രണ്ട് പെണ്‍കുട്ടികളെ പിതാവിന്റെ മുന്നിലിട്ട് വെടിവച്ച് കൊന്ന് പെറ്റമ്മ
നിറ തോക്ക് ഒരു ഹോബിയായി കുട്ടികൾ സ്കൂളിൽ വരെ കൊണ്ടുവരുന്ന അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് ദുരന്തം. ഏഴും, അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊലപ്പെടുത്തി. ഡാളസിൽനിന്നു 62 മൈൽ അകലെ ഹെൻഡേഴ്സണ് കൗണ്ടിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു ലാണു സംഭവം. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന സാറ നിക്കോൾ ഹെൻഡേഴ്സണ് എന്ന ഇരുപത്തൊന്പതുകാരിയാണ് പെണ്മക്കളെ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവം ഇങ്ങനെ...
സാറാ നിക്കോൾസൻ എന്ന സ്ത്രീ വേറിട്ട് താമസിക്കുന്നതിനിടയിൽ ഭർത്താവ് വിവാഹ മോചന ഹരജി നല്കി. ഇത് മാനസീകമായി സാറയേ ഉലച്ചു. അവരുടെ ഏഴും, അഞ്ചും വയസുള്ള രണ്ടു പെണ്കുട്ടികൾക്കാകട്ടേ പിതാവിനേ ജീവനായിരുന്നു… പിതാവിനൊപ്പമേ കുട്ടികൾ താമസിക്കൂ. ഇത് സാറക്ക് ഒട്ടും ഇഷ്ടമല്ല. ബുധനാഴ്ച്ച വൈകിട്ട് താൻ താമസിക്കുന്ന വീട്ടിലേക്ക് ഭർത്താവിനേയും 2 കുഞ്ഞുങ്ങളേയും സാറ വിളിച്ചുവരുത്തി.
വിവാഹ മോചനം കുട്ടികളുമായി സംസാരിക്കാനാണ് വിളിച്ചു വരുത്തിയത് എന്ന് ഭർത്താവ് ജാസോൺ സീറ്റ്സ് വിചാരിച്ചു. തുടർന്ന് വീട്ടിൽ ബഹളം ഉണ്ടായി. ഈ സമയത്ത് കുട്ടികൾ പുറത്ത് കളിക്കുകയായിരുന്നു. സാറ ഉടൻ കുട്ടികളേ അന്വേഷിച്ച് പുറത്തേ മുറ്റത്തേക്ക് ഇറങ്ങി. കളിച്ചുകൊണ്ടിരുന്ന 2 കുരുന്നുകളേയും സാറ നിറത്തോക്കിൽ നിന്നും വെടിയുതിർത്ത് അലറി വിളിച്ചു. വെടിയേറ്റ 2 കുരുന്നുകളും റോഡിലൂടെയും ഫുട്പാത്തിലൂടെയും കുറച്ച് ഓടി പിടഞ്ഞു വീഴുകയായിരുന്നു.
ഏഴുവയസുകാരി ടെയ്‌ലറിനു പുറത്ത് വെടിയേറ്റു.ഈ കുട്ടി ആശുപത്രിയിൽ നിന്നാണ് മരിക്കുന്നത്. എന്നാൽ 5വയസുകാരി മാഡിസന് കഴുത്തിൽ വെടിയേറ്റതിനാൽ ഉടൻ മരിച്ചു. നിറത്തോക്കുമായി നില്ക്കുന്ന സാറ നിക്കോൾസനരികെ ഭർത്താവുണ്ടായിരുന്നു. തന്റെ ശത്രുവായ ഭർത്താവിനേ എന്നിട്ടും അവർ വെടിവയ്ച്ചില്ല. കാരണം കുട്ടികൾ മരിച്ചു കഴിഞ്ഞ് അയാൾ തകർന്ന ഹൃദയവുമായി ജീവിക്കണം..
എന്നും ജീവിത കാലം മുഴുവൻ ഭീകര ഓർമ്മകളാൻ കഴിയണമെന്നും ആണ് ഭാര്യ സാറ പറയുന്നത്. അയാൾക്ക് ഏറ്റവും ഇഷ്ടപെട്ട 2 പെൺകുട്ടികൾ, കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട പിതാവ്..ഇവരേ വേർപിരിച്ചാലുള്ള വിഷയം ഭർത്താവ് അറിയണം..അതിനാണ് 2 മക്കളേയും കൊന്നത് എന്നും സാറ പോലീസിൽ പറഞ്ഞു.
പോലീസ് വന്നപ്പോൾ നിറതോക്ക് താഴെയിടാൻ സാറ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് സാറക്കെതിരേ നിറയൊഴിച്ച് കീഴ്പെടുത്തുകയായിരുന്നു. സാറ നിക്കോൾ ഹെൻഡേഴ്സനെ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൗണ്ടി ജയിലിലടച്ചു. ഇവർക്ക് മുത്തച്ചനിൽ നിന്നും പൈതൃകമായി കിട്ടിയ തോക്കായിരുന്നു ഉപയോഗിച്ചത്. സാറ ഈ വർഷം തന്നെ 4 പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha