സന്നിധാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പ്രശനങ്ങള്‍ ആരംഭിച്ചിരുന്നു; എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് പോകുന്നുവെന്നും ചോദിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ എത്തി... ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി; ഷര്‍ട്ടിടാതെ കാവി മുണ്ട് ധരിച്ചൊരാള്‍ മൊബൈലില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.... സന്നിധാനത്തേക്ക് പുറപ്പേട്ടപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ശബരിമല നട തുറന്നപ്പോൾ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ പ്രവേശിക്കാൻ യുവതിയുടെ നീക്കം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിംഗിന് പോയ ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പ്രതിഷേധക്കാര്‍ മരക്കൂട്ടത്ത് വെച്ച് തടയുകയും അവര്‍ക്ക് തരികെ ഇറങ്ങേണ്ടി വന്നിരുന്നു.
ഇപ്പോള്‍ തനിക്ക് നേരിട്ട മോശം അനുഭവം വ്യക്തമാക്കിയിരിക്കുകയാണ് സുഹാസിനി. 100 കണക്കിനാളുകള്‍ സംഘടിച്ചെത്തി, സംഘര്‍ഷം ഒഴിവാക്കാനാണ് മലകയറ്റത്തില്‍ നിന്നും പിന്മാറിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ സുഹാസിനി പറയുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും കേരളത്തിലെ പ്രശ്‌നങ്ങളും സുഹാസിനി വിവരിച്ചിട്ടുണ്ട്. മാത്രമല്ല തനിക്കും സഹപ്രവര്‍ത്തകന്‍ കായ് ഷോള്‍ട്‌സിനും നേരിട്ട ദുരനുഭവവും സുഹാസിനി വിശദമാക്കുന്നുണ്ട്. സന്നിധാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പ്രശനങ്ങള്‍ ആരംഭിച്ചിരുന്നു. എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് പോകുന്നുവെന്നും ചോദിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ എത്തി. തന്നോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതുകണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിനും മടങ്ങിപ്പോകാന്‍ അവര്‍ ആക്രോശിച്ചു.
രണ്ട് ഡസനിലധികം പൊലീസുകാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കി. ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി. ഷര്‍ട്ടിടാതെ കാവി മുണ്ട് ധരിച്ചൊരാള്‍ മൊബൈലില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. അതോടെ മറ്റുള്ളവരും അത് തന്നെ ചെയ്തു. പകുതി ദൂരം പിന്നിട്ടപ്പോള്‍ കൂടുതല്‍ പേര്‍ കുന്നില്‍ നിന്നും വശത്തെ വേലി ചാടിയും എത്തി. മുഷ്ടി ഉയര്‍ത്തിയും മറ്റും അവര്‍ അലറി വിളിച്ചു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയെങ്കിലും അവരുടെ വലയം ഭേദിച്ച പ്രതിഷേധക്കാര്‍ തനിക്കെതിരെ കല്ലെറിഞ്ഞു. തോളില്‍ കൊണ്ടെങ്കിലും മുറിവേറ്റില്ല.
തുടര്‍ന്നാണ് ഷോള്‍ട്‌സുമായി ആലോചിച്ച് പിന്മാറാന്‍ തീരുമാനിച്ചത്. നവംബറില്‍ കൂടുതല്‍ ഭക്തരെത്തുന്നതോടെ ഇവിടെ എന്താണ് സംഭവിക്കുകയെന്ന് നിശ്ചയമില്ലെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞതായും സുഹാസിനി വ്യക്തമാക്കുന്നു. തനിക്ക് കിട്ടിയ ഒരു പ്രോത്സാഹനവും സൂചിപ്പിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരു ചെറിയ മനുഷ്യന്‍ പൊലീസ് ഓഫീസറെ തള്ളി നീക്കി തനിക്ക് നേരെ കൈ നീട്ടി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.- സുഹാസിനി കുറിച്ചു.
അതേസമയം ഇന്ന് യുവതികളുടെ മലകയറ്റവുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ ഇരുമുടിക്കെട്ടുമായി യുവതി സന്നിധാനത്തേക്ക്. ആന്ധ്രസ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയാണ് മലകയറുന്നത്. ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയായ മറ്റൊരു യുവതിയും ഒപ്പം നീങ്ങുന്നു. കനത്ത പോലീസ് സംരക്ഷണയില്‍ ഇപ്പോള്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയായിരുന്നു. നാല്‍പ്പതിനും അമ്ബതിനും മദ്ധ്യേ പ്രായമുള്ളവരാണ് രണ്ടു സ്ത്രീകളും. ഇവരെ തടയുക എന്ന ഉദ്ദേശത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ സന്നിധാനത്ത് പ്രതിഷേധം ഒരുക്കാനുള്ള നീക്കത്തിലാണ്.
കനത്ത പോലീസ് സംരക്ഷണയിലാണ് ഇരുവരും മല കയറുന്നത്. കവിത പോലീസ് വേഷത്തില്‍ ഹെല്‍മറ്റ്ധരിച്ചാണ് മലകയറുന്നത്. മാധ്യമപ്രവര്‍ത്തക കവിത ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനായിട്ടാണ് സന്നിധാനത്തിലേക്ക് പോകുന്നത്. കൊച്ചി സ്വദേശിനി ഇരുമുടിക്കെട്ടുമായി മലകയറുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം മലകയറുന്ന യുവതികളെ അനുഗമിക്കുന്നത്. ഇന്നലെ രാത്രി തന്നെ മലകയറാനുള്ള സന്നദ്ധത കവിത അറിയിച്ചതാണെങ്കിലും രാവിലെ മതിയെന്ന് പോലീസ് തീരുമാനിച്ചു. ഇപ്പോള്‍ അപ്പാച്ചിമേടും പിന്നിട്ടിരിക്കുകയാണ്. മൊബൈല്‍ ജര്‍ണലിസ്റ്റായ കവിത ശബരിമല സന്നിധാനത്തിലെ ദൃശ്യങ്ങള്‍ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലകയറുന്നത്.
അതേസമയം ശബരിമല ദര്‍ശനം നടത്തിയ ഒരു കൂട്ടം ഭക്തര്‍ ഇതിനെതിരേ സന്നിധാനത്ത് രംഗത്ത് എത്തിയിട്ടുണ്ട്. അവര്‍ മടങ്ങുന്ന വഴി ഇവരെ തടയുമെന്നാണ് പറയുന്നത്. എന്തു കാരണവശാലം യുവതികളെ തടയുമെന്നാണ് ഭക്തര്‍ പറയുന്നത്. നിരവധിയാളുകള്‍ സംഘടിച്ച് കാനനപാതയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പറയുന്നത് ഒരു കാരണവശാലം ഇവരെ കയറ്റിവിടില്ലെന്നാണ് പറയുന്നത്. മല കയറുന്നവര്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്രവും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ മലകയാന്‍ എത്തിയ യുവതി ഉള്‍പ്പെട്ട ആന്ധ്രയില്‍ നിന്നുള്ള ഒരു കുടുംബത്തെയും ചേര്‍ത്തല സ്വദേശിനിയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോന്നിരുന്നു.
https://www.facebook.com/Malayalivartha























