Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...

പലസ്തീൻ അംഗീകാരത്തിന് പിന്നാലെ 40 ബന്ദികളെ വധിക്കുമെന്ന് ഹമാസിന്റെ ഭീഷണി; ഗാസയെ ചാരക്കൂനയാക്കുമെന്ന് നെതന്യാഹു...

23 SEPTEMBER 2025 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

പലസ്തീന്‍ രാഷ്ട്രത്തിന് വിവിധ ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയതിനു പിന്നാലെ 40 ഇസ്രായേലി ബന്ദികളെ ഹമാസ് വധിക്കാനൊരുങ്ങുന്നു. രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 40 ബന്ദികളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടശേഷം ഇനി അവരെ മറന്നേക്കൂ എന്നാണ് ഹമാസ് കൊലവിളി നടത്തുന്നത്. അത്തരമൊരു നീക്കമുണ്ടായാല്‍ ഗാസ മുനമ്പ് എന്ന ഭൂപ്രദേശത്തെ ചാരക്കൂനയാക്കാന്‍ മണിക്കൂറുകളേ വേണ്ടിവരൂ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അന്ത്യശാസനം.

ഗാസ സിറ്റിയില്‍ ശേഷിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകര്‍ക്കുന്നതു തുടരുന്ന ഇസ്രയേല്‍ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളില്‍ 46 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അഭയാര്‍ഥിക്യാംപിലെ ബോംബാക്രമണത്തിലാണ് 19 സ്ത്രീകളടക്കം 40 പേര്‍ കൊല്ലപ്പെട്ടത്. നാലര ലക്ഷത്തോളം പലസ്തീന്‍കാര്‍ ഇതോടകം ഗാസ സിറ്റി വിട്ടുവെങ്കിലും ആറു ലക്ഷത്തിലേറെ പലസ്തീനികള്‍ മരണത്തെ മുന്നില്‍ കണ്ട് ഇപ്പോഴും യുദ്ധഭൂമിയില്‍ കഴയുകയാണ്.

പലസ്തീനെ ഏതൊക്കെ രാജ്യങ്ങള്‍ അംഗീകരിച്ചാലും പലസ്തീന്‍ എന്ന രാജ്യത്തെയും അതിനെ സംരക്ഷിക്കുന്ന ഹമാസ് എന്ന ഭീകരസംഘടനയെയും ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പലസ്തീനെ ബ്രിട്ടണും കാനഡയും ഓസ്‌ട്രേലിയയും അംഗീകരിച്ചതിനു പിന്നാലെ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ ആക്രമണം ശക്തിമാക്കിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി 120 പേരെയാണ് ഇസ്രായേല്‍ സൈന്യം വകവരുത്തിയത്. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കുക മാത്രമല്ല ഇസ്രായേലിന്റെ സാങ്കേതിക സഹായങ്ങള്‍ വെട്ടിച്ചുരുക്കുമെന്നും നെതന്യാഹു പറയുന്നു.

കൃഷിയിലും ആയുധനിര്‍മാണത്തിലും ഉള്‍പ്പെടെ ഈ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ വിദഗ്ധരുടെ സേവനം എക്കാലത്തും ലഭിക്കുന്നുണ്ട്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ അതി ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീനെ അംഗീകരിക്കുന്ന നേതാക്കള്‍ക്കായി ഒരു കൃത്യമായ സന്ദേശം നല്‍കുകയാണെന്നും പലസ്തീനെ അംഗീകരിച്ച നടപടി അങ്ങേയറ്റം മണ്ടത്തരമാണെന്നും നെതന്യാഹു പ്രഖ്യാപിച്ചതോടെ ഇനി എ്ന്തും സംഭവിക്കാമെന്ന് സാഹചര്യമാണ്.

