കന്യാസ്ത്രീക്കെതിരായ തെളിവുകൾ ഇന്ന് പുറത്ത് വിടുമെന്ന് പിസി ജോർജ് ; കന്യാസ്ത്രീയുടെ കുടുംബം ഭയപ്പാടിൽ ; കൂടുതൽ പരാതിയുമായി സഹോദരിയും സഹോദരനും

പിസി ജോർജിനെതിരെ കന്യാസ്ത്രീയുടെ സഹോദരിയും സഹോദരനും കൂടുതൽ പരാതിയുമായി രംഗത്ത് എത്തിയതോടെ പോർ വിളികളുമായി പിസി. കന്യാസ്ത്രീയുമായി ബന്ധപ്പെട്ട പരാതിയിൽ പറഞ്ഞുകേൾക്കുന്ന ആളുടെ പേര് പരസ്യമാക്കിയ പിസി തെളിവുകൾ ഇന്നുതന്നെ പുറത്ത് വിടുമെന്ന സൂചന നൽകി. പരാതിക്കാരിയെ കുറിച്ച് മാത്രമല്ല എറണാകുളത്തെ സമരത്തിൽ സജീവമായിരുന്ന ആറ് കന്യാസ്ത്രീകളെ കുറിച്ചും അവർ സഭവിട്ടിറങ്ങിയ കാരണങ്ങളെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി.
അതേസമയം കേസ് അട്ടിമറിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നെന്ന് കന്യാസ്ത്രീയുടെ സഹോദരനും സഹോദരിയും ആരോപിച്ചു. കാലടിയിലെ ഒരു സ്റ്റുഡിയോയില്‍ നിന്നു പി.സി ജോര്‍ജ് ഫോട്ടോയും സിഡിയും കൊണ്ടു പോയതായി കാലടി സിഐ സജി മര്‍ക്കോസിന് ഇവര്‍ പരാതി നല്‍കി.
കാലടിയിലെ സ്റ്റുഡിയോയില്‍ വിളിച്ച് എറണാകുളെ ഐജിയുടെ ഓഫീസില്‍ നിന്നാണെന്നും ഫോട്ടോയും സിഡിയും കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിറ്റേന്നു രാവിലെ സ്റ്റുഡിയോയിലെ യുവാവ് ഇത് ഐജിയുടെ ഓഫീസിലെത്തിച്ചു. ഇതിനു മുമ്പ് വേറൊരു ഫോണില്‍ നിന്നു പിസിജോര്‍ജി വിളിക്കുകയും കോട്ടയത്ത് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം സ്റ്റുഡിയോക്കാരന്‍ കോട്ടയെത്തിയപ്പോള്‍ അവിടെ നടക്കുന്ന പത്ര സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ഇരുന്നില്ല
സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ സിഡിയും ഫോട്ടോയുമാണ് ഇത്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. അന്വേഷണം നടത്തണം ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























