കേരളത്തെ മുൾമുനയിൽ നിർത്തിയ ശേഷം ചുംബന സമര നായിക രഹ്ന ഫാത്തിമയും വിവാദ ജേർണലിസ്റ് കവിതയും പിന്മാറുകയാണ്... പോലീസ് പിന്മാറാൻ കാരണം ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ വെളിപ്പെടുത്തൽ.. എന്ത് വിലകൊടുത്തും അവരെ സുരക്ഷിതമായി മലയിറക്കുമെന്ന് ഐജി
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാതെ പൊലീസ് സംഘം യുവതികളുമായി മല ഇറങ്ങി. പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ രഹാനെ ഫാത്തിമയും നടപ്പന്തിലിന് സമീപം വന്നത്. ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് പൊലീസിനോട് പിന്മാറുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ആചാരം ലംഘിച്ചാല്‍ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി കുടുംബം വ്യക്തമാക്കി. പതിനെട്ടാംപടിയ്ക്ക് കീഴെ പരികര്‍മികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പതിവ് പൂജ നടത്തുന്നുണ്ടെങ്കിലും കലശാഭിഷേകം ഉള്‍പ്പെടെ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. ശബരിമല ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിഷേധം നടക്കുന്നത്. പ്രശ്‌ന പരിഹാരം വരെ പ്രതിഷേധം തുടരുമെന്നാണ് പരികര്‍മികള്‍ പറയുന്നു. ആന്ധ്ര സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും പോലീസ് സംരക്ഷണത്തില്‍ നടപ്പന്തല്‍ വരെ എത്തിയിരുന്നു. യുവതികളെ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി പോലീസ് നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടന്നു.
ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം തുടര്‍ന്നാല്‍ ശബരിമല നട അടച്ചിടണമെന്നാണ് പന്തളം രാജകുടുംബം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിളിച്ചുചൊല്ലി പ്രായശ്ചിത്തവും താന്ത്രികവിധി പ്രകാരം ശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇനി മറ്റ് ചടങ്ങുകള്‍ നടത്താവൂ എന്നാണ് താഴമണ്‍ തന്ത്രികുടുംബം പന്തളം രാജകുടുംബത്തിനെ അറിയിച്ചിരിക്കുന്നതെന്ന് ‘പന്തളത്ത് കൊട്ടാരം നിര്‍വാഹകസംഘം വ്യക്തമാക്കി. പ്രതിഷേധങ്ങൾ ശക്തമായ അവസ്ഥയിൽ നട അടച്ചിടുമെന്ന് പോലീസ് അറിയിച്ചതോടെ ആക്റ്റിവിസ്റ്റുകൾ തിരികെ മടങ്ങാം എന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha