്‍ദ്ദാന്‍ വിമര്‍ശിക്കുന്നു. ഇടയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാറുണ്ട്.



ഗാസ വിഷയത്തില്‍ ചില ശക്തമായ നിലപാടുകള്‍ ജോര്‍ദ്ദാന്‍ എടുത്തത് ഇസ്രയേലിനെ അമര്‍ഷത്തിലാക്കിയിരുന്നു. ഗാസ മുനമ്പിലെ ഇസ്രായേല്‍ ഉപരോധത്തെയും ഗാസയിലെ പലസ്തീനികളെ 'കൂട്ടായി ശിക്ഷിക്കുന്നതിനെയും' അബ്ദുള്ള രാജാവ് അപലപിച്ചു. നവംബര്‍ 1 ന്, ജോര്‍ദാന്‍ ഇസ്രായേലിലേക്കുള്ള തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു, രാജ്യം 'അഭൂതപൂര്‍വമായ മാനുഷിക ദുരന്തം' സൃഷ്ടിച്ചുവെന്നും 'ഗാസയില്‍ നിരപരാധികളെ കൊന്നൊടുക്കി' എന്നും ആരോപിച്ചു. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് അമ്മാന്‍ വിട്ട ഇസ്രായേല്‍ അംബാസഡറെ തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും ജോര്‍ദാന്‍ പ്രഖ്യാപിച്ചു. മാത്രമല്ല ജോര്‍ദ്ദാന്‍ രാജ്ഞി റാനിയ ഇസ്രയേലിനെതിരെ പലതവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഗാസയില്‍ നടക്കുന്നത് വംശീയ ഉന്മൂലമാണെന്ന് അവര്‍ വിമര്‍ശിച്ചിട്ടുണ്ട്. റാനിയ അല്‍ അബ്ദുള്ള ജോര്‍ദാന്‍ ഭരണാധികാരിയായ അബ്ദുള്ളാ ബിന്‍ അല്‍ ഹസൈന്‍ രാജാവിന്റെ ഭാര്യയാണ്. ഇവരുടെ വേരുകള്‍ പലസ്തീനിലാണ്. മാതാപിതാക്കള്‍ പലസ്തീനികളാണ്. ഗാസയിലെ ഇസ്രായേലിന്റെ നടപടിയെ രാജാവും റാനിയയും വിമര്‍ശിക്കുകയും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. യുഎസിലെ സിഎന്‍എന്നില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിക്കാന്‍ പാശ്ചാത്യ നേതാക്കളോട് ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ ഫലമായി ജോര്‍ദാനിലേക്ക് അഭയാര്‍ത്ഥികളുടെ വന്‍ ഒഴുക്ക് ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ട് ജോര്‍ദ്ദാന്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി.


 
ഈജിപ്തിലെ റഫയില്‍ അതിഘോര ആക്രമണം നടന്നു. ഗാസയില്‍ അവേശഷിക്കുന്ന ഹമാസ് ഭീകരര്‍ റഫ വഴി പുറത്ത് കടക്കാന്‍ നീക്കം തുടങ്ങിയെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അഠിസ്ഥാനത്തില്‍ റഫയിലെ പല മേഖലകളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഈജിപ്തിന്റെ നെഞ്ചിടിച്ച് തുടങ്ങി. അതിര്‍ത്തി രാജ്യങ്ങള്‍ ഭീതിയിലേക്കാണ് വീണിരിക്കുന്നത്. യുദ്ധം ആളിക്കത്തിക്കാന്‍ അമേരിക്കയുടെ കൈവിട്ട കളി. ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതി തേടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആറ് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതി തേടിയത്. ഗസ്സയിലെ ആക്രമണങ്ങളുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഒറ്റപ്പെടുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. 3.8 ബില്യണ്‍ ഡോളറിന്റെ 30 അപ്പാച്ചേ ഹെലികോപ്ടറുകള്‍. 1.9 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങള്‍ എന്നിവയെല്ലാം ഇസ്രായേലിന് യു.എസ് നലകും. ഇതിന് പുറമേ ഇസ്രായേല്‍ പ്രതിരോധസേനക്ക് 750 മില്യണ്‍ ഡോളറിന്റെ സഹായവും യു.എസ് നല്‍കും. ഗസ്സയില്‍ ആക്രമണം ഇസ്രായേല്‍ ശക്തമാക്കുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയുള്ള യു.എസ് സഹായം. അതേസമയം, ആയുധ വില്‍പന സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ യു.എസ് പ്രതിരോധമന്ത്രാലയം തയാറായിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലാണ് ആയുധവില്‍പന സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹമാസിനെ ദുര്‍ബലപ്പെടുത്താന്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും അവര്‍ ഇപ്പോഴും ചര്‍ച്ചകളില്‍ കീഴടങ്ങാനോ നിരായുധീകരണത്തിനോ സമ്മതിച്ചിട്ടില്ല. ഹമാസിന് മേല്‍ വിജയം നേടുക എന്നതില്‍ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും ഇപ്പോള്‍ ഇസ്രയേലിന് മുന്നിലില്ല. കനത്ത നഷ്ടങ്ങള്‍ക്കിടയിലും, ഹമാസ് ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനോ ശാശ്വത സ്ഥിരത ഉറപ്പാക്കുന്നതിനോ ഉള്ള ഏതെങ്കിലും പദ്ധതിയേക്കാള്‍ ഹമാസിനെ തീര്‍ക്കുക എന്ന പദ്ധതിക്ക് തന്നെയാണ് ഇസ്രയേല്‍ പ്രാധാന്യം നല്‍കുന്നത്. ഹമാസ് യുദ്ധങ്ങളില്‍ നിന്ന് മാറി ഗറില്ലാ തന്ത്രമാണ് ഇപ്പോള്‍ പിന്തുടരുന്നത്. തങ്ങളുടെ അണികളില്‍ ഭൂരിഭാഗവും ഇസ്രായേലി നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് അവര്‍ നീക്കി. അതിജീവനം തന്നെ ഒരു വിജയമാണെന്ന ഗ്രൂപ്പിന്റെ വീക്ഷണവുമായി ഇതിനെ നമുക്ക് പൊരുത്തപ്പെടുത്താം. മാര്‍ച്ച് 18 മുതല്‍, 2,100ലധികം ഹമാസ് ഭീകരരെ കൊന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. ഹമാസും സഖ്യ കക്ഷികളും ചേര്‍ന്ന് അമ്പതോളം ഇസ്രയേല്‍ സൈനികരെ കൊന്നു എങ്കിലും അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗാസ സിറ്റിയിലും ഡയര്‍ അല്‍ബലാഹിലും  രണ്ട് സജീവ ശക്തികേന്ദ്രങ്ങള്‍ ഹമാസ് ഇന്നും നിലനിര്‍ത്തുന്നു. ഹമാസിന്റെ അവസാനത്തെ മുതിര്‍ന്ന കമാന്‍ഡറായ ഇസ് അല്‍ദിന്‍ അല്‍ഹദ്ദാദിന്റെ നേതൃത്വത്തില്‍ തുടരുന്ന ഈ നഗരപ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍, ടാങ്ക് വിരുദ്ധ മിസൈലുകള്‍, സ്‌നൈപ്പര്‍ ഫയര്‍ എന്നിവ വിന്യസിക്കുന്ന ചെറുതും എന്നാല്‍ നന്നായി സജ്ജീകരിച്ചതുമായ ഗറില്ലാ സെല്ലുകളെ നേരിടാന്‍ ഇസ്രായേലിന് നിഷ്പ്രയാസം കഴിയുന്നു. 2007 മുതല്‍ ഗാസയില്‍ ഹമാസ് തന്നെയാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരുടെ ഓഫീസ് കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ ഗാസയിലെ സാധാരണക്കാര്‍ക്കായി കൊണ്ടു വരുന്ന അവശ്യ വസ്തുക്കള്‍ തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വിറ്റാണ് ഹമാസ് പണം സമ്പാദിക്കുന്നത്.



ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ നേരത്തേക്ക് തുറന്ന താല്‍ക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു. തെക്കന്‍ ഗസ്സയിലേക്കുള്ള ഏക പാതയായ അല്‍ റാഷിദ് റോഡ് ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങളും ടാങ്കുകളും ഒരുമിച്ചാണ് ഗസ്സ സിറ്റിയില്‍ ആക്രമണം നടത്തുന്നത്. 72 മണിക്കൂറിനിടെ 60,000 പേര്‍ നഗരം വിട്ടതായി യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനിടെ, ഇസ്രയേല്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ഇസ്രയേല്‍ പൗരന്മാര്‍ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു പ്രകടനം നടത്തി.
അതേസമയം, പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഒരുസംഘം ഡെമോക്രാറ്റ് അംഗങ്ങള്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചു. ഇതാദ്യമാണ് യുഎസ് സെനറ്റില്‍ പലസ്തീന്‍ അനുകൂല പ്രമേയം. ഡെമോക്രാറ്റ് പക്ഷത്തുള്ള സ്വതന്ത്ര സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് കഴിഞ്ഞദിവസം ഗാസയിലേത് വംശഹത്യയാണെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു യുഎസ് സെനറ്റര്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണം ഉയര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  (27 minutes ago)

സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു  (35 minutes ago)

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് വി.ഡി സതീശന്‍  (1 hour ago)

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ മരണത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തിന് കാരണം യുവതിയുടെ അശ്രദ്ധ  (1 hour ago)

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...  (1 hour ago)

എസ്‌ജിഇപിസി ഔട്ട്‌സ്റ്റാൻഡിംഗ് എക്‌സ്‌പോർട്ട് പെർഫോമൻസ് അവാർഡ് ഫൺസ്‌കൂൾ ഇന്ത്യയ്ക്ക്...  (1 hour ago)

സഞ്ചാര ഭക്ഷണം റെയിൽ റോൾസ് കോഴിക്കോട് ഔട്ട്‌ലെറ്റ് തുറന്നു...  (1 hour ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ സിപിആര്‍ നല്‍കി രക്ഷിച്ച് പിതാവ്  (2 hours ago)

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് തുടക്കമായി: കൈനകരിയില്‍ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാര്‍; സിബിഎല്ലിന് മാത്രമായി അന്താരാഷ്ട്ര പ്രചാരണം ആരംഭിച്ചു- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  (2 hours ago)

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്: സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നു...  (2 hours ago)

ജോസ് ആലുക്കാസിന് ഇന്ത്യയിലെ ഏറ്റവും ഐക്കണിക് & ജനപ്രിയ ആഭരണ റീട്ടെയ്‌ലർ അവാർഡ്  (2 hours ago)

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന; നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്ന് ധാരണ...  (2 hours ago)

തിരു. ബിജെപി കൗൺസിലറുടെ ആത്മഹത്യ.. ദുരൂഹതയേറുന്നു  (2 hours ago)

ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിന് സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി കുട്ടികൾ: ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്ക  (2 hours ago)

Malayali Vartha Recommends