യുവതികളെ കണ്ടാൽ അയ്യപ്പൻറെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നതിനു തുല്യം.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹിന്ദുമതത്തിൽ ഇത്തരം ഒരു കാഴ്ചപ്പാടില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
ചെറിയ കുട്ടികളിൽ ദൈവത്തില്‍ ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന ബോധം ഇത്തരം ആചാരങ്ങളിലൂടെ കുട്ടികളുടെ മനസില്‍ ഉണ്ടാകുമെന്നും അത് പെൺകുട്ടികളുടെ ലൈംഗിക അവബോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയിൽ പറയുന്നു. താൻ ഒരു ഭോഗവസ്തു ആണെന്ന വിചാരം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതാണ് എൻ എൻ എസിന്റെ വാദം .
യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല എന്ന് പറയുന്നത് പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത്തിനു തുല്യമാണ്. ഇത് ഇന്നേവരെ സ്ത്രീകൾ നേടിയെടുത്ത സാമൂഹ്യ നിയമങ്ങള്‍ക്ക് എതിരാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെ ലംഖിക്കുന്നതാണ് എൻ എൻ എസ്സിന്റെ നിലപാട് എന്നും സിന്ധു ടി.പി ഹർജിയിൽ ചൂണ്ടിക്കാട്ടി
https://www.facebook.com/Malayalivartha


























