Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

വെസ്റ്റ് ബാങ്ക് പിളര്‍ത്തുന്ന യുദ്ധത്തിലേക്ക് ഇസ്രയേല്‍ ; പലസ്തീന്‍ പിറവിയെടുക്കില്ല

25 SEPTEMBER 2025 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വ്യാഴാഴ്ച നടത്താനിരിക്കുന്ന പ്രസംഗത്തില്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കളെ 'അപലപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പിച്ചു പറയുന്നു .. യുഎന്‍ പൊതുസഭയില്‍, ഞാന്‍ നമ്മുടെ സത്യം സംസാരിക്കും ഇസ്രായേലിലെ പൗരന്മാരെക്കുറിച്ചുള്ള സത്യം, നമ്മുടെ ഐഡിഎഫ് സൈനികരെക്കുറിച്ചുള്ള സത്യം, നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള സത്യം,' നെതന്യാഹു വ്യാഴാഴ്ച രാവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ പറഞ്ഞു. 'കൊലപാതകികളെയും ബലാത്സംഗികളെയും കുട്ടികളെ കത്തിക്കുന്നവരെയും അപലപിക്കുന്നതിനുപകരം, ഇസ്രായേല്‍ ദേശത്തിന്റെ ഹൃദയഭാഗത്ത് അവര്‍ക്ക് ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്ന നേതാക്കളെ ഞാന്‍ അപലപിക്കും. ഇത് ഒരിക്കലും സംഭവിക്കില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി .

പലസ്തീന്‍ രാഷ്ട്രത്തിന്റെ കാര്യവും, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, കാനഡ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ സമീപകാല അംഗീകാര പ്രഖ്യാപനങ്ങളും, യുഎന്‍ പൊതുസഭയോടനുബന്ധിച്ച് മറ്റ് നേതാക്കളുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചകളിലും, തിങ്കളാഴ്ച വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലും നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാസയിലെ യുദ്ധം, ജൂണില്‍ ഇറാനുമായുള്ള ഇസ്രായേല്‍ 12 ദിവസത്തെ വ്യോമാക്രമണം, മറ്റ് സൈനിക സംഘര്‍ഷങ്ങള്‍ എന്നിവയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട അവസരങ്ങളെക്കുറിച്ചും താനും ട്രംപും ചര്‍ച്ച ചെയ്യുമെന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പ് നെതന്യാഹു പറഞ്ഞ് . മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയും ഇതില്‍ ഉള്‍പ്പെടുന്നു. വാഷിംഗ്ടണില്‍, ഞാന്‍ നാലാം തവണയും പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. നമ്മുടെ വിജയങ്ങള്‍ കൊണ്ടുവന്ന മികച്ച അവസരങ്ങളെക്കുറിച്ചും യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യും: നമ്മുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, ഹമാസിനെ പരാജയപ്പെടുത്തുക, ഇറാനെതിരെ ഉള്ള 'ഓപ്പറേഷന്‍ റൈസിംഗ് ലയണി'ന്റെ ചരിത്രപരമായ വിജയത്തെത്തുടര്‍ന്ന് തുറന്നു കിട്ടിയ സമാധാന വലയം വികസിപ്പിക്കുക, എന്നത് മാത്രമാണ് ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു.പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും ഇസ്രായേല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കില്ല.

യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഞായറാഴ്ച സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, നെതന്യാഹു 'ഭീകരര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നു' എന്ന് ആരോപിച്ചു, ഇന്നുവരെ, ട്രംപ് ഭരണകൂടം വെസ്റ്റ് ബാങ്കിനെ ഇസ്രായേല്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് പരസ്യമായ നിലപാട് സ്വീകരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്, ഇതിനിടെ ഒക്ടോബര്‍ 7 ലെ ഹമാസിന്റെ ആക്രമണത്തെ അപലപിക്‌റചാരഗച്ചിയും ഗാസയിലെ അവശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും, ഹമാസിനെ നിരായുധരാക്കാനും, അധികാരത്തില്‍ നിന്ന് പിന്മാറാനും ഭീകര സംഘടനയോട് ആഹ്വാനം ചെയ്തു. അതേസമയം ഇസ്രായീല്‍ ഗാസയില്‍ ആക്രമവും തുടരു കയാണ് മധ്യ, തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പുലര്‍ച്ചെ മുതല്‍ കുറഞ്ഞത് 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു, ഇതില്‍ അസ്‌സവൈദയില്‍ കുടുംബവീട് തകര്‍ന്നതിനെ തുടര്‍ന്ന് മരിച്ച 11 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.

