അമേരിക്കയിലെ ടെക്സസിലെ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾക്ക് നേരെ വെടിവയ്‌പ്; 27 മരണം
അമേരിക്കയിലെ ടെക്സസിലെ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾക്ക് നേരെ പ്രാദേശിക സമയം 11.30ന് ഉണ്ടായ വെടിവയ്പിൽ ചുരുങ്ങിയത് 27 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിവയപില്‍ ഗര്‍ഭിണിയും കുട്ടികളുമടക്കം 27 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അഞ്ചു വയസ്സ് മുതല്‍ 72 വയസ്സുള്ള ആളുകള്‍ വരെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് അപകടമുണ്ടായിരിക്കുന്നത്. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി ഒറ്റയ്ക്ക് അകത്തുകയറി വെടിയുതിര്‍ക്കുകയായിരുന്നു.
ഡെവിന്‍ പി. കെല്ല എന്ന 26 കാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദേവാലയത്തിനുള്ളില്‍ പ്രാര്‍ദ്ധനയിലായിരുന്ന 23 പേരും പുറത്തു നിന്നിരുന്ന മൂന്ന് പേരുമാണ് മരിച്ചത്. മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വച്ചുമാണ് മരിച്ചത്. വെടിവയ്പ്പ് നടന്നപ്പോള്‍ സമീപത്തുനിന്നിരുന്ന ഒരാള്‍ തോക്ക് കടന്നുപിടിച്ച് പിടിച്ചുവാങ്ങി അക്രമിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ കാറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നീട് ഇയാളുടെ കാര്‍ ഗുഡാലൂപ് കൗണ്ടിയില്‍ വച്ച ഇടിച്ച് തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രമിയെ വാഹനത്തില്‍ മരിച്ചനിലയിലും കണ്ടെത്തി.
എന്നാൽ ഇയാളെ പൊലീസ് വെടിവച്ച് കൊന്നതാണോ സ്വയം ജീവനൊടുക്കിയതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha