ഗുഹയ്ക്കുള്ളിൽ ഫുട്ബോൾ പരിശീലനം; മണ്ണിടിഞ്ഞു വീണ് 13 പേരടങ്ങുന്ന സംഘത്തെ കാണാനില്ല; കണ്ടെത്താനുള്ള രണ്ടാം ദിവസത്തെ ശ്രമവും വിഫലം

ബാങ്കോക്ക്: തായ്‍ലൻഡിൽ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണ് വടക്കൻ ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിൽ രണ്ടുദിവസമായി കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ശനിയാഴ്ച വൈകിട്ടു ഗുഹയ്ക്കുള്ളിൽ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ അകത്താണ് കുട്ടികളും കോച്ചും കുടുങ്ങിയിട്ടുള്ളതെന്നു കരുതുന്നു. ഇവിടേക്കെത്താൻ നീന്തൽ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടിയ നിലയിലാണ്. മുൻപും മഴക്കാലത്ത് ഈ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ പലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