ഗാസയിലെ ഇസ്രായേലിന്റെ കടല്‍ ഉപരോധം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ഫ്‌ലോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍ ഗ്രീസിന് തെക്ക് ചില ബോട്ടുകളെ ഡ്രോണുകള്‍ ആക്രമിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് സ്‌പെയിനും ഇറ്റലിയും നാവിക കപ്പലുകള്‍ വിന്യസിക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായേല്‍ സ്ട്രിപ്പില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്, ഇത് ഗാസ നഗരത്തിന്മേലുള്ള ഹമാസിന്റെ നിയന്ത്രണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയാണ് .

മധ്യ ഗാസ മുനമ്പിലെ അല്‍സവൈദയ്ക്ക് വടക്ക് കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു വീടിനെ ലക്ഷ്യമിട്ട് ഇസ്രായേലി വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്,' സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസ്സാല്‍ അവകാശപ്പെട്ടു, കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു . മരണസംഖ്യ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹമാസ് നിയന്ത്രിക്കുന്ന ഗാസ ആരോഗ്യ മന്ത്രാലയം ഇതുവരെ പോരാട്ടത്തില്‍, സ്ട്രിപ്പില്‍ 65,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായോ മരിച്ചതായോ അനുമാനിക്കപ്പെടുന്നു, ,ഇതില്‍ ഹമാസിന് പുറമെ സിവിലിയന്മാരും ഉള്‍പ്പെട്ടിട്ടുണ്ട് . . ഓഗസ്റ്റ് വരെ യുദ്ധത്തില്‍ 22,000ത്തിലധികം ഹമാസ്‌പോരാളികളെയും 2023 ഒക്ടോബര്‍ 7ലെ ആക്രമണത്തിലും അതിനുശേഷവും ഇസ്രായേലിനുള്ളില്‍ 1,600 ഭീകരരെയും കൊന്നതായി ഇസ്രായേല്‍ പറയുന്നു.

സാധാരണക്കാരുടെ മരണനിരക്ക് കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു. വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവയുള്‍പ്പെടെയുള്ള സാധാരണ പ്രദേശങ്ങളില്‍ നിന്ന് യുദ്ധം ചെയ്യുന്നതിനായി ഹമാസ് ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രായേല്‍ ഊന്നിപ്പറയുന്നു

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങളെ പലസ്തീന്‍ തീവ്രവാദി സംഘം തടയുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം ചൊവ്വാഴ്ച അമാസ് തള്ളി. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിന് ഹമാസ് ഒരിക്കലും ഒരു തടസ്സമായിട്ടില്ല... യുദ്ധക്കുറ്റവാളി (ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍) നെതന്യാഹു മാത്രമാണ് ഒരു കരാറിലെത്താനുള്ള എല്ലാ ശ്രമങ്ങളെയും തടസ്സപ്പെടുത്തുന്നതെന്ന് യുഎസ് ഭരണകൂടത്തിനും മധ്യസ്ഥര്‍ക്കും മുഴുവന്‍ ലോകത്തിനും അറിയാം,' എന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഗാസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനോ വെടിനിര്‍ത്തല്‍ അംഗീകരിക്കാനോ ഹമാസ് വിസമ്മതിക്കുകയാണെന്ന് ചൊവ്വാഴ്ച യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു .ഹമാസില്‍ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ട്രംപ് അവശേഷിക്കുന്ന 20 ബന്ധികളെയും 38 പേരുടെ ഭൗതിക ശരീരവും ഹമാസ് വിട്ടു നല്‍കണമെന്ന് ഊന്നിപ്പറഞ്ഞു . പല പാശ്ചാത്യ രാജ്യങ്ങളും അടുത്തിടെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള 'നേട്ടം ' ആണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്ലാമിക ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പലസ്തീന്‍ പ്രദേശം തകര്‍ന്നു.

ആക്രമണത്തിനിടെ പിടികൂടിയ 251 ബന്ദികളില്‍ 45 പേര്‍ ഇപ്പോഴും ഗാസയിലാണ്, ഇതില്‍ 25 പേര്‍ മരിച്ചതായി ഇസ്രായേല്‍ സൈന്യം പറയുന്നു.

