പതിനെട്ടാംപടിക്ക് താഴെ പൂജനിർത്തിയുള്ള പരികർമ്മികളുടെ പ്രതിഷേധം അവസാനിപ്പിച്ചു
പൂജകൾ നിർത്തിയുള്ള പരികർമ്മികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്ക് എത്തിയ മാധ്യമ പ്രവര്‍ത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും തിരിച്ചിറങ്ങുന്നതോടെയാണ് പൂജനിർത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ചത്. യുവതികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്നും സ്ത്രീകള്‍ കയറിയാല്‍ ദര്‍ശനം നടക്കില്ലെന്ന് തന്ത്രി അറിയിച്ചുവെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. യുവതികളെ സുരക്ഷിതമായി താഴെയിറക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമെന്നും ഐജി പറഞ്ഞു. വീടുവരെ ശക്തമായ സുരക്ഷയിൽ എത്തിക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് യുവതികൾ മലയിറങ്ങുന്നത്.
അതേസമയം, തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹന ഫാത്തിമ പറഞ്ഞു. മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു. രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് അക്രമണം ഉണ്ടായത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha