ഒരുകാരണവശാലും യുവതികളെ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്ക് കടത്തിവിടില്ല...നാളെ മുതൽ നിലയ്ക്കലിൽ ദേവനും സിനിമാപ്രവർത്തകരും കാവൽ
ശബരിമല ക്ഷേത്രത്തിലേക്ക് യുവതികളെ പ്രവേശിപ്പിക്കും എന്ന വിധിക്കെതിരായി കേരളത്തിൽ നടക്കുന്ന നാമജപ ഘോഷയാത്രയിൽ സിനിമാ രംഗത്തുള്ളവരും പങ്കു ചേരുന്നു.
നാളെ , ഒക്ടോബര്‍ 14 ന് കാലത്ത് 8 മണിക്ക് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രതെതിന്റെ കിഴക്കെ നടയില്‍നിന്നും പുറപ്പെട്ട് പന്തളം വഴി നിലയ്ക്കലിൽ എത്തുന്ന അയ്യപ്പ നാമജപ പദയാത്രയില്‍ പങ്കെടുക്കാന്‍ ഭാരതീയരായ എല്ലാ അയ്യപ്പ ഭക്തരെയും ദേവൻ ക്ഷണിക്കുന്നു.
രാവിലെ എട്ടിന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ശബരിമല തന്ത്രിമാരായ കണ്ഠരര് മോഹനരര്, മകൻ കണ്ഠരര് മഹേഷ് മോഹനരര് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും....നടൻ കൊല്ലം തുളസി, ശബരിമല വാവർ സ്വാമി സിദ്ദീഖ് മുസ്ലിയാർ, മുൻ മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി,കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ, തന്ത്രവിദ്യാപീഠം ഡയറക്ടർ ടി.ഡി.പി. നമ്പൂതിരി, ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണൻ, കൊച്ചുകടുത്ത സ്വാമിയുടെ പിന്മുറക്കാരൻ വിജയൻനായർ തുടങ്ങിയവർ പങ്കെടുക്കും. യാത്രയിൽ ശബരിമലക്ഷേത്രവും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട പ്രമുഖരുടെ അഭിപ്രായങ്ങൾ ശേഖരിച്ചു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നൽകും
ഒരുകാരണവശാലും യുവതികളെ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്ക് കടത്തിവിടില്ല എന്ന് ഉറപ്പുവരുത്തുമെന്നും പറയുന്നു.
https://www.facebook.com/Malayalivartha