ശ്വസിക്കുന്ന വായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം. രാസായുധപ്രയോഗത്തിൽ നിന്ന് രക്ഷതേടി ജനങ്ങൾ ; ലോക രാഷ്ട്രങ്ങൾ ആശങ്കയിൽ

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തേങ്ങലായി മാറുകയാണ് സിറിയ. പുറത്തു വരുന്ന വീഡിയോകളും ചിത്രങ്ങളും അതിന് ആക്കം കൂട്ടുന്നു വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് ദിനം പ്രതി മരിച്ച് വീഴുന്നത്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്തു നോക്കിയാൽ നൂറോളം പിഞ്ചു കുഞ്ഞുങ്ങളാണ് മരിച്ചുവീണത്. കുട്ടികളാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് അതില്‍ നാലിലൊന്നും കുട്ടികളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുല്‍ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച് ആക്രമണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതേ സമയം നാട്ടുകാരെ മനുഷ്യ കവചമാക്കാന്‍ ആഗ്രഹിക്കുന്ന വിമതര്‍ ഒഴിച്ചുമാറ്റം തടസ്സപ്പെടുത്താനായി കിഴക്കന്‍ ഗൗട്ടയില്‍ നിന്നു റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയിരിക്കുയാണ്.
വിമതരുടെ ശക്തി കേന്ദ്രമായ കിഴക്കന്‍ ഗൗട്ട മേഖലയില്‍ റോക്കറ്റാക്രമണത്തിനും ഷെല്ലാക്രമണത്തിനും പുറമെ വലിയ നാശം സൃഷ്ടിക്കുന്ന ബാരല്‍ ബോംബുകളും നടന്നതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഒബ്സര്‍വേറ്ററി അറിയിച്ചിട്ടുണ്ട്. ഇത് മരണ സംഖ്യ വളരെ അധികം വര്‍ധിക്കുന്നതിന് കാരണമാകും. കൂടാതെ ഇവിടങ്ങളില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയതായും സൂചനയുണ്ട്. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതും പലര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
രാസായുധങ്ങളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതല്‍ രാജ്യാന്തര തലത്തില്‍ കരാറുള്ള അവസരത്തിൽ ക്ളോറിൻ വാതകം ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം തുടങ്ങി. യുദ്ധത്തിനിടെ ക്ലോറിന്‍ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടർന്നാണ് ഇത്. ശ്വാസകോശത്തിലെത്തിയാല്‍ ക്ലോറിന്‍ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. ഇത് ജീവനെ ഗുരുതരമായി ബാധിക്കും.
കിഴക്കന്‍ ഗൂട്ടയില്‍ത്തന്നെ 2013ല്‍ സിറിയ നടത്തിയ രാസായുധ പ്രയോഗത്തില്‍ നേരത്തേ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മര്‍ദ്ദത്തെത്തുര്‍ന്ന് അന്ന് രാസായുധ നിര്‍വ്യാപന കരാറില്‍ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടത്തിയാല്‍ സിറിയക്കെതിരെ കൂടുതല്‍ രാജ്യങ്ങൾ രംഗത്ത് വരും. അതെ സമയം സാധാരണക്കാര്‍ക്കു മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യു.എസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുല്‍ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച് ആക്രമണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതേ സമയം നാട്ടുകാരെ മനുഷ്യ കവചമാക്കാന്‍ ആഗ്രഹിക്കുന്ന വിമതര്‍ ഒഴിച്ചുമാറ്റം തടസ്സപ്പെടുത്താനായി കിഴക്കന്‍ ഗൗട്ടയില്‍ നിന്നു റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയിരിക്കുയാണ്.
https://www.facebook.com/Malayalivartha
























