Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...

കന്യാസ്ത്രീ വിവാദം കത്തി നില്‍ക്കെ സഭയെ പിടിച്ചുലച്ച് മറ്റൊരു കൊലപാതകം കൂടി; പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; മരിച്ചത് സിസ്റ്റര്‍ സൂസന്‍; കിണറിന് സമീപം ചോരപ്പാടുകള്‍; സിസ്റ്ററിന്റെ മുടി മുറിച്ച നിലയില്‍

09 SEPTEMBER 2018 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ള കേസ്... തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയിൽ

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...

മഞ്ചേശ്വരത്ത് ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ

കെഎസ്ആർടിസിയിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി... മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നൽകുക

തൊണ്ടിമുതല്‍ തിരിമറി കേസ്... മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു, കുറ്റക്കാരനെന്ന് കണ്ടെത്തിയ വിചാരണ കോടതി വിധി റദ്ദാക്കാൻ ജില്ലാ കോടതി വിസമ്മതിച്ചു

പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. കിണറിന് സമീപം രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും. പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. മൗണ്ട് താബോര്‍ ദേയ്‌റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.
കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകായണിപ്പോള്‍.
ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോയെന്ന് അറിയില്ല. സംഭവത്തില്‍ ദുരൂഹ സാഹചര്യം നിലനില്‍ക്കുന്നു.സിസ്റ്റര്‍ അഭയ കൊലക്കേസ് സഭയെ ശരിക്കും പിടിച്ചുലച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോളും കേസ് തെളിഞ്ഞിട്ടില്ല.
കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് അവിടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രതികള്‍ ഇപ്പോഴും പുറത്തുതന്നെയാണ്. തെളിവു നശിപ്പിച്ചവരെ പ്രതിചേര്‍ക്കണമോയെന്ന കേസില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം സി.ബി.ഐ.കോടതി വിധിപറയും. കഴിഞ്ഞ ജൂണ്‍ 29ന് സി.ബി.ഐ. സമര്‍പ്പിച്ച തുടരന്വേഷണറിപ്പോര്‍ട്ടിന്മേലാണ് ജഡ്ജി ആര്‍.രഘു വിധി പറയുന്നത്. ്രൈകംബ്രാഞ്ചിന്റെയും സി.ബി.ഐ.യുടെയും കേസ് ഡയറികള്‍ കോടതി പരിശോധിച്ചിരുന്നു. തന്നെയും ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയും കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഫാ.തോമസ് എം. കോട്ടൂര്‍ സമര്‍പ്പിച്ച ഹര്‍ജി ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല.


സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തൊണ്ടിമുതല്‍ നശിപ്പിച്ച കേസില്‍ മുന്‍ ്രൈകംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിള്‍ ഉള്‍െപ്പടെ ഏഴുപേരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. പ്രതികള്‍ നിരപരാധികളാണെന്നും കുറ്റപത്രം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.ടി.മൈക്കിള്‍ കഴിഞ്ഞ സപ്തംബറില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ച ജഡ്ജി ആര്‍.രഘു അദ്ദേഹത്തെ വിമര്‍ശിച്ചു. സിസ്റ്റര്‍ അഭയയുടേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് എഴുതിനല്‍കിയത് എന്തു ധൈര്യത്തിലാണെന്ന് കോടതി ചോദിച്ചു. അന്വേഷണച്ചുമതല ഇല്ലായിരുന്ന കെ.ടി.മൈക്കിള്‍, സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റില്‍ പോയത് എന്തിനാണെന്നും ജഡ്ജി ചോദിച്ചിരുന്നു.
കൊലപാതകക്കേസിലും ഈ കേസുകള്‍ക്കൊപ്പം വിചാരണ നടക്കുന്നുണ്ട്. ഒരു കൊലപാതകക്കേസില്‍ സി.ബി.ഐ. അന്വേഷണം ഇത്രയുംവര്‍ഷം നീണ്ടത് ആദ്യമായാണെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. നീതിക്കുവേണ്ടി ഇരുപത്തിനാലു വര്‍ഷം നടത്തിയ പോരാട്ടംകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെടാതിരുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അവകാശപ്പെട്ടു. കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് അവിടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് മാര്‍ച്ച് 31ന് അന്നത്തെ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ലോക്കല്‍ പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. അതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.െഎ. കേസ് ഏറ്റെടുക്കുകയും ചെയ്തു.
രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 18ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. 2009 ജൂലായ് 17ന് ഇവര്‍ക്കെതിരെ കുറ്റപത്രവും നല്‍കി. അതിനിടെ ഇവരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് അന്നത്തെ ്രൈകംബ്രാഞ്ച് എസ്.പി കെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ. തുടരന്വേഷണം നടത്തണമെന്ന് അഭയക്കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളെ പിടികൂടാനായില്ലെന്നുകാണിച്ച് മൂന്നുതവണ സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കോടതി തള്ളി. അന്വേഷണം തുടരാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയിൽ  (23 minutes ago)

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...  (32 minutes ago)

ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ  (44 minutes ago)

അനിശ്ചിതകാല ഒ.പി ബഹിഷ്കരണം പിൻവലിച്ചു...  (1 hour ago)

വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും....  (1 hour ago)

കുറ്റക്കാരനെന്ന കണ്ടെത്തൽ സ്റ്റേ ചെയ്യാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ വിലക്കുണ്ട്  (1 hour ago)

അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമാനത്തിലേക്ക്....  (1 hour ago)

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (6 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (6 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (6 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (6 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (6 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (7 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (7 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (7 hours ago)

Malayali Vartha Recommends