മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം ; അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും ; ആഞ്ഞടിച്ച് പിസി ജോർജ്

ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോര്‍ജ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
യുവതികളെ ശബരിമലയിൽ കടത്തിവിടാൻ സുപ്രീം കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്കെന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ദേശീയ ചാനലായ റിപ്പബ്ലിക്ക് ടി.വിയുടെ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിനായിരുന്നു പി.സി ജോർജിന്റെ മറുപടി.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പൻ പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് ചെല്ലുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നാസ്തികനാണ്, അയാൾക്ക് വിശ്വാസപരമായി കാര്യങ്ങളിൽ താൽപര്യമില്ല. വിശ്വാസമാണ് പ്രധാനമെന്നും അതിൽ വിട്ടുവീഴ്ച ചെയ്യില്ല. സ്ത്രീകൾ ശബരിമലയിൽ പോകുന്നത് വിശ്വാസങ്ങൾക്ക് എതിരാണ്. അയ്യപ്പൻ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. മാതൃ-പുത്രി ബന്ധം മാത്രമാണ് അയ്യപ്പന് സ്ത്രീകൾകളോടുള്ളത്. പത്ത് വയസിനും അമ്പത് വയസിനും ഇടയിലുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പൻ പറയുന്നത്. പിന്നെന്തിനാണ് ഇവർ അങ്ങോട്ട് പോകുന്നതെന്നും പി.സി.ജോർജ് കഴിഞ്ഞ ദിവസം ചോദിച്ചു.
https://www.facebook.com/Malayalivartha






















