Widgets Magazine
02
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം തിരക്കഥയാണോ ..ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്... എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും... കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹു..


ഗാസയെ വളഞ്ഞ് യുദ്ധക്കപ്പൽ.. കര തൊടീക്കില്ലെന്ന് ഇസ്രായേൽ..ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു.. അപകട മേഖലയിലേക്ക് പ്രവേശിച്ചു..


ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..


നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു... വിജയ്‌ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി... വിജയിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ തകർത്തു..


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..അടുത്ത അഞ്ച് ദിവസം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല..മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിച്ചു..

ഗാസയെ വളഞ്ഞ് യുദ്ധക്കപ്പൽ.. കര തൊടീക്കില്ലെന്ന് ഇസ്രായേൽ..ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു.. അപകട മേഖലയിലേക്ക് പ്രവേശിച്ചു..

01 OCTOBER 2025 07:24 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം തിരക്കഥയാണോ ..ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്... എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും... കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹു..

വിദേശമാധ്യമങ്ങൾക്ക് കണ്ണും കാണാൻ വയ്യ മിണ്ടാട്ടവും മുട്ടി ; പാക് അധീന കശ്മീരിലെ അതിക്രമങ്ങൾക്കെതിരെ ആർക്കും പ്രതികരിക്കണ്ട

ചർച്ചകൾ പരാജയപ്പെട്ടു യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക്; പുതിയ വെട്ടിക്കുറയ്ക്കലുകൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ് ; പരസ്പരം പഴിചാരി റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും

യാത്രക്കാരൻ പാസ്പോർട്ട് തിന്നു, മറ്റൊരാൾ പാസ്പോർട്ട് ഫ്ലഷ് ചെയ്തു; വിചിത്രമായ പെരുമാറ്റം വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മധ്യ ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 20 പേർ മരിച്ചു ; ചരിത്രപ്രസിദ്ധമായ പള്ളി തകർന്നു

ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു, എന്നാല്‍ ബോട്ട് ഇപ്പോള്‍ അപകട മേഖലയിലേക്ക് പ്രവേശിച്ചു. ഇസ്രായേല്‍ സേന തടയുമെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് ബോട്ടുകള്‍ ഇപ്പോഴുള്ളത്. ഗസ്സയില്‍ നിന്ന് ഏകദേശം 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടുകളുള്ളതെന്ന് ഫ്‌ളോട്ടില ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.ജറുസലേം സമയം പുലര്‍ച്ചെ 5.30ഓടെ, ചില അജ്ഞാത ബോട്ടുകള്‍ ഫ്‌ളോട്ടില ബോട്ടുകളുടെ അടുത്തേക്ക് ലൈറ്റുകള്‍ അണച്ച ശേഷം വന്നതായും തുടര്‍ന്ന് ഉടന്‍ തന്നെ പോയതായും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

 

ഇസ്രായേലി ഇടപെടലുകൾ ഉണ്ടാകുന്ന ഉയർന്ന അപകട സാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചപ്പോൾ ഫ്ലോട്ടില്ലയ്ക്ക് മുകളിലൂടെ നിരവധി ഡ്രോണുകളുടെ പറക്കലും കാണാൻ സാധിച്ചു . ;ഇപ്പോൾ ഞങ്ങൾ ഉയർന്ന അപകട സാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നു. മുൻ ഫ്ലോട്ടിലകൾ ആക്രമിക്കുകയോ തടയപ്പെടുകയോ ചെയ്ത പ്രദേശം , ..'എന്നാണ് ഫ്ലോട്ടില്ല പോസ്റ്റിലൂടെ അറിയിച്ചു . ഇസ്രായേൽ നാവികസേനാ തടയുമെന്ന് പ്രതീക്ഷിക്കുന്നുടെന്നും അവർ അതിനുള്ള തയ്യറെടുപ്പുകൾ ആരംഭിച്ചതായും പറയ്യപെടുന്ന ഒരു ട്വീറ്റ് സുമുദ് ഫ്ലോട്ടില്ല പിന്നീട് പോസ്റ്റ് ചെയ്തു . സുമുദ് എന്ന അറബി വാക്കിനർത്ഥം “സ്ഥൈര്യം” അല്ലെങ്കിൽ “പ്രതിരോധശേഷി” എന്നാണ്.

ഗാസയിലേക്കുള്ള ഇസ്രയേലിന്റെ സകല സമുദ്ര ഉപരോധങ്ങളുംതകർത്ത് മുന്നേറുന്ന സിവിലിയൻ സമുദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേരും അതുതന്നെ. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല. ഗാസയിലെ ജനതയുടെ പ്രതിരോധശേഷിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൽകിയിട്ടുള്ള പേര്. ആ കപ്പൽ വ്യൂഹം, ഗാസയിൽ നിന്നും 150 നോട്ടിക്കൽ മൈലിൽ താഴെ ദൂരമുള്ള “ഉയർന്ന അപകടസാധ്യതയുള്ള മേഖലയിൽ” പ്രവേശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇസ്രയേൽ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്ക് നടുവിലും, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയ മനുഷ്യത്വപരമായ സഹായങ്ങൾ എത്തിക്കുക

 

എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തിൽ സിവിലിയൻമാർ നടത്തുന്ന ഈ സമുദ്ര ദൗത്യം ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ വലിയൊരു കവാടമാണ് തുറക്കുന്നത്.പക്ഷെ ബോട്ടുകളെ തടയാൻ നാവികസേനാ തയ്യാറാണെന്ന് ഐ ഡി എഫ് വക്താവ് പറഞ്ഞു . 47 ബോട്ടുകളുള്ള ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല , ഈ ആഴ്ച ഗാസ സ്ട്രിപ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഫ്രീഡം ഫ്ലോട്ടില്ല കോളിഷൻ, ഗ്ലോബൽ മൂവ്‌മെന്റ് ടു ഗാസ തുടങ്ങിയ വിവിധ ആക്ടിവിസ്റ്റ്, മാനുഷിക പ്രസ്ഥാനങ്ങൾ ചേർന്നാണ് ഈ ഒരു സമുദ്ര ദൗത്യം സംഘടിപ്പിച്ചത്. 44-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തവും 50-ൽ അധികം കപ്പലുകളുമായി,ഇത്തരത്തിലുള്ള ദൗത്യങ്ങളിലെ ഏറ്റവും വലിയ സിവിലിയൻ കപ്പൽ വ്യൂഹമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

 

സ്വീഡിഷ്ലെ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ്, നെൽസൺ മണ്ടേലയുടെ ചെറുമകൻ സ്വെലിവെലെ മണ്ടേല, ഡോക്ടർമാർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിൽ പങ്കാളികളാണ്. 500 ൽ അധികം ആക്ടിവിസ്റ്റുകളാണ് ഫ്ലോട്ടില്ലയിൽ ഉള്ളത് . ഇതിൽ ‘മനസാക്ഷി’ എന്നർത്ഥം വരുന്ന അൽ-ദമീർ’ പോലുള്ള കപ്പലുകൾ ഡോക്ടർമാർക്കും മാധ്യമപ്രവർത്തകർക്കുമായി നീക്കിവെച്ചിട്ടുണ്ട്.ബോട്ടുകളിലെ നിരവധി സി സി ടി വി ദൃശ്യങ്ങൾ തകർന്നതായി അറിയിച്ചു . ഗസ്സയിലേക്ക് സഹമെത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര സഹായ ഫ്ലോട്ടില്ലയോട് ദൗത്യം ഉടൻ നിർത്താൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി ആവശ്യപ്പെട്ടിരുന്നു .

 

എന്നാൽ ഈ ആവശ്യം ഫ്ലോട്ടില്ല പ്രവർത്തകർ നിരസിച്ചിരുന്നു . ഇസ്രയേലുമായുള്ള ഒരു ഏറ്റുമുട്ടൽ സാഹചര്യം ഉണ്ടാക്കുന്നത് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചിട്ടുള്ള പദ്ധതി പ്രകാരമുള്ള സമാധാന സാഹചര്യം തകിടം മറിക്കുമെന്നായിരുന്നു മെലോണിയുടെ അവകാശ വാദം. പലരും ആ പദ്ധതി തടസപ്പെടുത്തുന്നതിൽ സന്തോഷിക്കുന്നു എന്നും മേലോണി പ്രസ്താവനയിൽ പറഞ്ഞു . ഇസ്രായേലി നാവിക ഉപരോധം മറികടക്കാനുള്ള ശ്രമം ഇതിനൊരു കരണമായേക്കാമെന്ന് താൻ ഭയപ്പെടുന്നു .അതിനാൽ ഫ്ലോട്ടില്ലയ്‍യുടെ യാത്ര ഇപ്പോൾ നിർത്തേണ്ടത് ഉണ്ടെന്നും താൻ കരുതുന്നു എന്നും കൂട്ടിച്ചേർത്തു , എന്നാൽ ഇറ്റലിയുടെ ഇടപെടൽ സംരക്ഷണം അല്ല അട്ടിമറി ആണ് എന്നുമാണ് ഫ്ലോട്ടില്ലയുടെ മറുപടി .

സുമൂദ് ഫ്ലോട്ടില്ലയ്ക്ക് ഒരു സ്പാനിഷ് നാവിക സേന കപ്പലും രണ്ട് ഇറ്റാലിയൻ നാവിക സേന കപ്പലും അകമ്പടി സേവിച്ചിരുന്നു , എന്നാൽ കരയിൽ നിന്നും 150 നോട്ടിക്കൽ മൈൽ അകലെ എത്തിയാൽ രാജ്യത്തിൻറെ കപ്പലുകൾ ഫ്ലോട്ടില്ലയെ പിന്തുടരുന്നത് നിർത്തുമെന്നും ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു .സുമുദ് ഫ്ലോട്ടില്ലയുടെ പ്രധാന ലക്ഷ്യം, ഇസ്രയേൽ ഗാസയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള 18 വർഷം പഴക്കമുള്ള സമുദ്ര ഉപരോധം സമാധാനപരമായി തകർക്കുക, ഗാസയിലെ പട്ടിണിയിലായ ജനങ്ങൾക്ക്, പ്രത്യേകിച്ച് വടക്കൻ ഗാസയിൽ, ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അത്യാവശ്യ മാനുഷിക സഹായങ്ങൾ നേരിട്ട് എത്തിക്കുക,

 

ഗാസയിലെ പലസ്തീനികൾക്ക് അവരുടെ പ്രാദേശിക ജലാശയങ്ങളുടെ നിയന്ത്രണത്തിനുള്ള അവകാശം ഉയർത്തിക്കാട്ടുക എന്നിവയാണ്. അന്താരാഷ്ട്ര കപ്പൽ നിയമം അനുസരിച്ച് ഫ്ലോട്ടില്ലക്ക് തുറന്ന കടലിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. പലസ്തീൻ പ്രദേശിക ജലാതിർത്തിയിൽ പ്രവേശിച്ച് സഹായം നൽകുന്നതിലൂടെ ഇസ്രയേലിന്റെ ഉപരോധത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന രാഷ്ട്രീയ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ചു  (4 hours ago)

നടുറോഡില്‍ ബസ് തടഞ്ഞ് ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന  (4 hours ago)

അമിത് ഷായോട് സംസാരിക്കാന്‍ വിജയ് താത്പര്യപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

നൂറുരൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ISRAEL നെതന്യാഹുവിൻ്റെ ചിത്രം ചർച്ചയാകുന്നു  (6 hours ago)

Israeli warship കര തൊടീക്കില്ലെന്ന് ഇസ്രായേൽ  (6 hours ago)

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്  (8 hours ago)

വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തം  (9 hours ago)

അടുത്ത 5 ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല  (9 hours ago)

GOLD RATE വൻ മാറ്റം സംഭവിക്കും  (9 hours ago)

'ക്യാമറ വിളിക്കുന്നു'; മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽമീഡിയ!!  (11 hours ago)

78 പന്തിൽ നിന്ന് സെഞ്ചുറി തികച്ച് പതിനഞ്ചുകാരനായ സൂര്യവംശി തിളങ്ങി    (12 hours ago)

ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം ഒരുങ്ങി  (12 hours ago)

അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർദ്ധിച്ചു....  (12 hours ago)

വർണാഭമായ ഉദ്‌ഘാടന ചടങ്ങ്‌ വൈകിട്ട്‌ ആറിന്‌ ...  (13 hours ago)

Malayali Vartha Recommends