സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ സർക്കാരിന്റെ പുതിയ തന്ത്രം; റോഡുകളുടെ നവീകരണത്തിനായി 200 കോടി രൂപ ഭരണാനുമതി; നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ ടാറ്റാ പ്രൊജക്‌ട് ലിമിഡിന് സർക്കാരിന്റെ ഉത്തരവ്

ശബരിമല തീർഥാടന സമയമായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അതേസമയം പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന് പോയ ശബരിമലയിലെ നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്‌ട് ലിമിറ്റിഡിന് നൽകിയതായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു
ഒരു മാസമാണ് പ്രവർത്തങ്ങൾക്കായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാലാവധി. റോഡുകളുടെ നവീകരണത്തിനായി 200 കോടി രൂപ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. മണ്ഡലം കാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.
നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് ആരംഭിക്കുന്നത്. ഉത്സവകാലത്ത് തീര്‍ത്ഥാടകരുടെ പ്രവാഹത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പാലങ്ങള്‍, അനുബന്ധ റോഡുകള്‍, കലുങ്കുകള്‍ എന്നിവ സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കുന്നതിനാണ് ടാറ്റാ പ്രൊജക്‌ട് ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയത്. അടിസ്ഥാന സൗകര്യവികസനരംഗത്ത് ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ടാറ്റാ പ്രൊജക്‌ട്സ്.
പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും മൂന്ന് ഐ.എ.എസ് ഓഫീസര്‍മാരും സംസ്ഥാന പോലീസ് മേധാവിയും അംഗങ്ങളായും ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
നിലയ്ക്കലില്‍ 6,000 തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം നിര്‍മ്മാക്കാനുളള കരാറും ടാറ്റക്കാണ് തീര്‍ത്ഥാടകര്‍ കൂടുതല്‍ കേന്ദ്രീകരിക്കുമെന്നതിനാല്‍ നിലയ്ക്കലിലെ കുടിവെള്ളസംഭരണ ശേഷി 60 ലക്ഷം ലിറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചു. പമ്പയിലും നിലയ്ക്കലിലും പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ പൈപ്പിടല്‍ ഉള്‍പ്പെടെ കുടിവെള്ള പദ്ധതികള്‍ക്കായി 6.5 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.
https://www.facebook.com/Malayalivartha























