ശബരിമല സ്ത്രീ പ്രവേശന വിഷയം : അയൽ സംസ്ഥാനങ്ങളിലും പ്രതിഷേധം മുറുകും:വിശ്വാസി സംഘടനകൾ പ്രതിഷേധത്തിന് തയ്യാറെടുപ്പ് തുടങ്ങി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ ക്ഷേത്ര വിശ്വാസികളുടെ പ്രതിഷേധം വളരെ ശക്തമായി അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു . കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ വിവിധ സംഘടനകൾ ആചാര അനുഷ്ട്ടാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു . ആചാര അനുഷ്ഠാനങ്ങൾ പാലിക്കാനുള്ളതാണെന്നും, അത് വിചാരിക്കുമ്പോൾ എടുത്തു മാറ്റാനുള്ളതല്ലെന്നും സംഘടനകൾ വ്യക്താമാക്കിയിരുന്നു . കൂടാതെ വരും ദിവസങ്ങളിൽ ആന്ധ്രപ്രദേശ് , കർണാടകം എന്നീ സംസ്ഥാനങ്ങളിലും വിശ്വാസികൾ ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തെ ഹൈന്ദവ സംഘടനകൾ വിചാരിക്കുന്നത് . ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു . നിരവധി സ്ത്രീ ജനങ്ങൾ ആചാരം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി ആചാരസംരക്ഷണ യോഗതിലും പ്രാർത്ഥന യാത്രയിലും പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുത്തിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ പ്രാദേശികമായി എല്ലാ ക്ഷേത്രങ്ങളും കേന്ദ്രികരിച്ചു കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം നടത്തുവാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം . ഇതിനുള്ള ആഹ്വാനം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി വ്യാപകമാണ്. എന്തായാലും വൻ പ്രതിഷേധം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല
എന്നാൽ പ്രതിഷേധം രൂക്ഷമാവുമ്പോഴും സുപ്രീം കോടതി വിധിക്കെതിരെ പുനർ പരിശോധന ഹർജി നൽകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനും , തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഉള്ളത് . എല്ലാ വശങ്ങളും വളരെ വിശദമായി പരിശോധിച്ചിട്ടാണ് സുപ്രീം കോടതി വിധി വന്നതും അതുകൊണ്ട് തന്നെ അതുനസരിച്ചു തുടർ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു .
ഇനി മറിച്ചൊരു നിലപാട് സുപ്രീം കോടതി എടുക്കുന്നത് വരെ അത് നമ്മുടെ മുന്നിലുള്ള നിയമം ആണെന്നും അതുകൊണ്ടു ഇത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി .ശബരിമലയിൽ വരുന്ന സ്ത്രീകൾക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും വേണ്ടിവന്നാൽ മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പോലീസിനെ വരെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha



























