സൗമ്യമായ പെരുമാറ്റം... കണ്ടാൽ സുന്ദരി, നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവൾ; ഒടുക്കം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്... ഞെട്ടലോടെ കൂട്ടുകാരി

കഴിഞ്ഞ എട്ടാം തീയതിയാണ് സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ കളക്‌ഷന്‍ ഏജന്റായ പത്തിയൂര്‍ കിഴക്ക് സ്‌നേഹാലയത്തില്‍ കല തന്റെ എ.ടി.എം കാര്‍ഡ് നഷ്‌ടപ്പെട്ടതായി അറിയുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ ബാങ്കില്‍ പരാതി നല്‍കി. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ അക്കൗണ്ടില്‍ നിന്നും പല പ്രാവശ്യങ്ങളായി 68,600 രൂപ പിന്‍വലിച്ചതായി കണ്ടെത്തി.
ഇതോടെ കല തന്നോടൊപ്പം ജോലി ചെയ്യുന്ന കൂട്ടുകാരി ഓച്ചിറ സ്വദേശിനി നസീനയുമൊത്താണു പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയത്. പരാതിയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും അക്കൗണ്ട് വിവരം പരിശോധിച്ച എസ്.ഐ രാജന്‍ബാബു കായംകുളത്തെ ഒരു പമ്ബില്‍ നിന്നും കാര്‍ഡ് സൈ്വപ്പ് ചെയ്‌ത് 600 രൂപയ്‌ക്ക് പെട്രോള്‍ അടിച്ചതായും റെയില്‍വേ സ്‌റ്റേഷന്‍, കായംകുളം, കരീലകുളങ്ങര എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നും 60,000 രൂപ എടുത്തതായും കണ്ടെത്തി.
ഇതേ തുടര്‍ന്ന് പമ്ബിലെ സി.സി ടി.വി പരിശോധിച്ച് തിരിച്ചറിഞ്ഞ കുറ്റിത്തെരുവ് സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്‌തപ്പോള്‍ സുഹൃത്തിന്റെ കൂട്ടുകാരി നല്‍കിയ കാര്‍ഡാണിതെന്ന് പറഞ്ഞു. നസീന(23),ഇവരുടെ സുഹൃത്തുക്കളായ പുള്ളിക്കണക്ക് നിഷാദ് മന്‍സിലില്‍ നിഷാദ്(22), പെരുങ്ങാല കണ്ടിശേരി തെക്കതില്‍ മുഹമ്മദ്‌കുഞ്ഞ്(28) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എ.ടി.എം കാര്‍ഡിനോടൊപ്പം ഇതിന്റെ രഹസ്യ നമ്ബരും ഉണ്ടായിരുന്നതാണ് പണം തട്ടാന്‍ കാരണമായത്. ഇരുവരും ജോലി ചെയ്‌തു വന്ന സ്‌ഥാപനത്തില്‍ വച്ചാണ് നസീന കലയുടെ എ.ടി.എം.കാര്‍ഡ് അപഹരിച്ചത്.
കൂട്ടുകാരനെ ചോദ്യം ചെയ്‌തപ്പോഴാണ് പരാതി നല്‍കാന്‍ കലയോടൊപ്പമെത്തിയ കൂട്ടുകാരി ഓച്ചിറ സ്വദേശിനിയായ നസീനയാണ് ഇയാള്‍ക്ക് കലയുടെ എ.ടി.എം കാര്‍ഡ് നല്‍കിയതെന്നറിഞ്ഞത്.
https://www.facebook.com/Malayalivartha






















