കമല ദാസിന് ഡൂഡിലിലൂടെ ഗൂഗിളിന്റെ ആദരം

വിഖ്യാത എഴുത്തുകാരി കമലാദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ . പ്രണയത്തിന്റെ രാജകുമാരിക്ക് ഡൂഡിലിലൂടെ ഗൂഗിളിന്റെ ആദരം. വിഖ്യാത എഴുത്തുകാരി കമലാദാസിനാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ച് മുന്നോട്ട് വന്നത്. നൈസർഗികമായി ഇത്രയേറെ നിഷ് കളങ്കമായി കഥപറഞ്ഞു തന്ന മറ്റൊരു പെണ്ണെഴുത്തുകാരിയും നമുക്കില്ല.
കമലാദാസ് എന്ന് പുറം ലോകവും മാധവിക്കുട്ടിയെന്ന് മലയാളികളും സ് നേഹത്തോടെ വിളിക്കുന്ന കമല സുരയ്യയെ മറക്കാൻ കഴിയില്ല. ഒരു പെണ്ണ് പറയാൻ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച് എതിരെ വന്നവർ പോലും ആ അക്ഷരങ്ങളെ മനസ്സിൽ പകർത്തിവച്ചു എന്നതാണ് മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വിജയവും.എതിർത്തവർക്കും വൃത്തികേട് പറഞ്ഞ് പരിഹസിച്ചവർക്കും മറുപടിയായി കമല ധീരയായി എഴുതി.
വിഎം നായരുടെയും മലയാളികളുടെ പ്രിയ എഴുത്തുകാരി നാലപ്പാട്ട് ബാലാമണി അമ്മയുടെയും മകളായി 1934 മാർച്ച് 31ന് പുന്നയൂർകുളത്താണ് മാധവിക്കുട്ടി ജനിച്ചത് . ബാല്യകാല സ് മരണകൾ , എന്റെ കഥ, മതിലുകൾ ;, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് മലയാളത്തിലെ പ്രശസ് ത കൃതികൾ , സമ്മർ ഇൻ കൽക്കട്ട , ഓൾഡ് പ്ലേഹൌസ് , ദി സൈറൻസ് എന്നിവയാണ് പ്രമുഖമായ ഇംഗ്ലീഷ് കൃതികൾ. എന്റെ കഥ എന്ന കൃതി 15 വിദേശഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തണുപ്പ് എന്ന ചെറുകഥയ്ക്ക് വയലാർഅവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 1984ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് കമലാദാസ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് മാധവിക്കുട്ടി പ്രശസ് തയായത് . 1999ൽ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കൃഷ് ണസങ്കൽപ്പം വെടിഞ്ഞ് കലമ അല്ലാഹുവിൽ വിശ്വസിക്കാൻ തുടങ്ങുകയും കമല സുരയ്യ എന്ന് പേര് മാറ്റുകയും ചെയ് തത് .
എന്നാലും മതാതീതമായ ആത്മീയതയ്ക്കായിരുന്നു കമല ദാസ് എന്നും പ്രാധാന്യം കൊടുത്തിരുന്നതെന്ന് ദ ലവ് ക്വീന്‍ ഓഫ് മലബാര്‍ അഥവാ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ എഴുത്തുകാരി മെറിലി വെയ്സ്ബോഡ് പറയുന്നുണ്ട്. ശ്രീകൃഷ്ണനും ശ്രീചക്രവും അവസാനം വരെ അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും മെറിലി സാക്ഷ്യപ്പെടുത്തുന്നു. 2009 മെയ് 31 ന് പ്രിയ എഴുത്തുകാരി അന്തരിച്ചു.
https://www.facebook.com/Malayalivartha






















