ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്തിന് സമീപത്തെ നടപ്പന്തലില്‍ യുവതികള്‍... പ്രതിഷേധം ശക്തമാകുമ്പോൾ യുവതികൾ മടങ്ങാൻ സാധ്യത

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് സ്ത്രീകള്‍ സന്നിധാനത്തെത്തി. ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും നടപ്പന്തലിലെത്തി. പ്രതിഷേധക്കാരുമായി എെജി ശ്രീജിത്ത് സംസാരിക്കുകയാണ്. ആന്ധ്രസ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയാണ് മലകയറുന്നത്. ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയായ മറ്റൊരു യുവതിയും ഒപ്പം നീങ്ങുന്നു.
ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഡിജിപിയോട് കടകംപള്ളി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡിജിപിയുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങാന്‍ തീരുമാനിച്ചത്.
യുവതികള്‍ക്ക് മുന്നില്‍ ഒരുസംഘം ആളുകള്‍ ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു. ഉപദ്രവിക്കാന്‍ വന്നതല്ലെന്നും നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന് മടങ്ങാന്‍ മന്ത്രി നിര്ദ്ദേശം നല്‍കിയത്.
അതെ സമയം സന്നിധാനത്ത് ഭക്തർ കിടന്ന് പ്രതിഷേധിക്കുമ്പോൾ സമാധാന വാക്കുകളുമായി ഐ ജി. നിങ്ങൾക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളു ഞങ്ങൾക്ക് നിയമത്തിന്റെ ബാധ്യതയാണുള്ളത്. ഞങ്ങൾക്ക് നിങ്ങളുടെ വിശ്വാസം മാത്രം സംരക്ഷിച്ചാൽ പോര. നിങ്ങളുടെ വികാരം മാനിച്ചത് കൊണ്ടുമാത്രമാണ് പടച്ചട്ട ധരിച്ചത്. നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശം ഇല്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ഐജിയുടെ നിർദ്ദേശം. ഐജിയുടെ നിര്‍ദ്ദേശപ്രകാരം ഭക്തർ ഇപ്പോൾ നാമം ജപിക്കുകയാണ്. പ്രതിഷേധം ശക്തമായപ്പോൾ യാത്ര അവസാനിപ്പിക്കാനാണ് സൂചന.
ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്തിന് സമീപത്തെ നടപ്പന്തലില്‍ യുവതികള്‍ എത്തി. കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകയുമാണ് കനത്ത പൊലീസ് അകന്പടിയോടെ രാവിലെ 8.45ഓടെ സന്നിധാനത്ത് എത്തിയത്. യുവതി ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടറായ കവിത റിപ്പോര്‍ട്ടിംഗിനുമായാണ് ശബരിമലയിലെത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലെന്നോണം കവിതയ്ക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി കവിത പമ്ബയില്‍ എത്തിയാണ് ശബരിമലയിലേക്ക് പോകണമെന്ന് ഐ.ജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, രാത്രിയാത്ര അനുവദിക്കാനാകില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. തുടര്‍ന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ യാത്ര തിരിച്ചത്. പൊലീസിന്റെ കനത്ത സുരക്ഷ ഉള്ളതിനാല്‍ തന്നെ ഇരുവരും അവര്‍ക്ക് ഭക്തരുടെ പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഇരുവരും മരക്കൂട്ടത്തില്‍ എത്തിയിട്ടുണ്ട്. ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പ്രതിഷേധത്തെ തുടര്‍ന്ന് മലകയറ്റത്തിനിടെ പകുതിയില്‍ വച്ച് മടങ്ങിപ്പോയിരുന്നു.
https://www.facebook.com/Malayalivartha






















