ശബരിമലയെ കലാപ ഭൂമിയാക്കരുത്; ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ല; കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ
കോടതിവിധിയെ അട്ടിമറിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നതായി സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയെ കലാപഭൂമിയാക്കരുത് . വിശ്വാസികളുടെ പേരിൽ നടക്കുന്ന സമരം വിശ്വാസികളെ രക്ഷിക്കാനല്ല .ശബരിമലയെ സംഘർഷ ഭൂമിയാക്കരുത് .സമരങ്ങൾ വിശ്വാസത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകണം .സമരം രാഷ്ട്രീയ സമരമായി മാറിയിരിക്കുകയാണ്. കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമാണ് ഇരുവരുടേയും അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു .
കോടതിയിൽ കേസ് നടന്നപ്പോൾ എന്തുകൊണ്ട് കോൺഗ്രസ്സും ബി.ജെ.പിയും എതിർത്തില്ല. ശബരിമല വിധിയിൽ കോൺഗ്രസ്സും ബി.ജെ.പിയും എന്തുകൊണ്ട് റിവ്യൂ ഹർജിനൽകുന്നില്ലെന്നും കോടിയേരി ചോദിച്ചു. ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് ബി.ജെ.പിയാണ് .എന്തുകൊണ്ട് ശബരിമല വിഷയത്തിൽ മാത്രം ബി.ജെ.പി ഇരട്ടത്താപ്പ് കാണിക്കുന്നു .അദ്ധേഹം ചോദിച്ചു
പോലീസിനിടയിൽ മതപരമായ ചേരിതിരിവുണ്ടാക്കാൻ സമരക്കാർ ശ്രമിക്കുകയാണ്.പോലീസുകാർക്കെതിരെ മതപരമായ പരാമർശങ്ങൾ ഉന്നയിക്കുന്നതായും കോടിയേരി പറഞ്ഞു .വാട്സാപ്പ് വഴി പ്രചരണം നടത്തി കലാപമുണ്ടാക്കാനുള്ള ഗൂഢനീക്കമാണ് ബി.ജെ.പിയും ആർ .എസ് എസും നടത്തുന്നത് ഇത് ജനങ്ങൾ തിരിച്ചറിയണം .
വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിപാടിനെ കോടിയേരി തള്ളി .ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ലന്നും കോടിയേരി പറഞ്ഞു.പ്രതിഷേധങ്ങൾക്കായി സ്ത്രീയായാലും പുരുഷനായാലും മലകയറുന്നത് തെറ്റാണെന്നും കോടിയേരി വ്യക്തമാക്കി.വരുന്ന ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾക്കെതിരെ സി.പി.എം ശക്തമായ പ്രതിരോധം സംഘടിപ്പിക്കും .എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു .
https://www.facebook.com/Malayalivartha