ഇതിനിടെ ബുധനാഴ്ച ഗാസ സിറ്റിയില്‍ ഹമാസ് നടത്തിയ സ്‌നൈപ്പര്‍ ആക്രമണത്തില്‍ ഒരു ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെട്ടതായി സൈന്യം വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ചു. ബീര്‍ഷെബയില്‍ നിന്നുള്ള നഹല്‍ ബ്രിഗേഡിന്റെ 932ാം ബറ്റാലിയനിലെ സ്റ്റാഫ് സാര്‍ജന്റ് ചാലചെവ് ഷിമോണ്‍ ഡെമലാഷ് (21) ആണ് കൊല്ലപ്പെട്ട സൈനികന്റെ പേര്.

ഐഡിഎഫ് നടത്തിയ പ്രാഥമിക അന്വേഷണമനുസരിച്ച്, ഒരു സൈനിക ക്യാമ്പില്‍ ഗാര്‍ഡ് പോസ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ ഡെമലാഷ് സ്‌നൈപ്പര്‍ വെടിവയ്പ്പിന് ഇരയായത് .

ബുധനാഴ്ച ഗാസ മുനമ്പിലുടനീളം ഇസ്രായേലി സൈന്യം നടത്തിയ വെടിവയ്പ്പില്‍ 80ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു, അവരില്‍ ഭൂരിഭാഗവും ഗാസ സിറ്റിയിലാണെന്ന് പ്രാദേശിക ആശുപത്രികള്‍ അറിയിച്ചു. ഗാസ നഗരത്തിലെ മധ്യ ദറാജ് പരിസരത്തുള്ള ഫിറാസ് മാര്‍ക്കറ്റിന് സമീപം ഒരു കെട്ടിടത്തിലും കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന ടെന്റുകളിലും രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 20 പേര്‍ മരിച്ചതായി ആദ്യം പ്രതികരിച്ചവര്‍ പറഞ്ഞു. രണ്ട് ഹമാസ് പോരാളികളെ ആക്രമിച്ചതായും കൊല്ലപ്പെട്ടവരുടെ എണ്ണം സ്വന്തം വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

അതേസമയം, ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്ന് ഇസ്രായേല്‍ പറയുന്ന നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഇസ്രായേലി ടാങ്കുകളും സൈനികരും മുന്നേറ്റം തുടറുകയാണ് . ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് മുദ്രകുത്തിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് താന്‍ ഈ 'ഭീകരരാഷ്ട്രം' സ്ഥാപിക്കുന്നതിനെ തടഞ്ഞതെന്നും നെതന്യാഹു വാദിക്കുന്നു. വര്‍ഷങ്ങളായി, ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തിന് ഒരു പ്രധാന പരിഹാരമായി കണക്കാക്കുന്നത് ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള പ്രദേശം വിഭജിക്കുക എന്ന ആശയമാണ്. ഈ വിഭജന നിര്‍ദ്ദേശം നിരവധി ഇസ്രയേല്‍അറബ് സമാധാന ചര്‍ച്ചകള്‍ക്കും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പറയുന്നത്, 1967ലെ അറബ്ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ജറുസലേമിലെ പലസ്തീന്‍ ഭൂരിപക്ഷ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും എന്നാണ്. അതേസമയം, ഇസ്രയേല്‍ അതിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളില്‍ തുടരുകയും ചെയ്യും.

1990കളിലും 2000കളിലും ഇസ്രയേലി, പലസ്തീന്‍ പ്രതിനിധികള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇത് ഒരു സ്വതന്ത്ര രാഷ്ട്രത്തിലേക്ക് നയിക്കുമെന്ന് പലസ്തീനികള്‍ പ്രതീക്ഷിച്ചു. ഓസ്‌ലോ ഉടമ്പടികളുടെ ഭാഗമായി, വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങള്‍ ഭരിക്കുന്ന പലസ്തീന്‍ അതോറിറ്റി സ്ഥാപിക്കാന്‍ അവര്‍ സമ്മതിച്ചു. എന്നാല്‍ 2000കളുടെ തുടക്കത്തില്‍ പലസ്തീന്‍ തീവ്രവാദികളുടെ ഇസ്രയേലി സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രയേല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു, വലിയ പലസ്തീന്‍ നഗരങ്ങളിലേക്ക് ടാങ്കുകള്‍ അയച്ചു. പിന്നീട് അക്രമങ്ങള്‍ കുറഞ്ഞെങ്കിലും സമാധാന പ്രക്രിയക്ക് അത് കനത്ത തിരിച്ചടിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (6 minutes ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (16 minutes ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (25 minutes ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (42 minutes ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (8 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (8 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (10 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (11 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (11 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (13 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (13 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (13 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (13 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (13 hours ago)

Malayali Vartha Recommends