പ്രായഭേദമെന്യേ സ്ത്രീകൾ ദർശനത്തിനെത്തിയാൽ എന്നും പുണ്യാഹം തെളിച്ചു ശുദ്ധിക്രിയ ചെയ്യേണ്ടിവരും . ഇത് പുണ്യാഹത്തിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തും. യുവതികള്‍ കയറിയാല്‍ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ് അന്തിമതീരുമാനം.യുവതികൾ ദർശനത്തിനു എത്തുമെന്നുണ്ടെങ്കിൽ ശബരിമല നട അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് താഴമൺ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ആലോചിക്കുന്നത്. ആചാരങ്ങളുടെ കാര്യത്തില്‍ പരമാധികാരി തന്ത്രി കുടുംബം ആയതിനാല്‍ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാല്‍ ഉടന്‍ പുണ്യാഹത്തിന്റെ പേരില്‍ നട അടക്കും. പുണ്യാഹ ശുദ്ധീകരണത്തിന് ഒരുപാട് സമയ നഷ്ട്ടവും ഉണ്ടാകും. അങ്ങിനെയെങ്കിൽ മാലയിട്ട എല്ലാവര്‍ക്കും അയ്യപ്പ ദര്‍ശനം ലഭിക്കാൻ ഇടയില്ല . നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്. അത് അസാധ്യമായ കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.ശബരിമലയിലെ ആചാരങ്ങള്‍ നടന്നുപോകണമെങ്കില്‍ അതിന് തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും പിന്തുണ വേണ്ടിവരും. അതുകൊണ്ടു തന്നെ തങ്ങളെ പരിഗണിക്കാതെ കാര്യങ്ങള്‍ മുന്നോട്ടു നീക്കിയാല്‍ അതിനെ ചെറുക്കാനാണ് ഇവരുടെ തീരുമാനംശബരിമലയില് കഴിഞ്ഞ ജൂണ്‍-ജൂലൈയില്‍ ദേവപ്രശ്നം നടത്തിയിരുന്നു. സന്നിധാനത്തും പന്തളം കൊട്ടാരത്തിലും ദോഷമകറ്റാനുള്ള പൂജകള്‍ അതില്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്, കൊട്ടാരത്തില്‍ മൃത്യുഞ്ജയഹോമം ഉള്‍പ്പെടെയുള്ള പൂജകള്‍ നടത്തി. എന്നാല്‍, ശബരിമലയിലെ ദോഷപരിഹാരത്തിനുള്ള പല ക്രിയകളും ദേവസ്വം ബോര്‍ഡ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. മുൻ മേൽശാന്തിമാരും യുവതീ പ്രവേശനത്തിന് എതിരാണ്. പന്തളം കൊട്ടാരവും തന്ത്രിയും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നൽകണമെന്നാണ് മുന്‍ മേല്‍ശാന്തിമാരുടെ നിലപാട്ഇപ്പോത്തെ നിലയില്‍ തര്‍ക്കങ്ങള്‍ നീണ്ടുപോയാല്‍ അയ്യപ്പദര്‍ശനം ഇത്തവണ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കും. എന്നാൽ ഇടയ്ക്കിടെ പുണ്യാഹ ശുദ്ധിക്രിയ നടത്തുന്നതിനായി നട അടക്കുന്നതിനേക്കാൾ നല്ലത് വിവാദങ്ങൾ അവസാനിക്കുന്നതുവരെ ശബരിമല നട അടച്ചിടുന്നതാണ് നല്ലതെന്നാണ് ഭക്തരുടേയും അഭിപ്രായം .നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ ശുദ്ധി നഷ്ടപ്പെടുത്തി അയ്യപ്പകോപം വരുത്തിവെക്കാൻ ഭക്തരും താല്പര്യപ്പെടുന്നില്ല.