വാസന്തിയുടെയും ആദിശേഷിയുടെയും വരവിൽ ദുരൂഹത; പമ്പയിൽ പ്രതിഷേധം ആളിക്കത്തുന്നു... തെറിവിളികളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; യുവതികളെ തിരികെ പമ്പയിലെത്തിച്ച് പോലീസുകാർ
വാസന്തിയും ആദിശേഷിയും എത്തിയത് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. ആന്ധ്രാപ്രദേശ് സ്വദേശിനികളായ വാസന്തിയും ലക്ഷ്മിയുമാണ് ഇന്ന് രാവിലെ ശബരിമലയില്‍ എത്തിയത്. ഇവര്‍ മല കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തെറിവിളികളുമായി ഇരുവരെയും തടഞ്ഞു. സംഭവം സംഘര്‍ഷത്തിലേക്ക് പോയതോടെ പൊലീസ് സ്ഥലത്തെത്തി യുവതികളെ തിരികെ പമ്പയിലെത്തിച്ചു. പമ്പയിലെ ഗാര്‍ഡ് റൂമിലെത്തിച്ച യുവതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ഇവര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടാല്‍ സംരക്ഷണയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇതേ വേഷത്തിലെത്തിയ മേരി സ്വീറ്റിക്ക് നേരെ വ്യാപക പ്രതിഷേധമായിരുന്നു. അയ്യപ്പൻറെ സന്നിധി ടൂർ നടത്താനുള്ള ഇടമല്ല. വിശ്വാസത്തോടെ വൃതമെടുത്ത് എത്തേണ്ട പുണ്യ സ്ഥലമാണ്. അതിനിടയിലാണ് യുവതികൾ വീണ്ടും ശബരിയിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം യുവതികള്‍ വീണ്ടും എത്തുമെന്ന സൂചനയെ തുടര്‍ന്ന് അവരെ തടയാന്‍ സന്നിധാനത്തും സമീപത്തെ നടപ്പന്തലിലുമായി ആയിരങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. അതേസമയം മലകയറിയേ പറ്റൂവെന്നു പറഞ്ഞ് എത്തുന്ന യുവതികളെ അനുനയിപ്പിച്ച് കാര്യം ബോധ്യപ്പെടുത്തി മടക്കാനാണ് ആദ്യം ശ്രമിക്കുന്നത്. എന്നിട്ടും നിര്‍ബന്ധം പിടിക്കുന്നവരെ മുകളിലേക്കു കൊണ്ടുപോകുമെങ്കിലും ശക്തമായ പ്രതിഷേധം എവിടെവച്ചുയരുന്നോ അവിടെവച്ച് തിരിച്ചിറങ്ങുകയെന്ന നയം തന്നെയാകും പൊലീസ് ഇന്നും നാളെയും പ്രയോഗിക്കുക. ദേശിയ മാധ്യമങ്ങള്‍ വരെ തമ്പടിച്ചിട്ടുള്ളതിനാല്‍ എല്ലാം സൂക്ഷ്മതയോടെ മതിയെന്ന നിര്‍ദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha