Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

മര്യാദയ്ക്കു ജീവിയ്ക്കുന്നവരെ മണ്ടന്മാരാക്കുന്ന പുതിയ ജയില്‍!

08 MARCH 2017 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം

യുകെയില്‍ പുതുതായി തുടങ്ങിയിരിക്കുന്ന ഒരു ജയിലിലെ സൗകര്യങ്ങള്‍ കണ്ടാല്‍ മര്യാദയ്ക്കു ജീവിക്കുന്നവരൊക്കെ മണ്ടvdcാരാണെന്നു പറയാന്‍ തോന്നും. സ്വന്തം കാര്യം നോക്കി അധ്വാനിച്ചു ജീവിക്കുന്നവന്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ അക്രമവും കൊള്ളയും കൊലപാതകവും നടത്തി ജയിലില്‍ അകപ്പെടുന്നവന്, പഞ്ചനക്ഷത്ര വാസസ്ഥലമൊരുക്കി പാര്‍പ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതു കാണുന്നവര്‍ ആരായാലും ചിന്തിച്ചു പോകും. വല്ല നിയമലംഘനവും നടത്തി അകത്തായിരുന്നെങ്കില്‍ പിന്നെന്തു സുഖമാണന്ന്!

പുതുതായി പണിത ജയിലിന്റെ പേര് എച്ച് എം പി ബെര്‍വിന്‍ എന്നാണ്. ഇംഗ്ലണ്ടിലെ റെക്‌സ്ഹാമിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. 2100 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇതിനുണ്ട്. 1600 തടവുകാരെ പാര്‍പ്പിക്കുന്നതിന് സൗകര്യമുള്ള എച്ച് എം പി ഓക്‌വുഡ് ആയിരുന്നു ഇതിനു മുമ്പ് വലിപ്പത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നത്.

രണ്ടു പേര്‍ക്കുള്ള റൂമുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അവയെ ഇനി മുതല്‍ സെല്ലുകള്‍ എന്നു വിളിക്കാന്‍ പാടില്ല എന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. ഓരോ മുറിയിലും ഒരു ലാപ് ടോപ് കമ്പ്യൂട്ടറും ടെലിഫോണും ഉണ്ടായിരിക്കും. കൂടാതെ അറ്റാച്ച്ഡ് ബാത്ത്‌റൂം ഉണ്ട്. ടോയ്‌ലറ്റ് സൗകര്യവും അതിനുള്ളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ലാപ് ടോപ്പില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിരിക്കില്ല എന്നൊരു കുറവുണ്ട്. അതു സാരമില്ല പില്‍ക്കാലത്ത് അതിനു വേണ്ടി അവകാശ സമരം നടത്താന്‍ തടവുകാരുടെ മനുഷ്യാവകാശത്തിനു വേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്തിക്കോളും!

ഇപ്പോള്‍ ഇന്‍ട്രാനെറ്റ് സൗകര്യമാണ് ലാപ് ടോപ്പിലുള്ളത്. അതുപയോഗിച്ച് ജയിലിനുള്ളിലുള്ള കാര്യങ്ങള്‍ മാത്രമാണ് നടത്താന്‍ കഴിയുന്നത്. ഒരാഴ്ചത്തേക്ക് എപ്രകാരമുള്ള ഭക്ഷണമാണ് വേണ്ടതെന്നറിയിക്കാനും ഷോപ്പിംഗ് നടത്തുമ്പോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാനുമൊക്കെ ഇപ്പോള്‍ അതുപയോഗിക്കാം. കൂടാതെ തടവിലാക്കപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരുടെ പഠനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ലാപ് ടോപ് ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ കുറ്റം ചെയ്ത് ശിക്ഷ അനുഭവിക്കാനെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കുറച്ചു കൂടി പോയി എന്ന ആക്ഷേപത്തിന് 212 ദശലക്ഷം പൗണ്ട് മുടക്കി പണിത ജയിലിന്റെ ഗവര്‍ണറായ റസ്ട്രന്റിന് വ്യക്തമായ മറുപടിയുണ്ട്. തടവുകാരെ പുനരധിവസിപ്പിക്കുന്ന ജയില്‍ സംവിധാനം ലക്ഷ്യമിട്ടു കൊണ്ട് നിര്‍മ്മിച്ചതാണ് ബര്‍ലിന്‍ എന്നാണ് ഗവര്‍ണറുടെ പക്ഷം. ഇവിടെ നാളുകള്‍ ചെലവിട്ടു പുറത്തിറങ്ങുന്ന ഏതു തടവുകാരനും നിയമമനുസരിച്ച് ജീവിക്കാന്‍ കൊതിക്കുമെന്നും തങ്ങളുടെ സ്വന്തം സമൂഹവുമായി ഒത്തു ചേര്‍ന്നു ജീവിക്കാന്‍ ആഗ്രഹിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തടവുശിക്ഷാ കാലം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സാധാരണ പൗരന്മാരെ പോലെയുള്ള ജീവിതത്തിന് അവര്‍ അര്‍ഹരാണെന്ന കാര്യം ആരും മറന്നു പോകരുതെന്നും അദ്ദേഹം താക്കീത് ചെയ്യുന്നു. സ്വന്തം കുടുംബത്തേയും അവരുടെ വീടിനേയും വിട്ട് അവര്‍ക്കു ദൂരെ മാറി താമസിക്കേണ്ടി വരുന്ന സ്ഥിതിയാണ് അവര്‍ക്കുള്ള ശിക്ഷയെന്നാണ് റസ്ട്രന്റ് പറയുന്നത്.

അവര്‍ തടവിലായിരിക്കുമ്പോള്‍ തങ്ങളെ തന്നെ പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു വേണ്ട അവസരം ഒരുക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തം എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് അവര്‍ക്ക് സമൂഹത്തിലെ ഉത്തരവാദിത്ത ബോധമുള്ള പൗരനെന്ന നിലയില്‍ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണം. പുനരധിവാസം എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുള്ള സ്റ്റാഫംഗങ്ങളാണ് ഇവിടെയുള്ളത്. ഭാവിയില്‍ തങ്ങള്‍ക്കും നല്ലവരായി ജീവിക്കാന്‍ അവസരം ഉണ്ടെന്ന പ്രതീക്ഷ തടവുകാര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. തടവുകാര്‍ക്ക് ആ പ്രതീക്ഷയുണ്ടാകുമ്പോള്‍,സ്വന്തം ജീവിതം നശിപ്പിക്കുവാനോ സ്റ്റാഫിനെ ആക്രമിക്കാനോ അവര്‍ മുതിരില്ല എന്നാണ് കരുതുന്നത്.

മൂന്നു ബ്ലോക്കുകളായാണ് ജയില്‍ പണിതിട്ടുള്ളത്. ഇപ്പോള്‍ ഒരു ബ്ലോക്ക് മാത്രമാണ്. പ്രവര്‍ത്തനക്ഷമമമായിട്ടുള്ളത്. മെയ് ജൂലൈ മാസങ്ങളോടെ ഇവ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ഈ ജയിലിലേയ്ക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നവരെ തങ്ങള്‍ പോയി കണ്ടിരുന്നുവെന്നും അവരില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്കു മനസ്സിലായി എന്നാണ് ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ നിക് ബൈന്‍ പറഞ്ഞത്. ഇപ്പോള്‍ ഇവിടേയ്ക്ക് കൊണ്ടു വരുന്ന ആയിരം പേരില്‍ അധികം പേരും നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. അതില്‍ തന്നെ രണ്ടു വര്‍ഷത്തെ ശിക്ഷാ കാലം പിന്നിട്ടവരാണ് കൂടുതലുള്ളത്. തന്മൂലം അവര്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഇവിടെ നിന്നും പുറത്തു പോകുമ്പോഴുള്ള അവരുടെ ജോലി-വരുമാന സംബന്ധമായ ആവശ്യങ്ങളെന്തൊക്കെയാണെന്ന് മനസ്സിലാക്കാനും അതിനുവേണ്ട സൗകര്യങ്ങള്‍ ക്രമീകരിക്കുവാനും ശ്രമിക്കുന്നുണ്ട്. ജയില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞ് ഒരു ജോലി തെണ്ടി നടക്കുകയല്ല അവര്‍ ചെയ്യുന്നത്, മറിച്ച് ഒരു ജോലിയിലേയ്ക്ക് ജോയിന്‍ ചെയ്യുകയാവും അവര്‍ ചെയ്യുന്നത്. ജയിലില്‍ ചെലവിടുന്ന അവസാന ദിവസത്തിനു മുമ്പു തന്നെ ഒരു അപ്പോയിന്റമെന്റ് ഓര്‍ഡര്‍ അവര്‍ക്ക് ലഭിച്ചിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

നെല്‍സണ്‍ മണ്ടേല ജയിലില്‍ ആയിരുന്നപ്പോള്‍ 'സാധാരണ നില'യെ കുറിച്ച് ധാരാളം എഴുതിയിരുന്നു. ഒരു ജയില്‍ എന്ന തോന്നലിനെക്കാളും താത്ക്കാലികമായി താമസിക്കുന്ന സാധാരണ ഒരിടം എന്ന തോന്നല്‍ തടവുകാരില്‍ ഉളവാക്കാന്‍ കഴിഞ്ഞാല്‍, അകത്തു നിന്നും പുറത്തേക്കിറങ്ങി കഴിയുമ്പോള്‍ സമൂഹവുമായി ഒത്തു പോകാന്‍ അവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ ആശയത്തിന് അനുസൃതമായാണ് പുതിയ ജയില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (2 minutes ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (37 minutes ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (50 minutes ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (1 hour ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (3 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (3 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (3 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

മറുപടിയുമായി പിണറായി വിജയൻ  (4 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (4 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (5 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (5 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (5 hours ago)

Malayali Vartha Recommends