ശബരിമല വിഷയത്തിൽ വീണുരുണ്ട് ആർ .എസ് .എസ്;സർക്കാരിന് വെപ്രാളം: വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കണം.

ശബരിമല സ്ത്രീ പ്രവേശനത്തിൽ നേരത്തെയുണ്ടായിരുന്ന നിലപാടിൽ നിന്ന് വീണുരുണ്ട് ആർ .എസ് .എസ് . സുപ്രീം കോടതി വിധി മാനിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഹൈന്ദവ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് അത് ഉൾക്കൊള്ളണമെന്ന് ആർ എസ് .എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു . വിധിയെ തിടുക്കപ്പെട്ട് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .ശബരിമലയിലേത് പ്രാദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്നമാണ്.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില് വിശ്വാസികളും ആദ്ധ്യാത്മിക ആചാര്യന്മാരും, സാമുദായിക നേതാക്കളും ഒരുമിച്ചിരുന്ന് നിയമപരമായി ചർച്ച ചെയ്ത് ആലോചിച്ച് വേണ്ട വിധത്തിൽ പരിഹാരം കണ്ടെത്തി അത് നടപ്പിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി പാരമ്പര്യം ഒറ്റയടിക്ക് ബലമായി തകർക്കുവാൻ ശ്രമിച്ചാൽ പ്രതിഷേധം ഉണ്ടാവുന്നത് സ്വാഭാവികം.
ശബരിമല സ്ത്രീകളുള്പ്പെടെയുള്ള കോടി കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുമ്പോള് തന്നെ പ്രാദേശികമായ ക്ഷേത്ര ആചാരങ്ങളെയും ആര്.എസ്.എസ് ബഹുമാനിക്കുന്നു.അതുകൊണ്ടു തന്നെ വിശ്വാസികളുടെ വികാരങ്ങൾ കണക്കിലെടുക്കാതിരിക്കാൻ ആകില്ല .ജാതി ലിംഗ ഭേദമെന്യേ എല്ലാവർക്കും സ്ത്രീ പ്രവേശനം വേണമെന്നതായിരുന്നു ശബരിമല വിഷയത്തിൽ ഇതുവരെ ആർ എസ് എസ് എടുത്ത നിലപാട് .
ഹത ഭാഗ്യവശാൽ ഇതൊന്നും പരിഗണിക്കാതെയാണ് സംസ്ഥാന സര്ക്കാര് വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.ആയതിനാൽ ,ഇതിനോടുള്ള വിശ്വാസികളുടെ പ്രതിഷേധം വളരെ സ്വാഭാവികത നിറഞ്ഞ ഒന്നാണ് . മനപൂര്വ്വം ആചാരങ്ങളെ തകര്ക്കുന്നതിനെതിരെ വലിയ രീതിയില് പ്രത്യേകിച്ചും സ്ത്രീകള് ഉള്പ്പെടുന്നവരുടെ പ്രതിഷേധം വളരെ ശക്തമായി ഉയരുന്നുണ്ടെന്നും ആർ .എസ് എസ് നേതൃത്വം പ്രസ്താവനയില് പറയുന്നു.
https://www.facebook.com/Malayalivartha






















