40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ

എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക പിഴവുകളിലൊന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാനഡയിലേക്ക് പറക്കാൻ അനുമതിയില്ലാത്ത വിമാനം വാൻകൂവറിലേക്ക് അയച്ച എയർ ഇന്ത്യ അധികൃതർക്ക്, വിമാനം മണിക്കൂറുകളോളം ആകാശത്ത് പറന്ന ശേഷമാണ് അബദ്ധം തിരിച്ചറിയാനായത്. പകുതി ദൂരത്തോളം പിന്നിട്ട വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ വെച്ച് അടിയന്തരമായി ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു.
ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കിഴക്കൻ ദിശയിലൂടെയാണ് (ചൈന വഴി) വിമാനം സഞ്ചരിച്ചത്.
https://www.facebook.com/Malayalivartha






