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ എന്ന രാഷ്ട്രം ഇനിയൊരിക്കലും ഉണ്ടായിരിക്കില്ല. വര്‍ഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിര്‍മ്മാണം ഇസ്രായേല്‍ തടഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു ന്യായീകരിക്കുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. അടുത്ത ദിവസം ഫ്രാന്‍സുള്‍പ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഫ്രാന്‍സ് ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തിയായി വളര്‍ന്നതിനു പിന്നില്‍ ഇസ്രായേലിന്റെ വലിയ സഹായം ഉണ്ടായിട്ടുണ്ട്. ഫ്രാന്‍സിന്റെ യുദ്ധ വിമാന നിര്‍മാണത്തിലെ പ്രധാന സാങ്കേതിക വിദ്യ ഏറെക്കാലമായി ഇസ്രായേലിന്റേതാണ്. യുദ്ധവിമാന വില്‍പനയാണ് ഫ്രാന്‍സിന്റെ പ്രധാന വരുമാനസ്രോതസുകളിലൊന്ന്.

നിലവില്‍ പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും തലസ്ഥാനവും സൈന്യവുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തിന്റെ ഇപ്പോള്‍ കൈവശമുള്ള ഭാഗങ്ങള്‍. പലരാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ടെന്നു മാത്രമല്ല പലസ്തീന്റെ ടീമുകള്‍ ഒളിമ്പിക്സുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നുമുണ്ട്. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷകപദവിയുണ്ടെങ്കിലും വോട്ടവകാശമില്ല.

തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും സമ്മാനം കൊടുക്കേണ്ടതുണ്ടോ എന്നാണ് പലസ്തീന്‍ എന്ന പേരില്‍ ഒ രാഷ്ട്രം വേണമെന്ന് വാദിക്കുന്ന രാജ്യങ്ങളോട് നെതന്യാഹു ചോദിക്കുന്നത്. അതിന് തന്റെ ചങ്കില്‍ ജീവനുള്ളിടത്തോളം അനുവദിക്കില്ലെന്നാണ് നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഇസ്രായേലിനെ യഹൂദര്‍ കടന്നുകയറി ഗാസയുടെ വലിയൊരു ഭാഗം ഭാവിയില്‍ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റും എന്ന് തന്നെയാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.


അമേരിക്കയില്‍ നിന്നും മടങ്ങി വന്ന് കഴിഞ്ഞാല്‍ ഗാസയില്‍ കൂടുതല്‍ മറുപടി നല്‍കുമെന്നാണ് നെതന്യാഹു പറയുന്നത്. ഗാസ പിടിച്ചെടുക്കാന്‍ അമേരിക്ക ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും. ഇതിനു മുന്നോടിയായാണ് കഴിഞ്ഞ നാല് ദിവസത്തില്‍ ആറ് ഇസ്ലാമിക രാഷ്ട്രങ്ങളൈ ഇസ്രയേല്‍ ആക്രമിച്ചത്. ഹമാസ് തീവ്രവാദികളുമായി ബന്ധപ്പെടുകയോ അവര്‍ക്ക് സഹായവും അഭയവും നല്‍കുന്ന രാജ്യങ്ങളേയാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്.

150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയതെന്നത് നെതന്യാഹുവിനെ ചൊടിപ്പിക്കുന്നുണ്ട്.
ഇസ്രയേല്‍ ബന്ദികളെ വിട്ടയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ അടക്കമുള്ള രാജ്യങ്ങളും ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.

അതേസമയം ലോക രാഷ്ട്രങ്ങളില്‍ 80 ശതമാനത്തിലേറെയും പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. സ്‌പെയിന്‍, നോര്‍വെ, അയര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നു. അതിനിടെ ഹമാസ് തീവ്രവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ പിന്‍തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചത് കവലയിലെ കപടപ്രസംഗമാണെന്ന് നെതഹ്യാഹു പറഞ്ഞു.


ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായിരുന്ന ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചത് നെതന്യാഹുവിന് ഉള്‍ക്കൊള്ളാനാവുന്നില്ല. 140-ല്‍ അധികം രാജ്യങ്ങളും നാല് പ്രധാന പാശ്ചാത്യ ശക്തികളും പലസ്തീനെ അംഗീകരിച്ച ഈ സാഹചര്യത്തില്‍, വരും ആഴ്ചകളില്‍ ലോകം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (20 minutes ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (33 minutes ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (1 hour ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (1 hour ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (1 hour ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (1 hour ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (2 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (2 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (10 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (10 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (12 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (13 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (13 hours ago)

Malayali Vartha Recommends