മരുന്ന് കിട്ടണമെങ്കിൽ പകരം ശരീരം; ഭര്‍ത്തക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും സിറിയയില്‍ സന്നദ്ധപ്രവര്‍ത്തകർ ലൈംഗികമായി ചൂഷണം ചെയ്യുന്നു

യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമം ബിബിസിയാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളെയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകള്‍ ലൈംഗികമായി ചൂഷ്ണം ചെയ്യന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചൂഷ്ണം നടക്കുന്നു. പ്രത്യേകിച്ച് ഭര്‍ത്തക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷ്ണത്തിന് ഇരയാകുന്നത്. അഭയാര്‍ഥികളെ സഹായിക്കുന്ന സംഘത്തിലെ തന്നെ വനിതാ രക്ഷാപ്രവര്‍ത്തകരാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും പിടിച്ചു വെയ്ക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ പലരും മരുന്നും ഭാക്ഷണവും തേടി ചാരിറ്റി കേന്ദ്രത്തില്‍ പോകാന്‍ പോലും മടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വീട്ടിലേക്ക് കൊണ്ടുവന്ന മരുന്നിന് പകരമായി ശരീരം വിറ്റോയെന്ന് ബന്ധുക്കള്‍ കരുത്തുന്നത് കൊണ്ടാണ് സ്ത്രീകള്‍ സഹായ കേന്ദ്രങ്ങളിലേക്ക് കടന്നു വരാത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞുവെയ്ക്കുന്നു. ലൈംഗികമായി ചൂഷ്ണം ചെയ്ത ശേഷം ഇവരെ പറഞ്ഞയക്കന്നതാണ് രീതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























