Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ആ ദിവസങ്ങളിൽ കൃഷ്ണൻ വളരെ അസ്വസ്ഥമായിരുന്നു... പ്രതിവിധി തേടി കൊല്ലപ്പെടുന്നതിന് മുൻപുള്ള ഏതാനും ദിവസങ്ങളിലായി കൃഷ്ണന്‍ മൂന്നു ജ്യോത്സ്യന്മാരെ സമീപിച്ചിരുന്നു... ഫലിക്കാതെപോയ ആഭിചാരക്രിയ ഉറ്റവരുടെ ഉയിരെടുത്തപ്പോൾ; കമ്പകക്കാനം കൂട്ടകൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത്...

04 AUGUST 2018 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ... ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒമ്പതുമരണം.... നിരവധി പേർക്ക് പരുക്ക്

താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....

പാലക്കാട് - നേമം പീഡന - ഗർഭച്ചിദ്ര കേസ് രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും

ശിക്ഷാവിധി ഇന്ന് .... നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയി, ആറ് പേരും കുറ്റക്കാരാണെന്ന് ഈ മാസം എട്ടാം തീയതി കോടതി കണ്ടെത്തിയിരുന്നു, വിധി ഇന്നറിയാം

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. തമിഴ്‌നാട്ടില്‍ നിധിശേഖരം കണ്ടെത്തി നല്‍കാമെന്നു കൃഷ്ണന്‍ ചിലരോടു പറഞ്ഞിരുന്നു എന്ന അഭ്യൂഹത്തിനു പിന്നാലെയാണു അന്വേഷണ സംഘം. ഞായറാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊലപാതകം. തന്റെ ആഭിചാരക്രിയകള്‍ ഫലിക്കാത്തതിനു പ്രതിവിധി തേടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കൃഷ്ണന്‍ മൂന്നു ജ്യോത്സ്യന്മാരെ സമീപിച്ചിരുന്നു.

കൃഷ്ണന്‍ വളരെ വ്യാകുലപ്പെട്ടിരുന്നെന്നും തന്നെ കാണാനെത്തുന്നവരോട് എന്തു പറയണമെന്ന് അറില്ലെന്നു പറഞ്ഞിരുന്നെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി. ആഭിചാരത്തിനായി തനിക്കു പണം നല്‍കിയ ഇവര്‍ എത്തുന്നതിനു മുമ്പ് ദോഷപരിഹാരത്തിനായിരുന്നു കൃഷ്ണന്റെ ശ്രമം. ഞായറാഴ്ച എത്തുമെന്നു മന്ത്രവാദത്തെച്ചൊല്ലി തര്‍ക്കമുള്ള സംഘം കൃഷ്ണനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നു പോലീസ് അനുമാനിക്കുന്നു. ഇവരെ സ്വീകരിച്ച് വീട്ടിനുള്ളില്‍ കയറ്റിയിരുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കവും വഴക്കുമാണു കൂട്ടക്കൊലപാതകത്തില്‍ എത്തിയത്.

ആക്രമിക്കപ്പെടുമെന്നു ഭയന്നിരുന്ന കൃഷ്ണന്‍ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു. ഇവയാണു കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയത്. തോരാമഴയുടെ ഇരമ്പത്തില്‍ നിലവിളി പുറത്തുകേട്ടില്ല. വീട്ടില്‍നിന്നു വടിവാള്‍, കമ്പിവടി തുടങ്ങിയ ആയുധങ്ങള്‍ക്കു പുറമേ വെള്ളി പൂശിയ ദണ്ഡുകള്‍, മാന്‍കൊമ്പില്‍ നിര്‍മ്മിച്ച കഠാര, പുലിനഖം എന്നിവയും കണ്ടെത്തി. ഇത് മന്ത്രവാദ ക്രിയകള്‍ക്കായി തയാറാക്കിയതാകാം.

കൊലയാളി സംഘാംഗങ്ങളുടേതെന്നു കരുതുന്ന പതിനാലോളം വിരലടയാളങ്ങള്‍ പോലീസിനു ലഭിച്ചു. സംഭവദിവസം കൃഷ്ണന്‍ നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അന്വേഷണത്തില്‍ സഹായകമാകുന്ന ഒന്നും ലഭിച്ചില്ല. കൃഷ്ണന്റെ ഫോണില്‍നിന്ന് ഒരു മണിക്കൂറോളം നീണ്ട ഒരു ഫോണ്‍ കോള്‍ മകള്‍ ആര്‍ഷ തന്റെ സുഹൃത്തിനെ വിളിച്ചതാണെന്നു കണ്ടെത്തി. സംഭവം നടന്ന ഞായറാഴ്ച രാത്രി 10.58 വരെ ആര്‍ഷ വാട്‌സ് ആപ്പ് ഉപയോഗിച്ചിരുന്നു.

അത് ആശയവിനിമയങ്ങളായിരുന്നില്ലെന്നും തമാശ രൂപത്തിലുള്ള സന്ദേശങ്ങളായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുള്ളതുകൊണ്ടു സമീപത്തെ ആശുപത്രികളില്‍ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കൊലയാളിസംഘം കുളികഴിഞ്ഞാണു കൃഷ്ണന്റെ വീട്ടില്‍ നിന്നു മടങ്ങിയത്. ഭിത്തിയില്‍ പുരണ്ട രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു.

ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ, കാളിയാർ, കാഞ്ഞാർ, കഞ്ഞിക്കുഴി, ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (3 minutes ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (10 minutes ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (26 minutes ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (55 minutes ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (59 minutes ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (1 hour ago)

​കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (1 hour ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (1 hour ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കുത്തേറ്റ യുവാവ് മരിച്ചു  (2 hours ago)

രാഹുലേട്ടാ...പുലിക്കുട്ടി...! കോൺഗ്രസിന് റീത്ത് വച്ച് രാഹുൽ..! വെള്ളി ടി വെട്ടി സതീശൻ 15-മിനിട്ടിൽ,Adv രജീവിന്റെ തലച്ചോർ  (2 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (2 hours ago)

ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ  (2 hours ago)

Malayali Vartha Recommends