മറ്റൊരു മതത്തിന്റെ കാര്യത്തിൽ ഇടപ്പെട്ട് അവരുടെ മത വികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്ന വകുപ്പാണ് രഹ്‍ന ഫാത്തിമയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത് . ഇത് ജാമ്യമില്ലാ വകുപ്പാണ്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതുടർന്ന് ഇന്ന് രാവിലെ രഹ്‍ന ഫാത്തിമ ശബരിമലയിൽ എത്തിയിരുന്നു. ഇത് മനഃപൂർവ്വം രാജ്യത്തു വർഗീയ കലാപം ഉണ്ടാക്കാൻ വേണ്ടി ആണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട എസ പി ക്ക് പരാതി ലഭിച്ചു. 153 എ പ്രകാരം നടപടിയെടുക്കണമെന്ന് പറഞ്ഞ പരാതി ബി രാധാകൃഷ്‌ണമേനോൻ ആണ് നൽകിയിരിക്കുന്നത് . പഞ്ച ദിവ്യ ദർശൻ എന്ന സംഘടനയുടെ കൺവീനർ ആണ് ശ്രീ രാധാകൃഷ്‌ണമേനോൻ.
മറ്റൊരു മതത്തിന്റെ കാര്യത്തിൽ ഇടപ്പെട്ട് അവരുടെ മത വികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്ന വകുപ്പാണ് രഹ്‍ന ഫാത്തിമയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത് . ഇത് ജാമ്യമില്ലാ വകുപ്പാണ്.
രഹാന ഫാത്തിമ മോഡലും നടിയുമാണ്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
അയ്യപ്പഭക്തികൊണ്ടാണ് രഹാനെ ശബരിമലയിൽ പോയതെന്ന് പറയാനാവില്ല . രഹ്‍ന ഫാത്തിമയുടെ കാര്യത്തില്‍ വിശദീകരണവുമായി ഇവര്‍ ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. രഹ്‍നയെ ഡ്യൂട്ടിയുടെ ഭാഗമായി ശബരിമലയില്‍ നിയോഗിച്ചിട്ടില്ലെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി. എറണാകുളത്തെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വാര്‍ത്താകുറിപ്പ് ഇറക്കിയത്.
ശബരിമല കയറാനെത്തിയ രഹ്‍ന ഫാത്തിമ സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്ന് തിരിച്ചിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇവരുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് തനിക്കും തന്‍റെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ആക്ടിവിസ്റ്റ്കൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ട കാര്യമില്ലെന്നുതന്നെയാണ് സർക്കാരിന്റെ പക്ഷവും
ഇതോടെ രഹ്‍ന ഫാത്തിമ അഴിക്കുള്ളിലാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്
https://www.facebook.com/Malayalivartha