Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 66000 കടന്നു; യുദ്ധത്തിനു വിരാമില്ലെന്നും ഗാസയെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ഇസ്രായേല്‍

29 SEPTEMBER 2025 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 66000 കടന്നു. യുദ്ധത്തിനു വിരാമില്ലെന്നും ഗാസയെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുന്നു. ഹമാസ് പോരാളികള്‍ ശേഷിക്കുന്ന 47 ബന്ദികളെ ഹമാസ് കൊന്നൊടുക്കിയതായി ആശങ്ക ഉയരുകയാണ്. ബന്ദികളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇസ്രായേല്‍ യുദ്ധത്തില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.

 

ബന്ദികളെ ഒന്നുകില്‍ കൊന്നൊടുക്കുകയോ അതല്ലെങ്കില്‍ സിറിയ ഉള്‍പ്പെടെ മറ്റേതോ രാജ്യത്തിലേക്ക് കടത്തുകയോ ചെയ്യാനാണ് ഹമാസിന്റെ നീക്കമെന്ന് ഇസ്രായേല്‍ സംശയിക്കുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1219 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇസ്രയേലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആള്‍നാശം സംഭവിച്ച ആക്രമണമായിരുന്നു ആ കൂടാരപ്പെരുന്നാല്‍ രാത്രി സംഭവിച്ചത്. ഹമാസിന്റെ മിന്നാലാക്രമണത്തിന് പിന്നാലെ വിദേശികള്‍ ഉള്‍പ്പെടെ 251 പേരെയാണ് ഹമാസ് ബന്ദികളായി പിടിച്ചു.

 

കൊണ്ട് പോയത്. ഇതില്‍ 47 പേര്‍ കൂടി ഹമാസിന്റെ രഹസ്യതാവളത്തില്‍ അവരുടെ കൈവശമുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതിനിടെ ഗാസയില്‍ ഇന്നലെ മുതല്‍ ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. രണ്ടര വയസുള്ള കുഞ്ഞുള്‍പ്പെടെ 40 പേര്‍ ഞായറാഴ്ച കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ പോഷകാഹാരക്കുറവുമൂലമാണ് പിഞ്ചു കുഞ്ഞ് മരിച്ചത്. അറുപത്താറായിരം പേര്‍ കൊല്ലപ്പെട്ടതു മാത്രമല്ല ഒരു ലക്ഷത്തി എഴുപതിനായിരം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും ഹമാസ് കീഴടങ്ങളിലിനു തയാറായിട്ടില്ല. ഗാസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര സമ്മര്‍ദം ഉയരുന്ന സാഹചര്യത്തിലും ആക്രമണവുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേല്‍. ഗാസ സിറ്റി ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഖത്തറിന്റെ മാധ്യസ്ഥത്തില്‍ വെടിനിര്‍ത്തല്‍ചര്‍ച്ച പുരോഗമിച്ചിരുന്നെങ്കിലും ഖത്തറിനെ ഇസ്രയേല്‍ കഴിഞ്ഞ മാസം ആക്രമിച്ചതോടെ ആ ശ്രമങ്ങള്‍ നിലച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കെത്തിയ ഹമാസ് നേതാക്കളെ ഉന്നമിട്ടായിരുന്നു ഇസ്രായേല്‍ ഹോട്ടലിലേക്ക് മിസൈല്‍ വിന്യസിച്ചത്.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നത് നിര്‍ണായക സംഭവമാകുമെന്നാണ് സൂചന. ഗാസാ നഗരത്തില്‍ നിന്ന് എട്ടു ലക്ഷം ജനങ്ങളും ഒഴിഞ്ഞുപോകണമെന്നാണ് അമേരിക്കയും ഇപ്പോള്‍ നിലപാട് ഉയര്‍ത്തിയിരിക്കുന്നത്.

