നിരീശ്വരവാദിയായ ലിബിയ്ക്ക് അയ്യപ്പസന്നിധിയിലെന്ത് കാര്യം ?...ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ചേര്‍ത്തല സ്വദേശി ലിബിയ്‌ക്കെതിരെ കേസെടുത്തു
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി ലിബിയ്‌ക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് എടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയും ചെയ്തു. സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ മടങ്ങിയതെന്ന് ലിബി പറഞ്ഞിരുന്നു.
ശബരിമലയിലെത്തിയതിനെത്തുടർന്ന് ലിബിയുടെ വീടിനു നേരെ പ്രതിഷേധക്കാര്‍ ആക്രമണവും നടത്തിയിരുന്നു. ലിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അസഭ്യവര്‍ഷമാണ് ആളുകള്‍ നടത്തുന്നത്. നിരവധിപ്പേര്‍ ലിബിയുടെ മേല്‍ വിലാസം ആവശ്യപ്പെട്ടു കൊണ്ടും കമന്റുകള്‍ ചെയ്തിരുന്നു.
താന്‍ നിരീശ്വരവാദിയാണെന്ന് സ്വയം തുറന്നു പറഞ്ഞു കൊണ്ട് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നാലു പേര്‍ ശബരിമലയില്‍ പോകാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അതില്‍ താന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീശ്വരവാദികളാണെന്നും വ്യക്തമാക്കുന്നതായിരുന്നു ലിബിയുടെ പോസ്റ്റ്. തുടര്‍ന്നായിരുന്നു ഫെയ്‌സ്ബുക്കിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ലിബിയ്‌ക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha