തണ്ണിമത്തന്‍ കൊണ്ട് മാറ് മറച്ച് വിവാദം സൃഷ്ടിച്ച കിസ് ഓഫ് ലവ് നായികയെ പോലുള്ള ആക്റ്റിവിസ്റ്റുകൾക്ക് പോകാനുള്ള ഇടമല്ല ശബരിമല; കാവിയുടുത്ത് തിരുമുടിക്കെട്ടേന്തിയ രഹ്ന ഫാത്തിമയെ തടയാൻ ഭക്തരുടെ വേലിയേറ്റം: ഇത് തിരിച്ചറിഞ്ഞ് മന്ത്രി കടകംപള്ളിയും സർക്കാരും
ആക്റ്റിവിസ്റ്റുകൾക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഐജിയോട് മന്ത്രി കടകംപള്ളി. കാവിയുടുത്ത് തിരുമുടിക്കെട്ടേന്തി നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ സന്നിധാനത്തെത്തിയപ്പോൾ തടയാനായി ഭക്തരുടെ വേലിയേറ്റം. നൂറകണക്കിന് ഭക്തരാണ് ശരണം വിളികളുമായി കാത്ത് നില്‍ക്കുന്നത്. തണ്ണിമത്തന്‍ കൊണ്ട് മാറ് മറച്ച് വിവാദം സൃഷ്ടിച്ച കിസ് ഓഫ് ലവ് നായികയെ എന്ത് വിലകൊടുത്തും തടയാൻ തന്നെയാണ് ഭക്തരുടെ നീക്കം. മലകയറാൻ രഹ്ന തയ്യാറെടുക്കുമ്പോൾ പനമ്പിള്ളിയിലെ വീടിനുനേരെ ആക്രമണം നടക്കുകയാണ്.
ഹൈദരാബാദിലെ മോജോ ടിവി സംഘത്തിലെ കവിതയും രഹ്നയ്‌ക്കൊപ്പമുണ്ട്. ഇരുവരും മരക്കൂട്ടം കടന്നു കഴിഞ്ഞു. അങ്ങനെ മരക്കൂട്ടം കഴിയുന്ന ഇരുമുടികെട്ടേന്തിയ വനിതയായി രഹ്ന മാറുകയാണ്. കവിത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകയും.
ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളില്‍ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയില്‍ താമസക്കാരിയായ രഹ്ന ബി എസ് എന്‍ എല്‍ ജീവനക്കാരിയുമാണ്. വേറിട്ട പ്രതിഷേധവുമായി ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിയാണ് രഹ്ന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നില്ലെന്ന പേരില്‍ നീക്കം ചെയ്തു. പുലിയായി വേഷമിട്ട് രഹ്നയും പെണ്‍പടയും തൃശൂരില്‍ താരങ്ങളായി. പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതല്‍ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്‌ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി.
ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കവിത എന്ന മാധ്യമപ്രവര്‍ത്തകയും ഇരുമുടിക്കെട്ടേന്തി കറുപ്പണിഞ്ഞ മറ്റൊരു യുവതിയുമാണ് പുലര്‍ച്ചെ 6.50 ഓടെ പമ്ബയില്‍ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് മാധ്യമപ്രവര്‍ത്തക. കവിത പൊലീസ് വേഷത്തിലാണ് യാത്ര. പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പൊലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോകുന്നത്. വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിച്ചത്.
ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് രാവിലെ പമ്ബയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്.
എന്നാൽ പ്രതിഷേധം ശക്തമായതോടെ ഭക്തരോട് സമാധാന വാക്കുകളുമായി ഐ ജി. എത്തുകയായിരുന്നു. നിങ്ങൾക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളു ഞങ്ങൾക്ക് നിയമത്തിന്റെ ബാധ്യതയാണുള്ളത്. ഞങ്ങൾക്ക് നിങ്ങളുടെ വിശ്വാസം മാത്രം സംരക്ഷിച്ചാൽ പോര. നിങ്ങളുടെ വികാരം മാനിച്ചത് കൊണ്ടുമാത്രമാണ് പടച്ചട്ട ധരിച്ചത്.
നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശം ഇല്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ഐജിയുടെ നിർദ്ദേശം. ഐജിയുടെ നിര്‍ദ്ദേശപ്രകാരം ഭക്തർ ഇപ്പോൾ നാമം ജപിക്കുകയാണ്.
https://www.facebook.com/Malayalivartha