സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ സാധ്യത ; ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ രംഗത്തെത്തിയതോടെ നിയമജ്ഞരുടെ വിലയിരുത്തലുകൾ ഇങ്ങനെ

ശബരിമല വിഷയത്തിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പാസാക്കിയ ഉത്തരവ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പുനപരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ ഡൽഹിയിലെ നിയമവൃത്തങ്ങളിൽ സംസാരം.
ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ രംഗത്തെത്തിയതോടെയാണ് ഇത്തരമൊരു സംശയം നിയമവൃത്തങ്ങളിൽ ഉരുത്തിരിഞ്ഞിരിക്കുന്നത്.
സുപ്രീം കോടതി വിധി ശരിയായില്ലെന്നാണ് കെ.കെ. വേണുഗോപാൽ പറഞ്ഞത്. സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു പരാമർശം. കെ.കെ.വേണുഗോപാൽ വെറുതെ സംസാരിക്കുന്ന വ്യക്തിയല്ല. കേന്ദ്ര സർക്കാരിന്റെ കൃത്യമായ മൗനാനുവാദം അദ്ദേഹത്തിന്റെ വാക്കുകളിൽ കാണും. സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മാനിക്കാതെയാണ് കോടതി വിധി പറഞ്ഞത്. സ്ത്രീകൾ വലിയ പ്രതിമേധവുമായി ഇറങ്ങുമെന്ന് കോടതി പോലും കരുതികാണില്ല. ശബരി മലയിൽ സ്ത്രീകളെ കയറ്റിയാൽ ദൈവകോപം വരുമെന്ന്സംശയിക്കുന്നവർ കേരളത്തിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയം പോലും ദൈവകോപത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദു മൽഹോത്രയുടെ നിലപാടാണ് ശരിയെന്ന് വേണുഗോപാൽ ആവർത്തിച്ചു.
ദീപക് മിശ്രയുമായി രഞ്ജൻ ഗോഗോയുമായി നല്ല ബന്ധത്തിലല്ല. അതിപ്പോഴും അങ്ങനെ തന്നെയാണ്. ദീപക് മിശ്രയുടെ ഉത്തരവുകളോട് രഞ്ജൻ ഗോഗോയി ഉൾപ്പെടെയുള്ള പല ജഡ്ജിമാർക്കും യോജിപ്പില്ല. ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യനും ജോസഫും ഉൾപ്പെടെ നീതിപീഠത്തിലെ പല ജഡ്ജിമാരും ദീപക് മിശ്രയുടെ ഉത്തരവുകൾക്കെതിരെ പലവട്ടം രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനും ശബരിമല വിധി ഉചിതമായില്ലെന്ന തോന്നലാണുള്ളത്. അതാണ് അറ്റോണി ജനറലിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. എൻ എസ് എസും പന്തളം കൊട്ടാരവും ചില അയ്യപ്പ സംഘടനകളും പുനപരിശോധനാ ഹർജികളുമായി കോടതിയിലെത്തിയിട്ടുണ്ട്. ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഉടൻ പരിഗണിക്കണമെന്ന ആവശ്യം മാത്രം കോടതി തള്ളികളഞ്ഞു. ഇതിനകം തന്നെ ശബരിമല വിധി ഡൽഹിയിൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. നിയമവൃത്തങ്ങൾ വിധിയെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. വിധി നിയമവിദ്യാർത്ഥികൾക്കിടയിലും ചർച്ചയായിട്ടുണ്ട്. പുനപരിശോധനാ ഹർജി ഉടൻ പരിഗണിക്കില്ലെന്ന കോടതി ഉത്തരവ് കണ്ടയുടനെ നിയമവ്യത്തങ്ങൾ ചർച്ച ചെയ്തത് ഇതാണ്. അതുകൊണ്ടു തന്നെ വിധി പുനപരിശോധിക്കാനുള്ള സാധ്യത ഏറെയാണ്.
കേരള സർക്കാരും പുന പരിശോധനാ ഹർജിയുടെ സാധ്യതകളാണ് തേടുന്നത്. കോടതി വിധി അനുകൂലമായെങ്കിൽ സർക്കാരിന് എങ്ങനെയെങ്കിലും ഊരാമെന്നാണ് സർക്കാരിന്റെ ചിന്ത.
https://www.facebook.com/Malayalivartha