ഗാസയില്‍ സമാധാനത്തിനായി ട്രംപ് സമര്‍പ്പിച്ച 21 നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹമാസിന്റെ പിടിയിലുള്ള എല്ലാ ഇസ്രയേലി ബന്ദികളെയും കരാര്‍ ഒപ്പിട്ട് 48 മണിക്കൂറിനകം മോചിപ്പിക്കുക ഗാസ പുനര്‍നിര്‍മിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് ഒരുക്കമല്ലെന്നാണ് നിലവിലെ സൂചനകള്‍. ഈ സാഹചര്യത്തില്‍ ബന്ദികളെ വധിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ഇസ്രായേല്‍ കരുതുന്നു.

ഗാസയില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ദികളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഹമാസ് പറയുന്നത്. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് ബന്ദികളുമായുള്ള ആശയവിനിമയ സംവിധാനവും വിച്ഛേദിക്കപ്പെട്ടതെന്നും ഇസ്രായേലിന്റെ വ്യോമാക്രമണം 24 മണിക്കൂര്‍ സമയം നിര്‍ത്തി വയ്ക്കണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. നിലവില്‍ ഒരു ലക്ഷത്തോളം പലസ്തീനികളാണ് ഗാസിയിലും സമീപപ്രദേശങ്ങളിലുമായി താല്‍കാലിക ടെന്റുകളില്‍ കഴിയുന്നത്.

പലസ്തീനെ ഓസ്‌ട്രേലിയയും കാനഡയും ഫ്രാന്‍സുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഹമാസിന്റെ അന്ത്യം കുറിക്കാന്‍ പോകുകയാണെന്നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ നെതന്യാഹുവിന്റെ പ്രഖ്യപനം. ഏതൊക്കെ രാജ്യങ്ങള്‍ അംഗീകരിച്ചാലും ഭൂമിയില്‍ പലസ്തീന്‍ എന്നൊരു രാഷ്ട്രം ഉണ്ടാകില്ലെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസ് ആയുധം വച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ തോല്‍പ്പിക്കുമെന്നുമാണ് നെതന്യാഹുവു ഇന്നലെയും അന്ത്യശാസനം മുഴക്കിയിരിക്കുന്നത്. എന്നാല്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും പലസ്തീനായി അവസാനത്തെ ശ്വാസം വരെയും പോരാടുമെന്നുമായിരുന്നു ഹമാസിന്റെ പ്രതികരണം.

ഐക്യരാഷ്ട്ര പൊതുസഭയില്‍ കൂക്കിവിളി നേരിടേണ്ടി വന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഗാസയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ലക്ഷങ്ങളാണ് ഗാസയില്‍ വലയുന്നത്. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണം, ഇന്ധനം എന്നിവ കിട്ടാനില്ല. പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാരോടും നാടുവിട്ടുപോകാനാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്.

അതിനിടെ മധ്യപൂര്‍വേഷ്യയില്‍ വലിയതും മഹത്തരമായതും ഒരു കാര്യം സംഭവിക്കാന്‍ പോകുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചതും ലോകം വലിയ ആശങ്കയോടെയാണ് കേട്ടത്.
വളരെ സവിശേഷമായ ഒന്നിനായി എല്ലാവരും തയാറെടുത്തിരിക്കുകയാണെന്നും ഇത്തരത്തിലൊന്ന് ഇതാദ്യമായാണെന്നുമാണ് ട്രംപ് പറയുന്നത്. ഗാസ ഉയന്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ചാണോ ട്രംപിന്റെ പ്രഖ്യാപനമെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ സുപ്രധാന തീരുമാനം താന്‍ കൈക്കൊള്ളുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗാസയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്ന് വെള്ളിയാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതിനു പിന്നാലെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ പലസ്തീനെന്നൊരു രാഷ്ട്രം ഇനിയുണ്ടാകില്ലെന്നും ഹമാസിനെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ബഞ്ചമിന്‍ നെതന്യാഹുവും പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (3 minutes ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (20 minutes ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (8 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (8 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (10 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (10 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (11 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (12 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (12 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (12 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (13 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (13 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (13 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (13 hours ago)

Malayali Vartha Recommends