രാത്രി പുറത്ത് ലൈറ്റ് ഇട്ടതോടെ ചുരിദാറിട്ട സുന്ദരി ഇരുളിൽ ഓടി മറഞ്ഞു... വീടിന്റെ ഉമ്മറങ്ങളിൽ സുന്ദരിയുടെ ഓട്ടം പതിവായി; മതില്‍ ചാടി കടന്ന് റോഡിലൂടെ വീടുകള്‍ ലക്ഷ്യമാക്കി നടക്കുന്നതും പലരും കണ്ടതോടെ പോലീസും നാട്ടുകാരും പിന്നാലെ പാഞ്ഞു; ഒടുവില്‍ സിസിടിവിയില്‍ കുടുങ്ങിയ സുന്ദരിയെ കണ്ട് എല്ലാവരും ഞെട്ടി
വീടിന്റെ ഉമ്മറങ്ങളിൽ സുന്ദരിയുടെ ഓട്ടം പതിവായി. മതില്‍ ചാടി കടന്ന് റോഡിലൂടെ വീടുകള്‍ ലക്ഷ്യമാക്കി നടക്കുന്നതും പലരും കണ്ടതോടെ പോലീസും നാട്ടുകാരും പിന്നാലെ പാഞ്ഞു. ഒടുവില്‍ സിസിടിവിയില്‍ കുടുങ്ങിയ സുന്ദരിയെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. കടുങ്ങല്ലൂരില്‍ ചുരിദാറിട്ട് പൊട്ട്കുത്തി കക്കാനിറങ്ങുന്ന പുരുഷ മോഷ്ടാവിനെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. മുപ്പത്തടം ശാസ്താ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം.
ചുരിദാറിട്ട് കളളന്‍ മതില്‍ ചാടി കടന്ന് റോഡിലൂടെ വീടുകള്‍ ലക്ഷ്യമാക്കി നടക്കുന്നതും പലരും കണ്ടതോടെയാണ് ചുരിദാറിട്ട കളളനു പിന്നാലെ പോലീസും നാട്ടുകാരും വട്ടമിട്ടു പറക്കാന്‍ തുടങ്ങിയത്. രാത്രി വീടിനു പുറത്തെ ലൈറ്റിട്ട ഒരാള്‍ കണ്ടതോടെ 'ചുരിദാര്‍ കള്ളന്‍' ഇരുളില്‍ മറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പോലീസ് എത്തി പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മേയ് 23 നാണ് ഇവിടെ പെണ്‍വേഷം കെട്ടിയ മോഷ്ടാവിനെ ആദ്യം കണ്ടത്.
അസോസിയേഷന്റെ സിസിടിവിയില്‍ ഇയാള്‍ പതിഞ്ഞതോടെയാണ് ഇയാളെ വലയിലാക്കാനുളള ശ്രമം നാട്ടുകാരും പോലീസും ഊര്‍ജ്ജിതമാക്കിയത്. അതേ ആള്‍ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ദൃക്‌സാക്ഷി മൊഴി.
മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞു. സ്ത്രീവേഷം ധരിച്ച മോഷ്ടാവ് മലയാളിയാണെന്നാണ് പോലീസ് നിഗമനം. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപത്തഞ്ചോളം കവര്‍ച്ച നടന്ന സ്ഥലമാണ് ബിനാനിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കടുങ്ങല്ലൂര്‍ പഞ്ചായത്ത്.
https://www.facebook.com/Malayalivartha