നൂറ് രൂപയുടെ പ്ലാസ്റ്റിക് വാച്ച് സമ്മാനം നല്‍കി... തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്ന് കൂട്ടുകാരൻ വൈലന്റായി; ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ സണ്ണിയെ കൂട്ടുകാര്‍ തല്ലിക്കൊന്നു
ഒരു വാടകവീട്ടില്‍ മാതാപിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം കഴിയുന്ന സണ്ണിയെ സഹോദരനാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അബോധവാസ്ഥയിലായിരുന്ന സണ്ണി കുഴഞ്ഞു വീണതാണെന്നു കരുതിയാണ് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരിച്ചിട്ട് എറെ മണിക്കുറുകള്‍ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി. മരണത്തില്‍ ദുരൂഹതതോന്നിയ മാതാപാതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തര്‍ പ്രദേശിലേ ഖോഡ ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ സ്‌കൂലിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ സണ്ണിയാണ് ആക്രമണത്തേതുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സണ്ണിയുടെ മൂന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു.
സണ്ണിയുടെ കൂട്ടുകാരനായ ആവിസേക് നൂറ് രൂപയുടെ പ്ലാസ്റ്റിക് വാച്ച് സണ്ണിക്ക് സമ്മാനിച്ചിരുന്നു. പിന്നിട് വാച്ച് തിരികേ ചോദിച്ചപ്പോള്‍ അത് മറ്റോരു കൂട്ടുകാരന് നല്‍കിയെന്ന കാരണത്താല്‍ തര്‍ക്കം വഷളാവുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിലാണ് സണ്ണിക്ക് പരിക്ക് ഏൽക്കുന്നത്.
https://www.facebook.com/Malayalivartha