ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബോർഡും സർക്കാരും സ്വീകരിക്കുന്ന നിഷേധോത്മക നിലപാടിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ അർച്ചനകളും ഹോമങ്ങളും നടത്താൻ വിസമ്മതിക്കുന്നു; ദേവസ്വം ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബോർഡും സർക്കാരും സ്വീകരിക്കുന്ന നിഷേധോത്മക നിലപാടിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ അർച്ചനകളും ഹോമങ്ങളും നടത്താൻ വിസമ്മതിക്കുന്നത് കാരണമാണ് വരുമാനത്തിൽ വൻ ഇടിവ് ഉണ്ടായതെന്ന് ബോർഡിലെ ഉന്നതർ സൂചന നൽകി.
യഥാർത്ഥത്തിൽ ബി ജെ പിയും വിവിധ ഹിന്ദുമത സംഘടനകളുമാണ് ഇത്തരം നീക്കങ്ങൾക്കു പിന്നിലെങ്കിലും ഹിന്ദുമത വിശ്വാസികളായ പ്രത്യേകിച്ച് ഒരു രാഷ്ട്രീയകക്ഷികളോടും കൂറില്ലാത്ത ഭക്തജനങ്ങളും ഇതേ നിലപാട് സ്വീകരിച്ചതോടെയാണ് ബോർഡ് പ്രതിസന്ധിയിലായത്. ബോർഡ് പ്രസിഡന്റ് പതമകുമാർ കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തിരുന്നു. എന്നാൽ പത്മകുമാറിനെ സർക്കാരിന് വേണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നതോടെ ബോർഡിലുള്ള ഉദ്യോഗസ്ഥർ പോലും അദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല. വല്ലാത്തൊരുതരം മാനസിക സംഘർഷമാണ് പ്രസിഡന്റ് അനുദവിക്കുന്നത്.
വരുമാനം കുറയുന്ന വിവരം പ്രസിഡന്റ് ദേവസ്വം മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. എന്നാൽ ഹിന്ദുക്കൾക്കെതിരായി നിലപാടെടുക്കുന്ന ദേവസ്വം മന്ത്രിക്ക് ഇതൊരു വിഷയമേ അല്ല. വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിന് കെ എസ് ആർ റ്റി സിയുടെ ഗതിവരും. അത് മാത്രമേ സംഭവിക്കുകയുള്ളു . ക്ഷേത്രങ്ങളിൽ പൂജ മുടങ്ങുന്ന സാഹചര്യം പോലും സംജാതമായി കൂടെന്നില്ല. ശബരിമലയിലെ വരുമാനത്തിന്റെ പിൻ ബലത്തിലാണ് സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളിൽ പൂജ നടക്കുന്നതും ജീവനകാർക്ക് ശമ്പളം നൽകുന്നതും. വരുമാനം മുടങ്ങിയാൽ ശമ്പളം മുടങ്ങും. അതിനാൽ വരുമാനം കുറയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബോർഡ് ജീവതകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ എസ് ആർറ്റിസിയെ സർക്കാർ സഹായിക്കും. പക്ഷേ ബോർഡിനെ സഹായിക്കില്ല.
ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെടുന്നതും തകർച്ച ഭയന്നാണ്. എന്നാൽ ബോർഡിന്റെ നിലപാടിനോട് സർക്കാർ അനുകൂലമായല്ല പ്രതികരിക്കുന്നത്. സർക്കാർ നിലപാട് കടുപ്പിക്കുമ്പോൾ സമ്മർദ്ദത്തിലാകുന്നത് പത്മകുമാറാണ്. ബോർഡിന്റെ അവസാന പ്രസിഡന്റ് എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. എൻ. എസ് എസ് ദേവസ്വം ബോർഡിനോട് സ്വീകരിക്കുന്ന നിലപാടും ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതേസമയം സ്വകാര്യ ട്രസ്റ്റുകൾ നടത്തുന്ന അമ്പലങ്ങളിൽ വരുമാനത്തിൽ ഒരു കുറവുമില്ല. ഇതിൽനിന്നും ദേവസ്വം ബോർഡിനോടുള്ള വിരോധം മനസിലാക്കാവുന്നതേയുള്ളു.
ശബരി മലയിൽ ഇക്കുറി വരുമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ ബോർഡിന്റെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും.
https://www.facebook.com/Malayalivartha























